ഇറ്റലിയിൽ കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് മരിച്ചവരുടെ എണ്ണം 366 ആയി. ഇന്നലെ മാത്രം 133 പേരാണ് മരിച്ചത്. ഞായറാഴ്ച 1492 പേർക്ക് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
സിവിൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ കണക്കനുസരിച്ച് ഇന്നലെ മാത്രം കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 25 ശതമാനം ആണ് കുതിച്ചുയർന്നത്. രാജ്യത്താകെ കൊറോണ ബാധിതരുടെ എണ്ണം ഇതോടെ 7,375 ആയി.
വടക്കൻ ഇറ്റലിയിലെ ലൊംബാർഡി അടക്കം 15 പ്രവിശ്യകൾ അടച്ചുപൂട്ടിക്കൊണ്ട് പ്രധാനമന്ത്രി ഗിസപ്പെ കോണ്ടി ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ 1.6 കോടി ജനങ്ങളാണ് ക്വാറന്റൈൻ നേരിടുക. രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്നുവരുമിത്. പ്രായം കൂടിയവരുടെ എണ്ണത്തിൽ ജപ്പാനു പിന്നിൽ രണ്ടാമതാണ് ഇറ്റലി.
കൊറോണ ബാധിച്ചു മരിക്കുന്നവരിൽ പ്രായം ചെന്നവരാണ് അധികവും. ഇന്നലെ ഇറ്റലിയിലെ മരണസംഖ്യ 233 ആയി. രോഗികളുടെ എണ്ണം 5,883 ആയും കൂടി. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതൽ മരണം ഇപ്പോൾ ഇറ്റലിയിലാണ്.
ഈ സാഹചര്യത്തിലാണ് ചൈനയിലേതിനു സമാനമായ കർശന നടപടികൾ ഇറ്റാലിയൻ സർക്കാരും ഏർപ്പെടുത്തിയത്. ഏപ്രിൽ മൂന്നു വരെയാണ് നിയന്ത്ര ണങ്ങൾ. 15 പ്രവിശ്യകളിലെ ഒരാൾക്കും പ്രത്യേക അനുമതി കൂടാതെ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കില്ല. വിദ്യഭ്യാസ സ്ഥാപനങ്ങൾ, ജിം, മ്യൂസിയം, സിനിമാ തിയേറ്ററുകൾ, നിശാ ക്ലബ്ബുകൾ തുടങ്ങി ജനങ്ങൾ വരുന്ന സ്ഥലങ്ങൾ പൂട്ടാൻ നിർദേശിച്ചു. സാന്പത്തിക തലസ്ഥാനമായ മിലാനും വെനീസുമെല്ലാം അടച്ചുപൂ ട്ടപ്പെട്ട പ്രദേശങ്ങളിൽ ഉൾപ്പെടുന്നവയാണ്.
രോഗീപരിചരണത്തിനായി വിരമിച്ച ഡോക്ടർമാരുടെ സേവനം ഇറ്റാലിയൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ലൊംബാർഡിയിലെ ആശുപത്രികളിൽ കിടക്കകളുടെ അഭാവം നേരിടുന്നതായി റിപ്പോർട്ടുണ്ട്.
സിവിൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ കണക്കനുസരിച്ച് ഇന്നലെ മാത്രം കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 25 ശതമാനം ആണ് കുതിച്ചുയർന്നത്. രാജ്യത്താകെ കൊറോണ ബാധിതരുടെ എണ്ണം ഇതോടെ 7,375 ആയി.
വടക്കൻ ഇറ്റലിയിലെ ലൊംബാർഡി അടക്കം 15 പ്രവിശ്യകൾ അടച്ചുപൂട്ടിക്കൊണ്ട് പ്രധാനമന്ത്രി ഗിസപ്പെ കോണ്ടി ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ 1.6 കോടി ജനങ്ങളാണ് ക്വാറന്റൈൻ നേരിടുക. രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്നുവരുമിത്. പ്രായം കൂടിയവരുടെ എണ്ണത്തിൽ ജപ്പാനു പിന്നിൽ രണ്ടാമതാണ് ഇറ്റലി.
കൊറോണ ബാധിച്ചു മരിക്കുന്നവരിൽ പ്രായം ചെന്നവരാണ് അധികവും. ഇന്നലെ ഇറ്റലിയിലെ മരണസംഖ്യ 233 ആയി. രോഗികളുടെ എണ്ണം 5,883 ആയും കൂടി. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതൽ മരണം ഇപ്പോൾ ഇറ്റലിയിലാണ്.
ഈ സാഹചര്യത്തിലാണ് ചൈനയിലേതിനു സമാനമായ കർശന നടപടികൾ ഇറ്റാലിയൻ സർക്കാരും ഏർപ്പെടുത്തിയത്. ഏപ്രിൽ മൂന്നു വരെയാണ് നിയന്ത്ര ണങ്ങൾ. 15 പ്രവിശ്യകളിലെ ഒരാൾക്കും പ്രത്യേക അനുമതി കൂടാതെ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കില്ല. വിദ്യഭ്യാസ സ്ഥാപനങ്ങൾ, ജിം, മ്യൂസിയം, സിനിമാ തിയേറ്ററുകൾ, നിശാ ക്ലബ്ബുകൾ തുടങ്ങി ജനങ്ങൾ വരുന്ന സ്ഥലങ്ങൾ പൂട്ടാൻ നിർദേശിച്ചു. സാന്പത്തിക തലസ്ഥാനമായ മിലാനും വെനീസുമെല്ലാം അടച്ചുപൂ ട്ടപ്പെട്ട പ്രദേശങ്ങളിൽ ഉൾപ്പെടുന്നവയാണ്.
രോഗീപരിചരണത്തിനായി വിരമിച്ച ഡോക്ടർമാരുടെ സേവനം ഇറ്റാലിയൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ലൊംബാർഡിയിലെ ആശുപത്രികളിൽ കിടക്കകളുടെ അഭാവം നേരിടുന്നതായി റിപ്പോർട്ടുണ്ട്.