+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓഹരികളും രൂപയും വീണ്ടും താഴോട്ട്

കോവിഡ് 19 (കൊറോണ വൈറസ്) ഇന്ത്യയിൽ രണ്ടുപേരെ ബാധിച്ചെന്ന വാർത്ത ഇന്ത്യൻ ഓഹരികൾക്കും രൂപയ്ക്കും ആഘാതമായി. രോഗം കൂടുതൽ രാജ്യങ്ങളിലേക്കു വ്യാപിച്ചതും വൈറസ്ബാധ
ഓഹരികളും രൂപയും വീണ്ടും താഴോട്ട്
കോവിഡ് -19 (കൊറോണ വൈറസ്) ഇന്ത്യയിൽ രണ്ടുപേരെ ബാധിച്ചെന്ന വാർത്ത ഇന്ത്യൻ ഓഹരികൾക്കും രൂപയ്ക്കും ആഘാതമായി. രോഗം കൂടുതൽ രാജ്യങ്ങളിലേക്കു വ്യാപിച്ചതും വൈറസ്ബാധ തുടർന്നാൽ സാന്പത്തികമാന്ദ്യം വരുമെന്ന ഒഇസിഡി റിപ്പോർട്ടും യൂറോപ്പിലെയും അമേരിക്കയിലെയും കന്പോളങ്ങളെ ഉലച്ചു.

ചൈനയും ജപ്പാനും ദക്ഷിണകൊറിയയുമടക്കം പ്രധാന ഏഷ്യൻ വിപണികളെല്ലാം ഇന്നലെ തിരിച്ചുവരവിന്‍റെ പാതയിലായിരുന്നു. ചൈനയിൽ ഓഹരി സൂചികകൾ മൂന്നു ശതമാനവും ജപ്പാനിൽ ഒരു ശതമാനവും കയറി. കേന്ദ്രബാങ്കുകൾ വിപണികള രക്ഷിക്കാനുതകുന്ന നടപടികൾ പ്രഖ്യാപിക്കുമന്ന പ്രതീക്ഷ കാരണമാണു രാവിലെ ഉയർച്ച ഉണ്ടായത്.

ഏഷ്യൻ വിപണികളെയും ഡൗ അവധിസൂചികയെയും പിൻചെന്നു രാവിലെ ഇന്ത്യൻ ഓഹരികൾ കുതിച്ചുകയറി. സെൻസെക്സ് 786 പോയിന്‍റ് ഉയർന്ന് 39,083 വരെയെത്തി. നിഫ്റ്റി 11,433 -ലുമെത്തി. പിന്നീടാണു വൈറസ് ബാധയുടെ വിവരം വന്നത്. സെൻസെക്സ് മിനിറ്റുകൾക്കകം 1300 പോയിന്‍റ് ഇടിഞ്ഞ് 37,785.99ലെത്തി. നിഫ്റ്റി 11,036.25ലും.

ഒടുവിൽ സെൻസെക്സ് വെള്ളിയാഴ്ചത്തേതിലും 153.27 പോയിന്‍റ് താണ് 38,144.02ലും നിഫ്റ്റി 69.02 പോയിന്‍റ് താണ് 11,132.75ലും ക്ലോസ് ചെയ്തു.

രൂപയും സമാന‌രീതിയിൽ ചാഞ്ചാടി. രാവിലെ രൂപ ‌കയറി. ഉച്ചയ്ക്കുശേഷം ഇടിഞ്ഞു. ഡോളർ രാവിലെ 72.04 രൂപ വരെ താണിരുന്നു. വൈകുന്നേരം വൈറസ് വാർത്തയെത്തുടർന്ന് ഡോളർ 72.74 രൂപവരെ കയറി. വെള്ളിയാഴ്ചത്തേതിലും 50 പൈസ കൂടിയാണ് 72.74ൽ ഡോളർ ക്ലോസ് ചെയ്‌തത്. 2018 നവംബറിനു ശേഷമുള്ള ഏറ്റവും താണ നിലയിലായിരുന്നു രൂപ ഇപ്പോൾ.

അമേരിക്കയിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് -19 മൂലം മരണമുണ്ടായി. ഇംഗ്ലണ്ടിൽ രോഗം പെട്ടെന്നു വ്യാപിക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ മുന്നറിയിപ്പു നൽകി, ഇറാനിൽ പരമോന്നത നേതാവിന്‍റെ ഉപദേഷ്ടാവ് കോവിഡ്-19 മൂലം മരിച്ചു, ഇന്തോനേഷ്യയിൽ രോഗബാധ കണ്ടെത്തി. ഇതെല്ലാം ആശങ്ക വളർത്തുന്ന ഘടകങ്ങളായി.

ക്രൂഡ് ഓയിൽ വില ഇന്നലെ രാവിലെ മൂന്നു ശതമാനം വരെ വർധിച്ചെങ്കിലും പിന്നീട് അല്പം താണു. സ്വർണവില ഔൺസിന് 1540 ഡോളറിനടുത്തുനിന്ന് 1600 ഡോളറിലേക്കു ‌കയറി.
വരും ദിവസങ്ങളിലും കന്പോളങ്ങളിൽ വലിയ ചാഞ്ചാട്ടമാണു പ്രതീക്ഷിക്കാവുന്നത്.