+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഔഷധങ്ങളുടെ കയറ്റുമതി നിയന്ത്രിച്ചു

കോവിഡ്19 വ്യാപകമാകുന്ന പശ്ചാത്തലത്തിൽ നിരവധി ഔഷധങ്ങളുടെ കയറ്റുമതി ഇന്ത്യ നിയന്ത്രിച്ചു. രാജ്യത്ത് ദൗർലഭ്യം വരാതിരിക്കാനാണ് ഇത്.ചൈനയിൽനിന്നാണ് ഈ ഔഷധ
ഔഷധങ്ങളുടെ കയറ്റുമതി നിയന്ത്രിച്ചു
കോവിഡ്-19 വ്യാപകമാകുന്ന പശ്ചാത്തലത്തിൽ നിരവധി ഔഷധങ്ങളുടെ കയറ്റുമതി ഇന്ത്യ നിയന്ത്രിച്ചു. രാജ്യത്ത് ദൗർലഭ്യം വരാതിരിക്കാനാണ് ഇത്.

ചൈനയിൽനിന്നാണ് ഈ ഔഷധങ്ങൾക്കും ആന്‍റിബയോട്ടിക്കുകൾക്കും ആവശ്യമായ രാസസംയുക്തങ്ങൾ (ആക്‌റ്റീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്‍റ്) ലഭിച്ചിരുന്നത്. ചൈനയിലെ ഹുബൈ പ്രവിശ്യയിലെ പല യൂണിറ്റുകളും അടഞ്ഞുകിടക്കുകയാണ്. അവ എന്നേക്കു പ്രവർത്തനം പുനരാരംഭിക്കുമെന്ന് അറിയില്ല.

പാരസെറ്റമോൾ, ടിനിഡാ സോൾ, മെട്രോണിഡാസോൾ, പ്രോജസ്റ്ററോൺ, ക്രോമാ ഫെനികോളും ഓർനിഡാസോളും മറ്റും ചേർന്ന ഔഷധ സംയുക്തങ്ങൾ, വിവിധ വിറ്റാമിനുകൾ തുടങ്ങിയവ കയറ്റുമതി നിയന്ത്രിത പട്ടികയിലാക്കി.

ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫേറിൻ ട്രേഡി (ഡിജിഎഫ്ടി)ൽ നിന്നു ലൈസൻസ് ലഭിച്ചാലേ 26 ഇനം ഔഷധങ്ങൾ ഇനി ക‍യറ്റുമതി ചെയ്യാനാകൂ. ഔഷധങ്ങൾക്കാവശ്യമായ രാസസംയുക്തങ്ങളിൽ 68 ശതമാനവും ഇന്ത്യ ചൈനയിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്.