+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാലുപേരെക്കൂടി നിരീക്ഷണ വാർഡിലാക്കി

പേരെ കൂടി ഇന്നലെ ആശുപത്രിയിലാക്കി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ഇതോടെ ഒന്പതു പേരായി. ഇവരിൽ ഇറ്റലിയിൽ നിന്നെത്തിയ ദന്പതികൾ, അവരുടെ
നാലുപേരെക്കൂടി നിരീക്ഷണ വാർഡിലാക്കി
പേരെ കൂടി ഇന്നലെ ആശുപത്രിയിലാക്കി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ഇതോടെ ഒന്പതു പേരായി. ഇവരിൽ ഇറ്റലിയിൽ നിന്നെത്തിയ ദന്പതികൾ, അവരുടെ മകൻ, നാട്ടിൽ ഇവർ എത്തിയശേഷം കൂടുതൽ ഇടപഴകിയ സഹോദരൻ, അയാളുടെ ഭാര്യ എന്നിവരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

റാന്നി ഐത്തല സ്വദേശികളായ ദന്പതികളും മകനും കഴിഞ്ഞ ഫെബ്രുവരി 29നാണ് നെടുന്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയത്. കഴിഞ്ഞ ആറിനു മാത്രമാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഏഴു ദിവസത്തോളം നാട്ടിലായിരുന്ന ഇവർ നിരവധി ആളുകളുമായി ഇടപഴകി. മൂവായിരത്തോളം ആളുകളെ ഇത്തരത്തിൽ നിരീക്ഷണത്തിലാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. ദന്പതികളും മകനും പൊതുപരിപാടികളിലടക്കം പങ്കെടുത്തിരുന്നതിനാലാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.

ദന്പതികളുടെ മാതാപിതാക്കളെ ഇന്നലെ ഉച്ചകഴിഞ്ഞ് ഐസൊലേഷൻ വാർഡിലാക്കി. ഇവരുമായി ഇടപഴകിയ സമീപവാസികളായ ദന്പതികളെയും ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ഇന്നലെ ആശുപത്രിയിലെത്തിച്ച നാലു പേരിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.

വിവരശേഖരണത്തിന് എട്ടു ടീമുകൾ

കോവിഡ് 19 സ്ഥിരീകരിച്ച ദന്പതികളുമായി ഏഴുദിവസം ഇടപഴകിയ ആളുകളെ നിരീക്ഷിക്കുന്നതിനായി എട്ട് ടീമുകളെ പത്തനംതിട്ട ജില്ലയിൽ നിയോഗിച്ചു. ദന്പതികളിൽനിന്നും മകനിൽനിന്നും ഇവരുടെ സഹോദരനിൽനിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇവർ ഇടപഴകിയവരെ കണ്ടെത്തി തുടങ്ങി. ഇവരുടെ ആരോഗ്യനില പരിശോധിച്ചു നിരീക്ഷണത്തിലാക്കാനാണ് തീരുമാനം.

ഒരു ടീമിൽ രണ്ടു ഡോക്ടർമാർ ഉൾപ്പെടെ ഏഴു പേർ ഉണ്ടാകും. കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവർ പോയിട്ടുള്ള എല്ലാ സ്ഥലങ്ങളിൽനിന്നും വിവരങ്ങൾ ശേഖരിക്കുന്നതിനു നിർദേശം നൽകിയിട്ടുണ്ട്. പട്ടികയിൽ വരുന്ന ആരോഗ്യപ്രശ്നങ്ങളുള്ള എല്ലാവരെയും ആശുപത്രികളിലെ ഐസൊലേഷൻ മുറികളിൽ പ്രവേശിപ്പിക്കും. ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരെ വീട്ടിൽതന്നെ നിരീക്ഷണ വിധേയമാക്കും.

വിശദമായ പരിശോധനകൾ ഇന്നലെ വൈകുന്നേരത്തോടെ പൂർത്തീകരിച്ചു പ്രാഥമിക പട്ടിക തയാറാക്കിയിട്ടുണ്ട്. ആവശ്യമായ ഐസൊലേഷൻ വാർഡുകൾ ജനറൽ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനവും നൽകും.

ശനിയാഴ്ച രാത്രി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന അഞ്ചു പേരുടെയും രോഗം സ്ഥിരീകരിച്ചു റിപ്പോർട്ട് വന്നതോടെ ആരോഗ്യ സെക്രട്ടറിയുടെയും എൻഎച്ച്എം ഡയറക്ടറുടെയും നേതൃത്വത്തിൽ പ്രധാനപ്പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു രാത്രിതന്നെ വീഡിയോ കോണ്‍ഫറൻസ് നടത്തി സ്ഥിതി വിലയിരുത്തി. വീഡിയോ കോണ്‍ഫറൻസിൽ ജില്ലയിൽ സ്വീകരിക്കേണ്ട മുൻകരുതൽ നിർദേശങ്ങൾ നൽകി. പുലർച്ചെ 2.30ന് ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. അടിയന്തരമായി സ്വീകരിക്കേണ്ട എല്ലാ ആക്ഷൻ പ്ലാനും ഈ യോഗത്തിൽ തീരുമാനിച്ചു.