ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗം പടരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു. രോഗലക്ഷണമുള്ളവരിൽ നിന്നും വ്യക്തി സന്പർക്കം ഒഴിവാക്കണം. പരമാവധി പൊതുപരിപാടികൾ ഒഴിവാക്കണം.
വിവാഹം, മരണാനന്തര ചടങ്ങുകൾ, ഉത്സവങ്ങൾ, പെരുന്നാൾ, മതപരമായ പരിപാടികൾ, രാഷ്ട്രീയ യോഗങ്ങൾ തുടങ്ങിയവ കഴിയുമെങ്കിൽ ഒഴിവാക്കണം. മതപരമായ ചടങ്ങുകൾ പ്രത്യേക സാഹചര്യത്തിൽ ഒഴിവാക്കുന്നതു സംബന്ധിച്ച് മതപണ്ഡിതന്മാരും മതമേലധികാരികളുമായി ആലോചിക്കും. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്താനിരിക്കുന്ന എല്ലാ പൊതുപരിപാടികളും യോഗങ്ങളും ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചു. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഹിയറിംഗ് ഒരാഴ്ചത്തേക്ക് നീട്ടിവയ്ക്കും.
ആരോഗ്യ വകുപ്പിന്റെ എല്ലാ നിർദേശങ്ങളും കർശനമായി പാലിക്കണം. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം രോഗബാധിതർ മാത്രമാണ് മാസ്ക് ഉപയോഗിക്കേണ്ടത്. ജില്ലാ ഭരണകൂടത്തിന്റെയും സർക്കാരിൽ നിന്നും തരുന്ന വിവരങ്ങൾ ഒഴിച്ച്, തെറ്റായ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങൾ മുഖേന ഷെയർ ചെയ്യരുത്. തെറ്റായ വിവരങ്ങളും വാർത്തകളും ഷെയർ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.രോഗബാധിതരെ തിരിച്ചറിയുന്ന തരത്തിലുള്ള വിവരങ്ങൾ പങ്കുവയ്ക്കരുത്.
മന്ത്രിമാരും ജില്ലാ ഭരണകൂടവും രംഗത്ത്
ജില്ലയിൽ കോവിഡ്-19 (കൊറോണ) സ്ഥിരീകരിച്ചെങ്കിലും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും എന്നാൽ, ജാഗ്രത പുലർത്തണമെന്നും മന്ത്രിമാരായ കെ.കെ. ശൈലജയും കെ. രാജുവും. കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട നടപടിക്കു നേതൃത്വം നൽകാനെത്തിയതായിരുന്നു മന്ത്രിമാർ. ജില്ലയുടെ ചുമതലയുള്ള മന്ത്രി രാജുവിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം സ്ഥിതിഗതികൾ വിലയിരുത്താൻ യോഗം ചേർന്നു. രാത്രിയോടെ മന്ത്രി കെ.കെ. ശൈലജയും പത്തനംതിട്ടയിലെത്തി.
നില തൃപ്തികരം
ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുന്ന രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്നു മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗികളുമായി ഇടപഴകിയവരെയും രോഗലക്ഷണമുള്ളവരെയും കണ്ടെത്തി നിരീക്ഷണത്തിൽ വയ്ക്കും. ഇതിനായി ഒരു ഡോക്ടർ, നാലു പാരാമെഡിക്കൽ സ്റ്റാഫ്, രണ്ടു ജെഎച്ച്ഐ, രണ്ട് ജെപിഎച്ച്എൻ എന്നിവരടങ്ങിയ എട്ടു ടീമുകൾ ജില്ലയിൽ പ്രവർത്തിക്കും. രോഗം സ്ഥിരീകരിച്ചവർ ഇടപഴകിയ ആളുകളെ വളരെ പെട്ടന്നുതന്നെ കണ്ടെത്തി വേണ്ട മുൻകരുതൽ എടുക്കണമെന്നും മന്ത്രി നിർദേശിച്ചു.
ആഘോഷങ്ങൾ ഒഴിവാക്കണം
ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളിലെ വികസന സെമിനാറുകളും സർക്കാരുമായി ബന്ധപ്പെട്ട പൊതുപരിപാടികളും മാറ്റിവയ്ക്കുമെന്നു മന്ത്രി കെ. രാജു പറഞ്ഞു. ആഘോഷപരിപാടികളിൽനിന്ന് വിട്ടുനിൽക്കാൻ പൊതുജനങ്ങൾ ഈ പ്രത്യേക സാഹചര്യത്തിൽ ശ്രദ്ധിക്കണം. സർക്കാരിൽനിന്ന് അറിയിപ്പ് കിട്ടുന്ന ദിവസം മാത്രമാകും ഇത്തരം പരിപാടികൾ നടത്തപ്പെടുകയെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ പി.ബി. നൂഹ്, ഡിഎംഒ ഡോ.എ.എൽ. ഷീജ എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി മുതൽ സജ്ജീകരണങ്ങൾ തുടങ്ങിയിരുന്നു. ആരോഗ്യവകുപ്പിലെ മുഴുവൻ ജീവനക്കാരോടും സജ്ജരാകാനുള്ള നിർദേശം നൽകിക്കഴിഞ്ഞു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് പൂർണ സജ്ജമാക്കിയതിനുപിന്നാലെ ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും ക്രമീകരണങ്ങൾ ചെയ്തു. രാത്രിയിൽതന്നെ ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി വീഡിയോ കോണ്ഫറൻസ് നടത്തി. ആന്റോ ആന്റണി എംപി, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ എന്നിവരുമായി മന്ത്രിമാർ സ്ഥിതിഗതികൾ വിലയിരുത്തി.
സർക്കാർ ജീവനക്കാരുടെ പഞ്ചിംഗ് നിർത്തി
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിലെ സർക്കാർ ജീവനക്കാരുടെ പഞ്ചിംഗ് താത്കാലികമായി നിർത്തിയതായി ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു. പകരം രജിസ്റ്ററിൽ ഒപ്പു രേഖപ്പെടുത്തുന്നതിനു ക്രമീകരണം ഏർപ്പെടുത്തും. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. സൈബർ സെൽ നിരീക്ഷണം ശക്തമാണ്.
മറ്റു രാജ്യങ്ങളിൽനിന്ന് എത്തിയവർ കൃത്യമായി ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. രോഗ ലക്ഷണമുള്ളവർ മാത്രം മാസ്ക് ധരിക്കുക. എൻ 95 മാസ്കുകൾ രോഗം സ്ഥിരീകരിച്ചവർ മാത്രം ഉപയോഗിച്ചാൽ മതിയാകും. റേഷൻ കടകളിലെ ബയോമെട്രിക് സംവിധാനവും ആധാർ ലിങ്ക് ചെയ്യുന്നതും താത്കാലികമായി നിർത്തിവയ്ക്കും.
ശബരിമല തീർഥാടകർക്കും നിയന്ത്രണം
ഏതെങ്കിലും രോഗവും ലക്ഷണങ്ങളും ഉള്ളവർ ശബരിമല ദർശനം ഒഴിവാക്കണമെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർഥിച്ചു. കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ ഭക്തർക്കായി പ്രത്യേക നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്താത്ത സാഹചര്യത്തിലാണ് ബോർഡിന്റെ മുന്നറിയിപ്പ്. മീനമാസ പൂജകൾക്കായി 13ന് ശബരിമല നട തുറക്കും.
കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ കളകറുമായി ചർച്ച നടത്തിയെന്നു ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. നിയന്ത്രണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടാൽ അതിനനുസരിച്ചു നടപടിയെടുക്കും. ശബരിമലയിലും പമ്പയിലും ജോലി ചെയ്യുന്ന ജീവനക്കാർക്കു മാസ്കും കൈയുറയും നൽകും. തീർഥാടകർക്കു ദേഹം ശുചിയാക്കാനുളള ജലവിതരണം ഏർപ്പെടുത്തും.
159 പേർ വീടുകളിൽ നിരീക്ഷണത്തിൽ
കോവിഡ് 19 റിപ്പോർട്ട് ചെയ്ത പത്തനംതിട്ട ജില്ലയിൽ ഇന്നലെ വൈകുന്നേരം വരെ 159 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയതായി ഡിഎംഒ ഡോ.എ.എൽ. ഷീജ അറിയിച്ചു.
കോവിഡ് 19 സ്ഥിരീകരിച്ച റാന്നി ഐത്തല സ്വദേശികളുമായി നേരിട്ട് ഇടപഴകിയവരെ കണ്ടെത്തിയാണ് നിരീക്ഷണത്തിലാക്കിയത്. ഇതിനായി രണ്ടു ഡോക്ടർമാർ വീതം അടങ്ങുന്ന എട്ട് ടീമുകളെ നിയോഗിച്ചിരുന്നു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ച അഞ്ചുപേരെ കൂടാതെ ഇവരുമായി ഇടപഴകിയ നാലുപേരെ കൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മറ്റൊരാൾ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
പരീക്ഷയെഴുതുന്ന കുട്ടികളെ നിരീക്ഷിക്കും
കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണത്തിലുള്ള വീടുകളിൽനിന്നു പൊതുപരീക്ഷ എഴുതാൻ പോകുന്ന കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതുപരീക്ഷകളിൽ അടക്കം ഈ വീടുകളിൽ നിന്നും എഴുതുന്ന കുട്ടികൾ തത്കാലം മറ്റു കുട്ടികളുമായി ഇടപഴകുന്നത് ഒഴിവാക്കാൻ സജ്ജീകരണം ചെയ്യേണ്ടിവരും. കൊറോണ ബാധിത മേഖലകളിൽ 28 ദിവസത്തെ നിരീക്ഷണമാണ് ആളുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
ഐത്തല സ്വദേശികളുമായി സന്പർക്കം പുലർത്തിയവർ വിവരം നൽകണം
റാന്നി ഐത്തലയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ അവർ പങ്കെടുത്ത ചടങ്ങുകളിൽ സംബന്ധിച്ചവരെ നിരീക്ഷണവിധേയമാക്കുമെന്ന് ആരോഗ്യവകുപ്പ്.
സമ്പർക്കം നടത്തിയ മുഴുവനാളുകളും ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധനയ്ക്ക് വിധേയരായതിനു ശേഷം മാത്രമേ പുറത്തു പോകാവൂവെന്ന നിർദേശം നൽകി. ഇവർ സ്ഥിരമായി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരെയും പരിശോധനയ്ക്കു വിധേയമാക്കും.
വിവാഹം, മരണാനന്തര ചടങ്ങുകൾ, ഉത്സവങ്ങൾ, പെരുന്നാൾ, മതപരമായ പരിപാടികൾ, രാഷ്ട്രീയ യോഗങ്ങൾ തുടങ്ങിയവ കഴിയുമെങ്കിൽ ഒഴിവാക്കണം. മതപരമായ ചടങ്ങുകൾ പ്രത്യേക സാഹചര്യത്തിൽ ഒഴിവാക്കുന്നതു സംബന്ധിച്ച് മതപണ്ഡിതന്മാരും മതമേലധികാരികളുമായി ആലോചിക്കും. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്താനിരിക്കുന്ന എല്ലാ പൊതുപരിപാടികളും യോഗങ്ങളും ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചു. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഹിയറിംഗ് ഒരാഴ്ചത്തേക്ക് നീട്ടിവയ്ക്കും.
ആരോഗ്യ വകുപ്പിന്റെ എല്ലാ നിർദേശങ്ങളും കർശനമായി പാലിക്കണം. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം രോഗബാധിതർ മാത്രമാണ് മാസ്ക് ഉപയോഗിക്കേണ്ടത്. ജില്ലാ ഭരണകൂടത്തിന്റെയും സർക്കാരിൽ നിന്നും തരുന്ന വിവരങ്ങൾ ഒഴിച്ച്, തെറ്റായ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങൾ മുഖേന ഷെയർ ചെയ്യരുത്. തെറ്റായ വിവരങ്ങളും വാർത്തകളും ഷെയർ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.രോഗബാധിതരെ തിരിച്ചറിയുന്ന തരത്തിലുള്ള വിവരങ്ങൾ പങ്കുവയ്ക്കരുത്.
മന്ത്രിമാരും ജില്ലാ ഭരണകൂടവും രംഗത്ത്
ജില്ലയിൽ കോവിഡ്-19 (കൊറോണ) സ്ഥിരീകരിച്ചെങ്കിലും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും എന്നാൽ, ജാഗ്രത പുലർത്തണമെന്നും മന്ത്രിമാരായ കെ.കെ. ശൈലജയും കെ. രാജുവും. കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട നടപടിക്കു നേതൃത്വം നൽകാനെത്തിയതായിരുന്നു മന്ത്രിമാർ. ജില്ലയുടെ ചുമതലയുള്ള മന്ത്രി രാജുവിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം സ്ഥിതിഗതികൾ വിലയിരുത്താൻ യോഗം ചേർന്നു. രാത്രിയോടെ മന്ത്രി കെ.കെ. ശൈലജയും പത്തനംതിട്ടയിലെത്തി.
നില തൃപ്തികരം
ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുന്ന രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്നു മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗികളുമായി ഇടപഴകിയവരെയും രോഗലക്ഷണമുള്ളവരെയും കണ്ടെത്തി നിരീക്ഷണത്തിൽ വയ്ക്കും. ഇതിനായി ഒരു ഡോക്ടർ, നാലു പാരാമെഡിക്കൽ സ്റ്റാഫ്, രണ്ടു ജെഎച്ച്ഐ, രണ്ട് ജെപിഎച്ച്എൻ എന്നിവരടങ്ങിയ എട്ടു ടീമുകൾ ജില്ലയിൽ പ്രവർത്തിക്കും. രോഗം സ്ഥിരീകരിച്ചവർ ഇടപഴകിയ ആളുകളെ വളരെ പെട്ടന്നുതന്നെ കണ്ടെത്തി വേണ്ട മുൻകരുതൽ എടുക്കണമെന്നും മന്ത്രി നിർദേശിച്ചു.
ആഘോഷങ്ങൾ ഒഴിവാക്കണം
ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളിലെ വികസന സെമിനാറുകളും സർക്കാരുമായി ബന്ധപ്പെട്ട പൊതുപരിപാടികളും മാറ്റിവയ്ക്കുമെന്നു മന്ത്രി കെ. രാജു പറഞ്ഞു. ആഘോഷപരിപാടികളിൽനിന്ന് വിട്ടുനിൽക്കാൻ പൊതുജനങ്ങൾ ഈ പ്രത്യേക സാഹചര്യത്തിൽ ശ്രദ്ധിക്കണം. സർക്കാരിൽനിന്ന് അറിയിപ്പ് കിട്ടുന്ന ദിവസം മാത്രമാകും ഇത്തരം പരിപാടികൾ നടത്തപ്പെടുകയെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ പി.ബി. നൂഹ്, ഡിഎംഒ ഡോ.എ.എൽ. ഷീജ എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി മുതൽ സജ്ജീകരണങ്ങൾ തുടങ്ങിയിരുന്നു. ആരോഗ്യവകുപ്പിലെ മുഴുവൻ ജീവനക്കാരോടും സജ്ജരാകാനുള്ള നിർദേശം നൽകിക്കഴിഞ്ഞു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് പൂർണ സജ്ജമാക്കിയതിനുപിന്നാലെ ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും ക്രമീകരണങ്ങൾ ചെയ്തു. രാത്രിയിൽതന്നെ ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി വീഡിയോ കോണ്ഫറൻസ് നടത്തി. ആന്റോ ആന്റണി എംപി, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ എന്നിവരുമായി മന്ത്രിമാർ സ്ഥിതിഗതികൾ വിലയിരുത്തി.
സർക്കാർ ജീവനക്കാരുടെ പഞ്ചിംഗ് നിർത്തി
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിലെ സർക്കാർ ജീവനക്കാരുടെ പഞ്ചിംഗ് താത്കാലികമായി നിർത്തിയതായി ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു. പകരം രജിസ്റ്ററിൽ ഒപ്പു രേഖപ്പെടുത്തുന്നതിനു ക്രമീകരണം ഏർപ്പെടുത്തും. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. സൈബർ സെൽ നിരീക്ഷണം ശക്തമാണ്.
മറ്റു രാജ്യങ്ങളിൽനിന്ന് എത്തിയവർ കൃത്യമായി ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. രോഗ ലക്ഷണമുള്ളവർ മാത്രം മാസ്ക് ധരിക്കുക. എൻ 95 മാസ്കുകൾ രോഗം സ്ഥിരീകരിച്ചവർ മാത്രം ഉപയോഗിച്ചാൽ മതിയാകും. റേഷൻ കടകളിലെ ബയോമെട്രിക് സംവിധാനവും ആധാർ ലിങ്ക് ചെയ്യുന്നതും താത്കാലികമായി നിർത്തിവയ്ക്കും.
ശബരിമല തീർഥാടകർക്കും നിയന്ത്രണം
ഏതെങ്കിലും രോഗവും ലക്ഷണങ്ങളും ഉള്ളവർ ശബരിമല ദർശനം ഒഴിവാക്കണമെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർഥിച്ചു. കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ ഭക്തർക്കായി പ്രത്യേക നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്താത്ത സാഹചര്യത്തിലാണ് ബോർഡിന്റെ മുന്നറിയിപ്പ്. മീനമാസ പൂജകൾക്കായി 13ന് ശബരിമല നട തുറക്കും.
കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ കളകറുമായി ചർച്ച നടത്തിയെന്നു ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. നിയന്ത്രണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടാൽ അതിനനുസരിച്ചു നടപടിയെടുക്കും. ശബരിമലയിലും പമ്പയിലും ജോലി ചെയ്യുന്ന ജീവനക്കാർക്കു മാസ്കും കൈയുറയും നൽകും. തീർഥാടകർക്കു ദേഹം ശുചിയാക്കാനുളള ജലവിതരണം ഏർപ്പെടുത്തും.
159 പേർ വീടുകളിൽ നിരീക്ഷണത്തിൽ
കോവിഡ് 19 റിപ്പോർട്ട് ചെയ്ത പത്തനംതിട്ട ജില്ലയിൽ ഇന്നലെ വൈകുന്നേരം വരെ 159 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയതായി ഡിഎംഒ ഡോ.എ.എൽ. ഷീജ അറിയിച്ചു.
കോവിഡ് 19 സ്ഥിരീകരിച്ച റാന്നി ഐത്തല സ്വദേശികളുമായി നേരിട്ട് ഇടപഴകിയവരെ കണ്ടെത്തിയാണ് നിരീക്ഷണത്തിലാക്കിയത്. ഇതിനായി രണ്ടു ഡോക്ടർമാർ വീതം അടങ്ങുന്ന എട്ട് ടീമുകളെ നിയോഗിച്ചിരുന്നു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ച അഞ്ചുപേരെ കൂടാതെ ഇവരുമായി ഇടപഴകിയ നാലുപേരെ കൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മറ്റൊരാൾ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
പരീക്ഷയെഴുതുന്ന കുട്ടികളെ നിരീക്ഷിക്കും
കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണത്തിലുള്ള വീടുകളിൽനിന്നു പൊതുപരീക്ഷ എഴുതാൻ പോകുന്ന കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതുപരീക്ഷകളിൽ അടക്കം ഈ വീടുകളിൽ നിന്നും എഴുതുന്ന കുട്ടികൾ തത്കാലം മറ്റു കുട്ടികളുമായി ഇടപഴകുന്നത് ഒഴിവാക്കാൻ സജ്ജീകരണം ചെയ്യേണ്ടിവരും. കൊറോണ ബാധിത മേഖലകളിൽ 28 ദിവസത്തെ നിരീക്ഷണമാണ് ആളുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
ഐത്തല സ്വദേശികളുമായി സന്പർക്കം പുലർത്തിയവർ വിവരം നൽകണം
റാന്നി ഐത്തലയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ അവർ പങ്കെടുത്ത ചടങ്ങുകളിൽ സംബന്ധിച്ചവരെ നിരീക്ഷണവിധേയമാക്കുമെന്ന് ആരോഗ്യവകുപ്പ്.
സമ്പർക്കം നടത്തിയ മുഴുവനാളുകളും ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധനയ്ക്ക് വിധേയരായതിനു ശേഷം മാത്രമേ പുറത്തു പോകാവൂവെന്ന നിർദേശം നൽകി. ഇവർ സ്ഥിരമായി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരെയും പരിശോധനയ്ക്കു വിധേയമാക്കും.