കൊറോണ പടരുന്ന സാഹചര്യത്തിൽ ജപ്പാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ആബെ ഭരണകൂടം തയാറെടുക്കുന്നു. ഇതു സംബന്ധിച്ച കരടു ബിൽ കാബിനറ്റ് ചർച്ച ചെയ്ത് അംഗീകരിച്ചെന്നു ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
സ്കൂളുകൾ അടയ്ക്കാനും പൊതു പരിപാടികൾ വിലക്കാനും ഉടമസ്ഥരുടെ സമ്മതമില്ലാതെ അവരുടെ സ്ഥലത്ത് ആരോഗ്യസംരക്ഷണ സൗകര്യം ഏർപ്പെടുത്താനും അടിയന്തരാവസ്ഥ നിയമപ്രകാരം സാധിക്കും.
രോഗം പിടിവിടുമെന്നു തോന്നിയാൽ മാത്രമേ അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയുള്ളുവെന്ന് കാബിനറ്റ് സെക്രട്ടറി യോഷിഹിഡെ സുഗാ പറഞ്ഞു. പാർലമെന്റ് പാസാക്കിയാൽ മാർച്ച് 13ന് അടിയന്തരാവസ്ഥ നിലവിൽ വരുമെന്നാണ് ബില്ലിൽ പറയുന്നത്.
സ്കൂളുകൾ അടയ്ക്കാനും പൊതു പരിപാടികൾ വിലക്കാനും ഉടമസ്ഥരുടെ സമ്മതമില്ലാതെ അവരുടെ സ്ഥലത്ത് ആരോഗ്യസംരക്ഷണ സൗകര്യം ഏർപ്പെടുത്താനും അടിയന്തരാവസ്ഥ നിയമപ്രകാരം സാധിക്കും.
രോഗം പിടിവിടുമെന്നു തോന്നിയാൽ മാത്രമേ അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയുള്ളുവെന്ന് കാബിനറ്റ് സെക്രട്ടറി യോഷിഹിഡെ സുഗാ പറഞ്ഞു. പാർലമെന്റ് പാസാക്കിയാൽ മാർച്ച് 13ന് അടിയന്തരാവസ്ഥ നിലവിൽ വരുമെന്നാണ് ബില്ലിൽ പറയുന്നത്.