കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തിൽ കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ ഒരാഴ്ചത്തേക്ക് നിർത്തിവച്ചു. കൊച്ചി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങളെല്ലാം റദ്ദാക്കിയിട്ടുണ്ട്.
കൊച്ചിയിൽനിന്നു ദിവസേന രണ്ടു സർവീസാണുള്ളത്. പുലർച്ചെ ഇത്തിഹാദ് എയർലൈൻസ് വിമാനം കുവൈറ്റിലേക്ക് പറക്കാൻ തയാറെടുക്കുന്നതിനിടെയാണ് സർവീസ് റദ്ദാക്കിയെന്ന സന്ദേശമെത്തിയത്. ഇതോടെ മുന്നൂറോളം യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ഇതിൽ ഭൂരിഭാഗവും അവധിക്കു നാട്ടിലെത്തിയ ശേഷം ജോലി സ്ഥലത്തേക്ക് മടങ്ങുന്ന മലയാളികളായിരുന്നു.
കണ്ണൂരിൽ ഇന്നലെ രാവിലെ 6.40നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കുവൈറ്റ് യാത്ര ഉപേക്ഷിച്ചു. യാത്രക്കാരുടെ പരിശോധന നടക്കുന്നതിനിടെയാണ് സർവീസ് റദ്ദാക്കിയെന്ന വിവരം ലഭിച്ചത്. തുടർന്ന് 90 യാത്രക്കാരെ മടക്കി അയച്ചു.
കണ്ണൂരിൽനിന്ന് ബഹറിൻ വഴിയാണ് കുവൈറ്റ് സർവീസ്. വിമാനം ബഹറിനിലേക്ക് സർവീസ് നടത്തി.
ഇന്നുമുതൽ കുവൈറ്റിലേക്കു പ്രവേശിക്കുന്നതിന് പ്രത്യേക മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കുവെറ്റ് ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്. ഈ നിർദേശം നിലനിൽക്കേയാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നു വിമാനം വരുന്നതും പോകുന്നതും നിർത്തിവയ്ക്കണമെന്ന നിർദേശമുണ്ടായത്.
കൊച്ചിയിൽനിന്നു ദിവസേന രണ്ടു സർവീസാണുള്ളത്. പുലർച്ചെ ഇത്തിഹാദ് എയർലൈൻസ് വിമാനം കുവൈറ്റിലേക്ക് പറക്കാൻ തയാറെടുക്കുന്നതിനിടെയാണ് സർവീസ് റദ്ദാക്കിയെന്ന സന്ദേശമെത്തിയത്. ഇതോടെ മുന്നൂറോളം യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ഇതിൽ ഭൂരിഭാഗവും അവധിക്കു നാട്ടിലെത്തിയ ശേഷം ജോലി സ്ഥലത്തേക്ക് മടങ്ങുന്ന മലയാളികളായിരുന്നു.
കണ്ണൂരിൽ ഇന്നലെ രാവിലെ 6.40നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കുവൈറ്റ് യാത്ര ഉപേക്ഷിച്ചു. യാത്രക്കാരുടെ പരിശോധന നടക്കുന്നതിനിടെയാണ് സർവീസ് റദ്ദാക്കിയെന്ന വിവരം ലഭിച്ചത്. തുടർന്ന് 90 യാത്രക്കാരെ മടക്കി അയച്ചു.
കണ്ണൂരിൽനിന്ന് ബഹറിൻ വഴിയാണ് കുവൈറ്റ് സർവീസ്. വിമാനം ബഹറിനിലേക്ക് സർവീസ് നടത്തി.
ഇന്നുമുതൽ കുവൈറ്റിലേക്കു പ്രവേശിക്കുന്നതിന് പ്രത്യേക മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കുവെറ്റ് ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്. ഈ നിർദേശം നിലനിൽക്കേയാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നു വിമാനം വരുന്നതും പോകുന്നതും നിർത്തിവയ്ക്കണമെന്ന നിർദേശമുണ്ടായത്.