കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാൻ നഗരത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഇന്നലെ സന്ദർശനം നടത്തി. വൈറസ് ബാധ നിയന്ത്രിക്കാൻ ഹുബൈയ് പ്രവിശ്യക്കും അതിന്റെ തലസ്ഥാനമായ വുഹാനും സാധിച്ചിരിക്കുകയാണെന്നു ചിൻപിംഗ് പ്രഖ്യാപിച്ചു.
ഡിസംബറിൽ കൊറോണരോഗ ബാധ പൊട്ടിപ്പുറപ്പെട്ടയുടൻ വേണ്ട നടപടിയെടുത്തില്ലെന്നു ചിൻപിംഗിനും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കും എതിരേ ആരോപണം ഉയർന്നിരുന്നു.
ആദ്യഘട്ടത്തിൽ പ്രധാനമന്ത്രി ലി കെഖിയാംഗിനെ വുഹാനിലേക്ക് അയച്ച ചിൻപിംഗ് പോളിറ്റ് ബ്യൂറോ യോഗങ്ങളിൽ പങ്കെടുത്തത് ഒഴിച്ചാൽ പൊതുവേദികളിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു.
കൊറോണവിരുദ്ധ യുദ്ധത്തിൽ ബെയ്ജിംഗ് ഭരണകൂടം വിജയിച്ചുവെന്ന സന്ദേശം പകരാനാണ് ഇന്നലെ വുഹാനിൽ ചിൻപിംഗ് എത്തിയതെന്നു വിലയിരുത്തപ്പെടുന്നു. ആയിരം കിടക്കകളുള്ള ഹൂഷെൻഹൻ ഹോസ്പിറ്റലും ഒരു ജനവാസ കേന്ദ്രവും അദ്ദേഹം സന്ദർശിച്ചു.
ഡിസംബറിൽ കൊറോണരോഗ ബാധ പൊട്ടിപ്പുറപ്പെട്ടയുടൻ വേണ്ട നടപടിയെടുത്തില്ലെന്നു ചിൻപിംഗിനും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കും എതിരേ ആരോപണം ഉയർന്നിരുന്നു.
ആദ്യഘട്ടത്തിൽ പ്രധാനമന്ത്രി ലി കെഖിയാംഗിനെ വുഹാനിലേക്ക് അയച്ച ചിൻപിംഗ് പോളിറ്റ് ബ്യൂറോ യോഗങ്ങളിൽ പങ്കെടുത്തത് ഒഴിച്ചാൽ പൊതുവേദികളിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു.
കൊറോണവിരുദ്ധ യുദ്ധത്തിൽ ബെയ്ജിംഗ് ഭരണകൂടം വിജയിച്ചുവെന്ന സന്ദേശം പകരാനാണ് ഇന്നലെ വുഹാനിൽ ചിൻപിംഗ് എത്തിയതെന്നു വിലയിരുത്തപ്പെടുന്നു. ആയിരം കിടക്കകളുള്ള ഹൂഷെൻഹൻ ഹോസ്പിറ്റലും ഒരു ജനവാസ കേന്ദ്രവും അദ്ദേഹം സന്ദർശിച്ചു.