ഒരു വിദേശി ഉൾപ്പെടെ മൂന്നു പേർക്ക് കോവിഡ് -19 (കൊറോണ വൈറസ് ബാധ) സ്ഥിരീകരിച്ചതോടെ രാജ്യം കർശന ജാഗ്രതയിൽ. ആരും പരിഭ്രാന്തരാകേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തുനിന്നുള്ള പാരസെറ്റാമോൾ ഉൾപ്പെടെ അവശ്യമരുന്നുകളുടെ കയറ്റുമതി കേന്ദ്ര വാണിജ്യ മന്ത്രാലയം നിർത്തലാക്കി. ആഗ്രയിൽ വൈറസ് ബാധ സംശയിക്കുന്ന ആറു പേരെ ഡൽഹി സഫ്ദർ ജംഗ് ആശുപത്രിയിലേക്ക് മാറ്റി.
സ്ഥിതിഗതികൾ വിലിയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ അധ്യക്ഷനായ ഉന്നതതല സമിതി ഇന്നു യോഗം ചേരും. അടുത്തയിടെ വിദേശ സന്ദർശനം നടത്തിയ ജീവനക്കാരുടെ വിവരങ്ങൾ നൽകണം എന്നാവശ്യപ്പെട്ടു നോയിഡയിലെ ആയിരം കന്പനികൾക്ക് അധികൃതർ നോട്ടീസ് നൽകി. കൊറോണയുടെ പശ്ചാത്തലത്തിൽ 18 മുതൽ വിശാഖപട്ടണത്ത് നടത്താനിരുന്ന മിലാൻ-2020 സംയുക്ത പരിശീലനം നാവികസേന മാറ്റിവച്ചു.
ജയ്പുരിൽ എത്തിയ അറുപ ത്തിയൊന്പതുകാരനായ ഇറ്റാലിയൻ സ്വദേശിക്ക് കൊറോണ ആണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇദ്ദേ ഹത്തെ സവായി മാൻ സിംഗ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാക്കി. ഉത്തർപ്രദേശിൽ 13 പേർ നിരീക്ഷണത്തിലാണ്. ഇതിൽ ആറു പേരിൽ കൊറോണ ലക്ഷണങ്ങൾ കണ്ടെത്തി. ഇവരുടെ സാന്പിളുകൾ പൂന വൈറോളജി ലാബിലേക്ക് അയച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയവരാണ് ഇവർ. തെലുങ്കാനയിൽ കൊറോണ സ്ഥിരീകരിച്ച വ്യക്തി സഞ്ചരിച്ച ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്.
ഡൽഹിക്കടുത്ത് നോയിഡയിൽ കൊറോണ ഭീതിയെത്തുടർന്ന് രണ്ടു സ്കൂളുകൾ അടച്ചിട്ടു. കിഴക്കൻ ഡൽഹി സ്വദേശിയായ നാൽപത്തിയഞ്ചുകാരന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ രണ്ടു മക്കളും പഠിക്കുന്ന ശ്രീ രാം മില്ലേനിയം സ്കൂളാണ് മൂന്നു ദിവസത്തേക്ക് അടച്ചിട്ടത്. മുൻകരുതലായാണ് ശിവ് നാടാർ സ്കൂൾ ആറു ദിവസത്തേക്ക് അടച്ചിട്ടത്. സ്കൂളും പരിസരവും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ശുചീകരിച്ചു.
രോഗബാധിതനായ വ്യക്തി കഴിഞ്ഞ വെള്ളിയാഴ്ച മക്കളുടെ പിറന്നാൾ ആഘോഷം നടത്തിയിരുന്നു. ഇതിൽ പങ്കെടുത്തവർ പരിഭ്രാന്തരായതോടെയാണ് സ്കൂൾ അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്. ആഘോഷത്തിൽ പങ്കെടുത്ത ആറു പേർക്ക് പനിയും മറ്റ് അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനാൽ ഇവരുടെ സാന്പിളുകൾ പൂന വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഈ അഞ്ചു കുടുംബങ്ങളെയും രോഗബാധിതന്റെ കുടുംബത്തെയും നിരീക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റി. സ്കൂളിലെ 40 വിദ്യാർഥികളെയും 28 ദിവസത്തേക്കു നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.
സെബി മാത്യു
സ്ഥിതിഗതികൾ വിലിയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ അധ്യക്ഷനായ ഉന്നതതല സമിതി ഇന്നു യോഗം ചേരും. അടുത്തയിടെ വിദേശ സന്ദർശനം നടത്തിയ ജീവനക്കാരുടെ വിവരങ്ങൾ നൽകണം എന്നാവശ്യപ്പെട്ടു നോയിഡയിലെ ആയിരം കന്പനികൾക്ക് അധികൃതർ നോട്ടീസ് നൽകി. കൊറോണയുടെ പശ്ചാത്തലത്തിൽ 18 മുതൽ വിശാഖപട്ടണത്ത് നടത്താനിരുന്ന മിലാൻ-2020 സംയുക്ത പരിശീലനം നാവികസേന മാറ്റിവച്ചു.
ജയ്പുരിൽ എത്തിയ അറുപ ത്തിയൊന്പതുകാരനായ ഇറ്റാലിയൻ സ്വദേശിക്ക് കൊറോണ ആണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇദ്ദേ ഹത്തെ സവായി മാൻ സിംഗ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാക്കി. ഉത്തർപ്രദേശിൽ 13 പേർ നിരീക്ഷണത്തിലാണ്. ഇതിൽ ആറു പേരിൽ കൊറോണ ലക്ഷണങ്ങൾ കണ്ടെത്തി. ഇവരുടെ സാന്പിളുകൾ പൂന വൈറോളജി ലാബിലേക്ക് അയച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയവരാണ് ഇവർ. തെലുങ്കാനയിൽ കൊറോണ സ്ഥിരീകരിച്ച വ്യക്തി സഞ്ചരിച്ച ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്.
ഡൽഹിക്കടുത്ത് നോയിഡയിൽ കൊറോണ ഭീതിയെത്തുടർന്ന് രണ്ടു സ്കൂളുകൾ അടച്ചിട്ടു. കിഴക്കൻ ഡൽഹി സ്വദേശിയായ നാൽപത്തിയഞ്ചുകാരന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ രണ്ടു മക്കളും പഠിക്കുന്ന ശ്രീ രാം മില്ലേനിയം സ്കൂളാണ് മൂന്നു ദിവസത്തേക്ക് അടച്ചിട്ടത്. മുൻകരുതലായാണ് ശിവ് നാടാർ സ്കൂൾ ആറു ദിവസത്തേക്ക് അടച്ചിട്ടത്. സ്കൂളും പരിസരവും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ശുചീകരിച്ചു.
രോഗബാധിതനായ വ്യക്തി കഴിഞ്ഞ വെള്ളിയാഴ്ച മക്കളുടെ പിറന്നാൾ ആഘോഷം നടത്തിയിരുന്നു. ഇതിൽ പങ്കെടുത്തവർ പരിഭ്രാന്തരായതോടെയാണ് സ്കൂൾ അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്. ആഘോഷത്തിൽ പങ്കെടുത്ത ആറു പേർക്ക് പനിയും മറ്റ് അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനാൽ ഇവരുടെ സാന്പിളുകൾ പൂന വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഈ അഞ്ചു കുടുംബങ്ങളെയും രോഗബാധിതന്റെ കുടുംബത്തെയും നിരീക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റി. സ്കൂളിലെ 40 വിദ്യാർഥികളെയും 28 ദിവസത്തേക്കു നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.
സെബി മാത്യു