എമിറൈറ്റ്സിന്റെ ഇകെ 098 വിമാനത്തിൽ റോമിൽ നിന്ന് ദുബായിലേക്കും കണക്ഷൻ ഫ്ലൈറ്റായ ഇകെ 530ൽ ദുബായിൽ നിന്നു കൊച്ചിയിലേയ്ക്കും യാത്രതിരിക്കാനെത്തിയ മലയാളി യാത്രക്കാർ കൊറോണ ബാധയില്ലെന്ന സർട്ടിഫിക്കറ്റ് ലഭിക്കാതെ ഇന്ത്യയിലേക്ക് തിരിക്കാനാവില്ലെന്ന വിമാനക്കന്പനി അധികൃതരുടെ നിലപാടുമൂലം റോമിലെ ഫുമിച്ചിനോ വിമാനത്താവളത്തിൽ കുടുങ്ങി.
ചൊവ്വാഴ്ച ഇറ്റലി സമയം ഉച്ചകഴിഞ്ഞ് 3.10നുളള ഫ്ലൈറ്റിൽ (ഇന്ത്യൻ സമയം വൈകിട്ട് 7.40ന്) തിരിക്കാനെത്തിയ നാൽപതോളം മലയാളികൾ ഉൾപ്പെടുന്ന സംഘമാണ് എയർപോർട്ടിൽ കുടുങ്ങിയത്. ചെക്ക് ഇന്നിനായി ക്യൂവിൽ നിൽക്കുന്പോഴാണ് സർട്ടിഫിക്കറ്റ് വേണമെന്ന വിവരം ലഭിച്ചതെന്ന് ഇവർ പറയുന്നു.
കൊച്ചുകുട്ടികളും ഗർഭിണികളും ഉൾപ്പെടെയുള്ളവർ എങ്ങോട്ടു പോകുമെന്ന് ഇവർ ചോദിക്കുന്നു. ഇന്ത്യൻ സർക്കാരാണ് യാത്രയ്ക്കു തടസം നിൽക്കുന്നതെന്നാണ് വിമാനക്കന്പനി പറയുന്നതെന്നും ഇവർ പറയുന്നു. ഇന്ത്യയിൽ മടങ്ങിയെത്തിയാൽ പതിനാലോ അതിൽകൂടുതലോ ദിവസം പൊതുസ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനോ സ്വയം ക്വാറന്റൈനോ ആർക്കും വിരോധമില്ല. ഈ വിഷയത്തിൽ നടപടി സ്വീകരിക്കാൻ കേരള സർക്കാർ മുൻകൈ എടുക്കണമെന്നും ഇവർ അഭ്യർഥിച്ചു.
അതേസമയം, ചൊവ്വാഴ്ച മുതൽ ഇറ്റലിയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നും ഇന്ത്യയിലെത്തുന്നവർ കോവിഡ്–19 ഇല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച തന്നെ അറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വൃത്തങ്ങൾ സൂചിപ്പിച്ചു. ഇറ്റലിയിലേയും ദക്ഷിണ കൊറിയയിലേയും അംഗീകൃത ലാബുകളിൽ നിന്ന് ഇത് സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശിച്ചിരുന്നതെന്നും അവർ അറിയിച്ചു. എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നവരെ ഇക്കാര്യം വിമാനക്കന്പനി അറിയിച്ചിരുന്നില്ലെന്നു യാത്രക്കാർ പറയുന്നു.
ചൊവ്വാഴ്ച ഇറ്റലി സമയം ഉച്ചകഴിഞ്ഞ് 3.10നുളള ഫ്ലൈറ്റിൽ (ഇന്ത്യൻ സമയം വൈകിട്ട് 7.40ന്) തിരിക്കാനെത്തിയ നാൽപതോളം മലയാളികൾ ഉൾപ്പെടുന്ന സംഘമാണ് എയർപോർട്ടിൽ കുടുങ്ങിയത്. ചെക്ക് ഇന്നിനായി ക്യൂവിൽ നിൽക്കുന്പോഴാണ് സർട്ടിഫിക്കറ്റ് വേണമെന്ന വിവരം ലഭിച്ചതെന്ന് ഇവർ പറയുന്നു.
കൊച്ചുകുട്ടികളും ഗർഭിണികളും ഉൾപ്പെടെയുള്ളവർ എങ്ങോട്ടു പോകുമെന്ന് ഇവർ ചോദിക്കുന്നു. ഇന്ത്യൻ സർക്കാരാണ് യാത്രയ്ക്കു തടസം നിൽക്കുന്നതെന്നാണ് വിമാനക്കന്പനി പറയുന്നതെന്നും ഇവർ പറയുന്നു. ഇന്ത്യയിൽ മടങ്ങിയെത്തിയാൽ പതിനാലോ അതിൽകൂടുതലോ ദിവസം പൊതുസ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനോ സ്വയം ക്വാറന്റൈനോ ആർക്കും വിരോധമില്ല. ഈ വിഷയത്തിൽ നടപടി സ്വീകരിക്കാൻ കേരള സർക്കാർ മുൻകൈ എടുക്കണമെന്നും ഇവർ അഭ്യർഥിച്ചു.
അതേസമയം, ചൊവ്വാഴ്ച മുതൽ ഇറ്റലിയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നും ഇന്ത്യയിലെത്തുന്നവർ കോവിഡ്–19 ഇല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച തന്നെ അറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വൃത്തങ്ങൾ സൂചിപ്പിച്ചു. ഇറ്റലിയിലേയും ദക്ഷിണ കൊറിയയിലേയും അംഗീകൃത ലാബുകളിൽ നിന്ന് ഇത് സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശിച്ചിരുന്നതെന്നും അവർ അറിയിച്ചു. എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നവരെ ഇക്കാര്യം വിമാനക്കന്പനി അറിയിച്ചിരുന്നില്ലെന്നു യാത്രക്കാർ പറയുന്നു.