തിരുവനന്തപുരം: കോവിഡ് 19 മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ പൊതുപരിപാടികൾ എല്ലാം നിയന്ത്രിക്കും. സന്നദ്ധ സംഘടനകൾക്കും മതവിഭാഗങ്ങൾക്കും ഇത്തരം നിർദ്ദേശം നൽകും.
ആംഗനവാടി മുതൽ ഏഴാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികൾക്കും പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള എല്ലാ കോളജുകൾക്കും അവധി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. മദ്രസകളും ട്യൂഷൻ സെന്‍ററുകളും മാർച്ച് മാസം അവസാനം വരെ അടച്ചിടണമെന്നാണ് സർക്കാർ നിർദ്ദേശം.
ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകളും റദ്ദാക്കി. ഈ പരീക്ഷകൾ ഇനി നടത്തില്ല. എന്നാൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കും ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്നും സർക്കാർ അറിയിച്ചു.
മാർച്ച് മാസം മുഴുവൻ ഇത്തരമൊരു നിയന്ത്രണം തുടരാമെന്നാണ് പ്രത്യേക മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്.
ആംഗനവാടി മുതൽ ഏഴാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികൾക്കും പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള എല്ലാ കോളജുകൾക്കും അവധി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. മദ്രസകളും ട്യൂഷൻ സെന്‍ററുകളും മാർച്ച് മാസം അവസാനം വരെ അടച്ചിടണമെന്നാണ് സർക്കാർ നിർദ്ദേശം.
ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകളും റദ്ദാക്കി. ഈ പരീക്ഷകൾ ഇനി നടത്തില്ല. എന്നാൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കും ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്നും സർക്കാർ അറിയിച്ചു.
മാർച്ച് മാസം മുഴുവൻ ഇത്തരമൊരു നിയന്ത്രണം തുടരാമെന്നാണ് പ്രത്യേക മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്.