ഡൽഹിക്കടുത്തു ഗുഡ്ഗാവിലും ഹൈദരാബാദിലും കൂടുതൽ പേർക്കു വൈറസ് ബാധ.ഇതു കോവിഡ്-19ആണോ എന്നതു സ്ഥിരീകരിക്കാൻ പരിശോധന നടക്കുന്നു. ടെക് കന്പനികളിൽ ജോലിചെയ്യുന്നവർക്കാണു വൈറസ് ബാധ.പേടിഎമ്മിന്റെ ഗുഡ്ഗാവ് ഓഫീസിലെ ഒരു ജീവനക്കാരനു വൈറസ് സ്ഥിരീകരിച്ചു. ഓഫീസ് അണുവിമുക്തമാക്കാൻ നടപടി തുടങ്ങിയതായി കന്പനി അറിയിച്ചു. ഇറ്റലിയിൽ പോയി വന്നയാൾക്കാണ് വൈറസ്. കന്പനി ജീവനക്കാരോടു വീട്ടിലിരുന്നു ജോലി ചെയ്യാൻ നിർദേശിച്ചു.
ഹൈദരാബാദിലെ ഒരു ടെക് കന്പനി രണ്ട് ഓഫീസുകളിലെ ഓരോരുത്തരിൽ വൈറസ് ബാധ പ്രഥമ പരിശോധനയിൽ കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്കു സാന്പിൾ അയച്ചിരിക്കുകയാണ്. രണ്ട് ഓഫീസുകളും അടച്ച് അണു വിമുക്തമാക്കാൻ നടപടി തുടങ്ങി. ജീവനക്കാർ വീട്ടിലിരുന്നു ജോലി ചെയ്താൽ മതി എന്നു നിർദേശിച്ചു. വൈറസ് ബാധിച്ച ഒരാൾ ഇറ്റലിയിൽ പോയിരുന്നു. മറ്റെയാൾ ദുബായിയിൽ നിന്നു രോഗവുമായി വന്നയാളോടു ബന്ധപ്പെട്ടിരുന്നു.
ഹൈദരാബാദിലെ വീട്ടിലേക്കു പോയ വൈറസ് ബാധിതന്റെ ഒപ്പം ബംഗളൂരുവിലെ മുറി പങ്കിട്ടിരുന്ന യുവാവിനെ രോഗബാധ സംശയിച്ച് ഐസൊലേറ്റ് ചെയ്തു. കൊറിയയിൽ പോയി വന്ന ഒരു ഹൈദരാബാദുകാരൻ എൻജിനിയർ ചുമയും ജലദോഷവുമായി കാക്കിനടയിലെ ആശുപത്രിയിലാണ്.
ഹൈദരാബാദിലെ ഒരു ടെക് കന്പനി രണ്ട് ഓഫീസുകളിലെ ഓരോരുത്തരിൽ വൈറസ് ബാധ പ്രഥമ പരിശോധനയിൽ കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്കു സാന്പിൾ അയച്ചിരിക്കുകയാണ്. രണ്ട് ഓഫീസുകളും അടച്ച് അണു വിമുക്തമാക്കാൻ നടപടി തുടങ്ങി. ജീവനക്കാർ വീട്ടിലിരുന്നു ജോലി ചെയ്താൽ മതി എന്നു നിർദേശിച്ചു. വൈറസ് ബാധിച്ച ഒരാൾ ഇറ്റലിയിൽ പോയിരുന്നു. മറ്റെയാൾ ദുബായിയിൽ നിന്നു രോഗവുമായി വന്നയാളോടു ബന്ധപ്പെട്ടിരുന്നു.
ഹൈദരാബാദിലെ വീട്ടിലേക്കു പോയ വൈറസ് ബാധിതന്റെ ഒപ്പം ബംഗളൂരുവിലെ മുറി പങ്കിട്ടിരുന്ന യുവാവിനെ രോഗബാധ സംശയിച്ച് ഐസൊലേറ്റ് ചെയ്തു. കൊറിയയിൽ പോയി വന്ന ഒരു ഹൈദരാബാദുകാരൻ എൻജിനിയർ ചുമയും ജലദോഷവുമായി കാക്കിനടയിലെ ആശുപത്രിയിലാണ്.