+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ഇക്കോടൂറിസം കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചു. പ്ര
ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു
കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ഇക്കോടൂറിസം കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചു. പ്രകൃതി പഠന ക്യാന്പുകൾ ഉൾപ്പെടെ വനത്തിനുള്ളിൽ ആളുകൾ കൂട്ടംകൂടുന്ന എല്ലാ പരിപാടികളും നിരോധിച്ചിട്ടുണ്ട്. 31 വരെയാണ് നിരോധനം.

വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, വനാതിർത്തി പങ്കിടുന്നതും സഞ്ചാരികളെത്തുന്നതുമായ എല്ലാ ഇക്കോടൂറിസം കേന്ദ്രങ്ങൾക്കും നിരോധനം ബാധകമാണ്. വൈൽഡ് ലൈഫ് വാർഡൻമാരും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരും എല്ലാവിധ മുൻകരുതലുകൾ എടുക്കണമെന്നും ജാഗ്രത പുലർത്തണമെന്നും കർശന നിർദേശം നൽകി.

ഐസൊലേഷന്‍ വാര്‍ഡുകളില്‍ വൈദ്യുതി മുടങ്ങരുത്

കൊറോണ ബാധിതരെ ചികില്‍സിക്കുന്ന ആശുപത്രികളിലെ ഐസലോഷന്‍ വാര്‍ഡുകളില്‍ വൈദ്യുതിതടസം ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. വൈദ്യുതി ബോര്‍ഡിലെ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രിയുടെ ഈ നിര്‍ദേശം. ഐസൊലേഷന്‍വാര്‍ഡായി മാറ്റുന്ന കെട്ടിടങ്ങളില്‍ വൈദ്യുത ബന്ധം ഇല്ലെങ്കില്‍ മറ്റ് നടപടിക്രമങ്ങള്‍ കൂടാതെ തന്നെ ഉടന്‍ വൈദ്യുതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

സുരക്ഷയുടെ ഭാഗമായി ഫീല്‍ഡിലെ ജീവനക്കാര്‍ക്ക് ഗ്ലൗസുകള്‍, മാസ്കുകള്‍, സാനിറ്റൈസറുകള്‍ എന്നിവ വിതരണം ചെയ്യും. കൂടാതെ, കൊറോണയെ പ്രതിരോധിക്കാനുള്ള അവബോധ ക്ലാസ്‌സുകള്‍ സംഘടിപ്പിക്കും. വൈദ്യുതിബോര്‍ഡിന്‍റെ എല്ലാ ഓഫീസുകളിലും കൊറോണയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ വിശദീകരിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും.

ഉപഭോക്താക്കള്‍ കഴിവതും ഓഫീസുകള്‍ സന്ദര്‍ശിക്കാതെ, എല്ലാ സേവനങ്ങള്‍ക്കും ഓണ്‍ലൈന്‍ സര്‍വീസിനെ ആശ്രയിക്കണം. ബോര്‍ഡിന്‍റെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാണ്. വൈദ്യുതി സംബന്ധമായ അന്വേഷണങ്ങള്‍/പരാതികള്‍ 1912 എന്ന നമ്പറിലൂടെയും വൈദ്യുതി ലൈന്‍ പൊട്ടിവീണതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ 9496010101 എന്ന നമ്പറിലൂടെയും അറിയിക്കാം.