ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ളാ അലി ഖമനയ്യെ ഉപദേശിക്കുന്ന എക്സ്പീഡിയൻസി കൗൺസിൽ അംഗം കൊറോണ ബാധിച്ചു മരിച്ചു. ടെഹ്റാനിലെ ആശുപത്രിയിലാണ് മുഹമ്മദ് മിർമുഹമ്മാദി(71) മരിച്ചതെന്ന് ഇറാന് റേഡിയോ അറിയിച്ചു.
കൊറോണ ബാധിച്ചു മരിക്കുന്ന സമുന്നത നേതാവാണ് മിർമുഹമ്മദാലി. ഖമനയ്ക്ക് സുപ്രധാന കാര്യങ്ങളിൽ ഉപദേശം നൽകുന്നതു കൂടാതെ പാർലമെന്റും പരമോന്നത നേതാവും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ചുമതലയും ഇദ്ദേഹം ഉൾപ്പെടുന്ന കൗൺസിലിനുണ്ടായിരുന്നു.
ഇസ്ലാമിക് റിപ്പബ്ളിക്കിലെ നിരവധി നേതാക്കൾക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഡെപ്യൂട്ടി ആരോഗ്യമന്ത്രി ഇരാജ് ഹരിച്ചി, വൈസ് പ്രസിഡന്റ് മസുമെ എബ്ടേക്കർ എന്നിവർക്ക് കൊറോണ ബാധിച്ചതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. ഇറാനിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 66 ആയെന്ന് അധികൃതർ അറിയിച്ചു. പശ്ചിമേഷ്യയിൽ രോഗബാധയുള്ളവരുടെ എണ്ണം 1150 ആയി. ഇറാനിൽപോയി മടങ്ങിയെത്തിയവരിൽനിന്നാണ് പശ്ചിമേഷ്യയിൽ രോഗം പടർന്നത്.
ദക്ഷിണകൊറിയൻ മതനേതാവ് മാപ്പു പറഞ്ഞു
കൊറോണ വൈറസ്ബാധ തടയുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങളിൽ സഹകരിക്കാത്തതിന് ഡെെയിഗു സിറ്റിയിലെ പ്രാദേശിക സഭാ നേതാവിന് എതിരേ ദക്ഷിണകൊറിയൻ അധികൃതർ കൊലക്കുറ്റത്തിനു കേസെടുത്ത് അന്വേഷണം നടത്താൻ തീരുമാനിച്ചു.
ഇതേത്തുടർന്ന് സഭാസ്ഥാപകൻ ലീ മാൻഹി പരസ്യമായി ക്ഷമ പറഞ്ഞു. ഈ സഭയിലെ ചിലഅംഗങ്ങളാണു കൊറോണ പട ർത്തിയത്.
കൊറോണ ബാധിച്ചു മരിക്കുന്ന സമുന്നത നേതാവാണ് മിർമുഹമ്മദാലി. ഖമനയ്ക്ക് സുപ്രധാന കാര്യങ്ങളിൽ ഉപദേശം നൽകുന്നതു കൂടാതെ പാർലമെന്റും പരമോന്നത നേതാവും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ചുമതലയും ഇദ്ദേഹം ഉൾപ്പെടുന്ന കൗൺസിലിനുണ്ടായിരുന്നു.
ഇസ്ലാമിക് റിപ്പബ്ളിക്കിലെ നിരവധി നേതാക്കൾക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഡെപ്യൂട്ടി ആരോഗ്യമന്ത്രി ഇരാജ് ഹരിച്ചി, വൈസ് പ്രസിഡന്റ് മസുമെ എബ്ടേക്കർ എന്നിവർക്ക് കൊറോണ ബാധിച്ചതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. ഇറാനിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 66 ആയെന്ന് അധികൃതർ അറിയിച്ചു. പശ്ചിമേഷ്യയിൽ രോഗബാധയുള്ളവരുടെ എണ്ണം 1150 ആയി. ഇറാനിൽപോയി മടങ്ങിയെത്തിയവരിൽനിന്നാണ് പശ്ചിമേഷ്യയിൽ രോഗം പടർന്നത്.
ദക്ഷിണകൊറിയൻ മതനേതാവ് മാപ്പു പറഞ്ഞു
കൊറോണ വൈറസ്ബാധ തടയുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങളിൽ സഹകരിക്കാത്തതിന് ഡെെയിഗു സിറ്റിയിലെ പ്രാദേശിക സഭാ നേതാവിന് എതിരേ ദക്ഷിണകൊറിയൻ അധികൃതർ കൊലക്കുറ്റത്തിനു കേസെടുത്ത് അന്വേഷണം നടത്താൻ തീരുമാനിച്ചു.
ഇതേത്തുടർന്ന് സഭാസ്ഥാപകൻ ലീ മാൻഹി പരസ്യമായി ക്ഷമ പറഞ്ഞു. ഈ സഭയിലെ ചിലഅംഗങ്ങളാണു കൊറോണ പട ർത്തിയത്.