കോവിഡ്-19 വൈറസ് ബാധ നീണ്ടുനിന്നാൽ ആഗോള സാന്പത്തികമാന്ദ്യം വരുമെന്നു മുന്നറിയിപ്പ്. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒഇസിഡി) ആണ് ഒരു പ്രത്യേക റിപ്പോർട്ടിൽ ഈ മുന്നറിയിപ്പു നൽകിയത്.
കോവിഡ്-19 നീണ്ടുനിന്നാൽ ഇപ്പോഴത്തെ ത്രൈമാസത്തിൽ ലോക സന്പദ്ഘടന ചുരുങ്ങും. 2008-09 ലെ ആഗോള സാന്പത്തിക മാന്ദ്യത്തിനു ശേഷം ആദ്യമായിട്ടാകും ഇങ്ങനെയൊരു മാന്ദ്യം. ഈ ത്രൈമാസംകൊണ്ടു പ്രശ്ന തീർന്നാൽ 2020ലെ ലോകവളർച്ച 2.4 ശതമാനമായിരിക്കും. നേരത്തേ പ്രതീക്ഷിച്ച 2.9 ശതമാനത്തിൽനിന്ന് അര ശതമാനം കുറവ്. പക്ഷേ, രോഗബാധ നീണ്ടുനിന്നാൽ വളർച്ച ഒന്നര ശതമാനമായി ചുരുങ്ങുമെന്ന് ഒഇസിഡി കണക്കാക്കുന്നു.
ചൈനയിലെ ഉത്പാദനം കുറയുന്നത് ഏഷ്യൻ രാജ്യങ്ങളെ മാത്രമല്ല പാശ്ചാത്യരാജ്യങ്ങളെയും ബാധിക്കുന്നുണ്ട്. ചൈനീസ് ഉത്പന്നങ്ങളെ ആശ്രയിക്കുന്ന വ്യവസായ മേഖല വളരെ വലുതാണ്.
മുൻകാലത്തെ പകർച്ചവ്യാധികൾ പോലെയല്ല കോവിഡ്-19 എന്ന് ഒഇസിഡി ചൂണ്ടിക്കാട്ടി. അന്നത്തേതിൽനിന്നു സാഹചര്യവും മാറിയിരിക്കുന്നു. ചൈന ഇന്നു ലോക സന്പദ്ഘടനയുടെ ആറിലൊന്നു വലുപ്പമുള്ള രാജ്യമാണ്. ചൈനീസ് ജിഡിപി ലോകജിഡിപിയുടെ 16 ശതമാനത്തിലേറെ വരുന്നു. വ്യാവസായിക അസംസ്കൃത പദാർഥങ്ങൾ മുതൽ സേവനങ്ങളിൽ വരെ ചൈനീസ് പങ്കാളിത്തം നിർണായകമാണ്. ചൈനയിലെ ഉത്പാദന നഷ്ടം ലോകത്തെ മുഴുവൻ ബാധിക്കും.
ചൈനയിൽനിന്നു മറ്റു രാജ്യങ്ങളിലേക്കു രോഗം പടർന്നതോടെ തുടർ ആഘാതഭീഷണിയും വലുതായിരിക്കുന്നുവെന്ന് ഒഇസിഡി ചീഫ് ഇക്കണോമിസ്റ്റ് ലോറൻസ് ബൂൺ പറഞ്ഞു.
ലോകത്തിലെ പ്രമുഖ സന്പന്നരാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒഇസിഡി. ആ സംഘടനയുടെ സെക്രട്ടേറിയറ്റ് സാന്പത്തിക ചലനങ്ങൾ സശ്രദ്ധം നിരീക്ഷിച്ച് സർക്കാരുകൾക്ക് ഉപദേശം നൽകുന്നു. അതിന്റെ ഭാഗമായാണ് ഈ റിപ്പോർട്ട് തയാറാക്കിയത്.
കോവിഡ്-19 നീണ്ടുനിന്നാൽ ഇപ്പോഴത്തെ ത്രൈമാസത്തിൽ ലോക സന്പദ്ഘടന ചുരുങ്ങും. 2008-09 ലെ ആഗോള സാന്പത്തിക മാന്ദ്യത്തിനു ശേഷം ആദ്യമായിട്ടാകും ഇങ്ങനെയൊരു മാന്ദ്യം. ഈ ത്രൈമാസംകൊണ്ടു പ്രശ്ന തീർന്നാൽ 2020ലെ ലോകവളർച്ച 2.4 ശതമാനമായിരിക്കും. നേരത്തേ പ്രതീക്ഷിച്ച 2.9 ശതമാനത്തിൽനിന്ന് അര ശതമാനം കുറവ്. പക്ഷേ, രോഗബാധ നീണ്ടുനിന്നാൽ വളർച്ച ഒന്നര ശതമാനമായി ചുരുങ്ങുമെന്ന് ഒഇസിഡി കണക്കാക്കുന്നു.
ചൈനയിലെ ഉത്പാദനം കുറയുന്നത് ഏഷ്യൻ രാജ്യങ്ങളെ മാത്രമല്ല പാശ്ചാത്യരാജ്യങ്ങളെയും ബാധിക്കുന്നുണ്ട്. ചൈനീസ് ഉത്പന്നങ്ങളെ ആശ്രയിക്കുന്ന വ്യവസായ മേഖല വളരെ വലുതാണ്.
മുൻകാലത്തെ പകർച്ചവ്യാധികൾ പോലെയല്ല കോവിഡ്-19 എന്ന് ഒഇസിഡി ചൂണ്ടിക്കാട്ടി. അന്നത്തേതിൽനിന്നു സാഹചര്യവും മാറിയിരിക്കുന്നു. ചൈന ഇന്നു ലോക സന്പദ്ഘടനയുടെ ആറിലൊന്നു വലുപ്പമുള്ള രാജ്യമാണ്. ചൈനീസ് ജിഡിപി ലോകജിഡിപിയുടെ 16 ശതമാനത്തിലേറെ വരുന്നു. വ്യാവസായിക അസംസ്കൃത പദാർഥങ്ങൾ മുതൽ സേവനങ്ങളിൽ വരെ ചൈനീസ് പങ്കാളിത്തം നിർണായകമാണ്. ചൈനയിലെ ഉത്പാദന നഷ്ടം ലോകത്തെ മുഴുവൻ ബാധിക്കും.
ചൈനയിൽനിന്നു മറ്റു രാജ്യങ്ങളിലേക്കു രോഗം പടർന്നതോടെ തുടർ ആഘാതഭീഷണിയും വലുതായിരിക്കുന്നുവെന്ന് ഒഇസിഡി ചീഫ് ഇക്കണോമിസ്റ്റ് ലോറൻസ് ബൂൺ പറഞ്ഞു.
ലോകത്തിലെ പ്രമുഖ സന്പന്നരാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒഇസിഡി. ആ സംഘടനയുടെ സെക്രട്ടേറിയറ്റ് സാന്പത്തിക ചലനങ്ങൾ സശ്രദ്ധം നിരീക്ഷിച്ച് സർക്കാരുകൾക്ക് ഉപദേശം നൽകുന്നു. അതിന്റെ ഭാഗമായാണ് ഈ റിപ്പോർട്ട് തയാറാക്കിയത്.