+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈറസിൽ വിറച്ച് വിപണി

ഓഹരി അവലോകനം / സോണിയ ഭാനുആഗോള ഓഹരി കമ്പോളങ്ങൾ കൊറോണ ഭീതിയിൽ അടിമുടി വിറച്ചു. യു എസ്‐ യൂറോപ്യൻ‐ഏഷ്യൻ ഇൻഡെക്സുകൾ രക്ഷകനെ തേ
വൈറസിൽ വിറച്ച് വിപണി
ഓഹരി അവലോകനം / സോണിയ ഭാനു

ആഗോള ഓഹരി കമ്പോളങ്ങൾ കൊറോണ ഭീതിയിൽ അടിമുടി വിറച്ചു. യു എസ്‐ യൂറോപ്യൻ‐ഏഷ്യൻ ഇൻഡെക്സുകൾ രക്ഷകനെ തേടുകയാണെങ്കിലും ചൈനയിലെ സ്ഥിതിഗതികളിൽ അയവു വന്നാൽ മാത്രമേ അടിത്തറ ശക്തമാക്കി ഓഹരിസൂചികൾക്ക് മുന്നേറാനാവൂ. മുന്നിലുള്ള ദിനങ്ങളിൽ ഇൻഡെക്സുകളിൽ വൻ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെങ്കിലും കരുതലോടെ നീക്കം നടത്തിയാൽ ഫണ്ടുകൾക്ക് ഒപ്പം ബോട്ടം ഫിഷിംഗിനു പ്രാദേശിക നിക്ഷേപകർക്കും അവസരം ലഭിക്കും.

മുൻനിര ഓഹരികളിലെ വിൽപ്പന സമ്മർദം ഇന്നും തുടരാമെങ്കിലും എതു നിമിഷവും ഒരു പുൾബാക്ക് റാലി പ്രതീക്ഷിക്കാം. ഷോട്ട് കവറിംഗിൽ ഉടലെടുക്കുന്ന റാലിക്കു പക്ഷേ അൽപ്പായുസ് മാത്രം പ്രതീക്ഷിച്ചാൽ മതി. അതുകൊണ്ടുതന്നെ കരുതലോടെയുള്ള ചുവടുവയ്പിനു അനുകൂല അവസരത്തെ ഉറ്റുനോക്കുക. ചുരുങ്ങിയ ദിവസങ്ങളിൽ ഏഴു ശതമാനത്തിൽ അധികം സൂചിക ഇടിഞ്ഞതു വാങ്ങലുകാരെ ആകർഷിക്കുമെങ്കിലും മികച്ച ഓഹരികൾ തെരഞ്ഞെടുക്കുന്നതിലെ നൈപുണ്യം വർഷത്തിന്‍റെ രണ്ടാം പകുതിയിൽ ഓഹരിയിലെ മാധുര്യം വർധിപ്പിക്കും.

പോയവാരം ബോംബെ സെൻസെക്സ് 2873 പോയിന്‍റ് ഇടിഞ്ഞപ്പോൾ നിഫ്റ്റി 879 പോയിന്‍റ് നഷ്ടത്തിലാണ്. ഒരു ദശകത്തിനിടെ ആദ്യമാണ് ഇന്ത്യൻ മാർക്കറ്റ് ഏഴ് ശതമാനത്തിൽ അധികം പ്രതിവാര തകർച്ചയിൽ അകപ്പെടുന്നത്. നിക്ഷേപകർക്ക് അപായസൂചന നൽകി ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് കുതിച്ചുകയറി. 15 പോയിൻറ്റിൽനിന്ന് അപായസൂചിക 23.23 പോയിൻറ്റിലേക്ക് ഉയർന്നു.

വിദേശഫണ്ടുകൾ വിറ്റഴിച്ചത് 11,368.7 കോടി രൂപയുടെ ഓഹരികളാണ്. ആഗോള സാമ്പത്തികമേഖലയിലെ മാന്ദ്യം കണക്കിലെടുത്താൽ വിദേശ ഓപ്പറേറ്റർമാരുടെ വിൽപ്പന തുടരുമെന്ന സൂചനയാണ് വിപണികളിൽനിന്നും ലഭ്യമാവുന്നത്. എന്നാൽ ഈ വിലയിരുത്തലിനെ പൂർണമായി വിശ്വസിക്കാനാവില്ല.

പ്രമുഖ കറൻസികൾക്കു മുന്നിൽ യുഎസ് ഡോളർ തേരോട്ടം തുടരുന്നു. ഇന്ത്യൻനാണയം ആറു മാസത്തിനിടയിലെ ഏറ്റവും കനത്ത ഇടിവിനെ അഭിമുഖീകരിച്ചു. 71.86ൽ നിലകൊണ്ട രൂപ തളർച്ചയിലേക്കു നീങ്ങുമെന്നുമുൻവാരം നൽകിയ സൂചനകൾ ശരിവച്ചു വിനിമയനിരക്ക് 72.56വരെ ഇടിഞ്ഞശേഷം വാരാന്ത്യം 72.22 ലാണ്. ഈവാരം രൂപ ദുർബലമായാൽ 72.89 വരെ നീങ്ങാം, മികവിനു ശ്രമിച്ചാൽ 70.78 ലേക്കു ശക്തി പ്രാപിക്കാം.


നിഫ്റ്റിക്ക് അതിന്‍റെ 20 ആഴ്ചകളിലെ ശരാശരിയായ 12,004ലെ താങ്ങു നഷ്ടപ്പെട്ടാൽ വൻ തകർച്ചയിലേക്കു നീങ്ങുമെന്നു മുൻവാരം ദീപിക നൽകിയ മുന്നറിയിപ്പു ശരിവയ്ക്കുന്ന കാഴ്ചയാണ് ഇടപാടുകൾ നടന്ന അഞ്ച് ദിവസങ്ങളിലും നിക്ഷേപകർ ദർശിച്ചത്. സൂചിക 12,080ൽനിന്ന് 11,175 പോയിന്‍റുവരെ ഇടിഞ്ഞശേഷം 11,201ൽ ക്ലോസിംഗ് നടന്നു. ഇന്നു നിഫ്റ്റിക്ക് 11,113‐11,045ലും സപ്പോർട്ടുണ്ട്. ഈ റേഞ്ചിൽ ഷോട്ട് കവറിംഗിനു നീക്കം നടന്നാൽ 11,330 ലേക്കും അവിടെനിന്ന് 11,459ലേക്കും തിരിച്ചുവരവുനടത്താം.

അതേസമയം, ഈ വാരം ആദ്യതാങ്ങ് 10,913 പോയിന്‍റിലാണ്, ഇതു നഷ്ടപ്പെട്ടാൽ 10,625വരെ തളരാം. വിപണിയുടെ പ്രതിരോധം 11,750‐12,299 പോയിന്‍റിലാണ്. മറ്റു സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എന്നിവ സെല്ലിംഗ് മൂഡിലാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് തുടങ്ങിയവ ഓവർ സോൾഡായി. ഡെയ‌്‌ലി ചാർട്ടിൽ എംഎസിസി ദുർബലാവസ്ഥയെ സൂചിപ്പിക്കുന്നു.

ബോംബെ സെൻസെക്സ് 41,170ൽനിന്ന് 41,037 ലേക്ക് ഇടിഞ്ഞാണ് വ്യാപാരം തുടങ്ങിയത്, പിന്നീട് ഒരിക്കൽപോലും ആ റേഞ്ചിലേക്കു തിരിഞ്ഞുനോക്കാൻപോലും സൂചികയ്ക്കായില്ല. അതിശക്തമായ വിൽപ്പന സമ്മർദത്തിൽ ബോംബെ സൂചികയ്ക്ക് 40,000ലെയും പിന്നീട് 39,000 പോയിന്‍റിലെയും നിർണായക താങ്ങും നഷ്ടമായി.

വാരാന്ത്യം സെൻസെക്സ് 38,297 ലാണ്. ഈവാരം ആദ്യ താങ്ങ് 37,335 പോയിന്‍റിലാണ്. മുന്നേറാൻ ശ്രമിച്ചാൽ 40,143ൽ പ്രതിരോധമുണ്ട്.