പത്തനംതിട്ട ജില്ലാ ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലായി ഇന്നലെ കൊറോണ ബാധിതരെന്ന് സ്ഥിരീകരിക്കപ്പെട്ടവർക്കു രോഗം പിടിപെട്ടത് ഇറ്റലിയിൽ നിന്നെത്തിയവരിൽനിന്ന്.
കോട്ടയം മെഡിക്കൽ കോളജിൽ ഐസോലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന വയോധികർ കൊറോണ സ്ഥിരീകരിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കഴിയുന്ന ഇറ്റലിയിൽ നിന്നെത്തിയ 53 കാരന്റെ മാതാപിതാക്കളാണ്. ഇയാളുടെ മകളും ഭർത്താവുമാണ് കോട്ടയം മെഡിക്കൽ കോളജിൽ കൊറോണ സ്ഥിരീകരിച്ച മറ്റു രണ്ടുപേർ. കഴിഞ്ഞ ശനിയാഴ്ച രാത്രി കൊറോണ സ്ഥിരീകരിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കഴിയുകയാണ് 53 കാരനും ഇദ്ദേഹത്തിന്റെ ഭാര്യയും മകനും.
റാന്നി ഐത്തല സ്വദേശികളായ ഇവർ ഇറ്റലിയിൽനിന്നു കഴിഞ്ഞ ഫെബ്രുവരി 29നാണ് നാട്ടിലെത്തിയത്. ഇതോടെ ഐത്തലയിൽ വീട്ടിൽനിന്ന് വയോധിക മാതാപിതാക്കളെയും ജനറൽ ആശുപത്രിയിലെത്തിച്ചു. മക്കൾ ആശുപത്രിയിലാകുകയും ജോലിക്കാരി വീട്ടിൽനിന്നു പോകുകയും ചെയ്തതോടെ വയോധികർക്ക് രണ്ടുദിവസം ഭക്ഷണം മുടങ്ങുകയും ചെയ്തിരുന്നു. കൊറോണ ഭീതിയിൽ അയൽക്കാരാരും ഈ വീട്ടിലേക്ക് എത്തിയിരുന്നതുമില്ല. ആരോഗ്യസ്ഥിതി വഷളാകുമെന്ന ഭയത്തിലാണ് വയോധികരെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റിയത്.
കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ കൊറോണ സ്ഥിരീകരിച്ച അമ്മയും മകളും ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിന്റെ ബന്ധുക്കളാണ്. ഇറ്റലിയിൽ നിന്നെത്തിയ കുടുംബാംഗങ്ങൾ വടശേരിക്കരയിലെ ഇവരുടെ വീട്ടിലെത്തി നാലു മണിക്കൂർ ചെലവഴിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. 62 കാരിയായ മാതാവും 28 കാരിയായ മകളുമാണ് ജില്ലാ ആശുപത്രിയിലുള്ളത്.
തിങ്കളാഴ്ച മുതൽ നിരീക്ഷണത്തിലായ ഇവരിൽ ഇന്നലെയാണ് കൊറോണ സ്ഥിരീകരിച്ചത്. പത്തനംതിട്ട ജില്ലക്കാരായ ഒന്പതു പേരിൽ ഇന്നലെ വരെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 28 പേർ ജില്ലയിലെ വിവിധ ആശുപത്രികളിൽ ഐസൊലേഷൻ വാർഡിലും 900 പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്.
കോട്ടയം മെഡിക്കൽ കോളജിൽ ഐസോലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന വയോധികർ കൊറോണ സ്ഥിരീകരിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കഴിയുന്ന ഇറ്റലിയിൽ നിന്നെത്തിയ 53 കാരന്റെ മാതാപിതാക്കളാണ്. ഇയാളുടെ മകളും ഭർത്താവുമാണ് കോട്ടയം മെഡിക്കൽ കോളജിൽ കൊറോണ സ്ഥിരീകരിച്ച മറ്റു രണ്ടുപേർ. കഴിഞ്ഞ ശനിയാഴ്ച രാത്രി കൊറോണ സ്ഥിരീകരിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കഴിയുകയാണ് 53 കാരനും ഇദ്ദേഹത്തിന്റെ ഭാര്യയും മകനും.
റാന്നി ഐത്തല സ്വദേശികളായ ഇവർ ഇറ്റലിയിൽനിന്നു കഴിഞ്ഞ ഫെബ്രുവരി 29നാണ് നാട്ടിലെത്തിയത്. ഇതോടെ ഐത്തലയിൽ വീട്ടിൽനിന്ന് വയോധിക മാതാപിതാക്കളെയും ജനറൽ ആശുപത്രിയിലെത്തിച്ചു. മക്കൾ ആശുപത്രിയിലാകുകയും ജോലിക്കാരി വീട്ടിൽനിന്നു പോകുകയും ചെയ്തതോടെ വയോധികർക്ക് രണ്ടുദിവസം ഭക്ഷണം മുടങ്ങുകയും ചെയ്തിരുന്നു. കൊറോണ ഭീതിയിൽ അയൽക്കാരാരും ഈ വീട്ടിലേക്ക് എത്തിയിരുന്നതുമില്ല. ആരോഗ്യസ്ഥിതി വഷളാകുമെന്ന ഭയത്തിലാണ് വയോധികരെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റിയത്.
കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ കൊറോണ സ്ഥിരീകരിച്ച അമ്മയും മകളും ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിന്റെ ബന്ധുക്കളാണ്. ഇറ്റലിയിൽ നിന്നെത്തിയ കുടുംബാംഗങ്ങൾ വടശേരിക്കരയിലെ ഇവരുടെ വീട്ടിലെത്തി നാലു മണിക്കൂർ ചെലവഴിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. 62 കാരിയായ മാതാവും 28 കാരിയായ മകളുമാണ് ജില്ലാ ആശുപത്രിയിലുള്ളത്.
തിങ്കളാഴ്ച മുതൽ നിരീക്ഷണത്തിലായ ഇവരിൽ ഇന്നലെയാണ് കൊറോണ സ്ഥിരീകരിച്ചത്. പത്തനംതിട്ട ജില്ലക്കാരായ ഒന്പതു പേരിൽ ഇന്നലെ വരെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 28 പേർ ജില്ലയിലെ വിവിധ ആശുപത്രികളിൽ ഐസൊലേഷൻ വാർഡിലും 900 പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്.