ആറു ലക്ഷംകോടി ഡോളർ (433 ലക്ഷം കോടി രൂപ) ഒരാഴ്ച കൊണ്ട് ആഗോളവിപണികളിൽ നഷ്ടമായി. കോവിഡ്-19 വൈറസ് ബാധ ആഗോളതലത്തിൽ സാന്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന ആശങ്കയാണ് ഇതിലേക്കു നയിച്ചത്.അമേരിക്കൻ ഓഹരിവിപണിക്കുതന്നെ നാലുലക്ഷം കോടി ഡോളർ നഷ്ടമുണ്ടായി. യുഎസ് ഓഹരിസൂചികകൾ ശരാശരി 12 ശതമാനം താണു. മുഖ്യസൂചികയായ ഡൗജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 3200 പോയിന്റാണ് ഒരാഴ്ചകൊണ്ടു താണത്.
കോവിഡ്-19 ഭീതി നീണ്ടുനിന്നാൽ കന്പോളങ്ങൾ മാത്രമല്ല സാന്പത്തികമേഖലതന്നെ വല്ലാത്ത പതനത്തിലാകുമെന്നു നിരീക്ഷകർ മുന്നറിയിപ്പുനല്‍കി. ആപ്പിൾ അടക്കം ചില വന്പൻ ഓഹരികൾ 20 ശതമാനം വിലത്തകർച്ചയിലായി. ഇത്രയും ഇടിവ് “കരടിവിപണി’’യെ സൂചിപ്പിക്കുന്നു. അതു കംപ്യൂട്ടർ പ്രോഗ്രാമുകൾ വച്ച് വിപണനം നടത്തുന്നവരെ പൊടുന്നനെ വില്പനയ്ക്കു പ്രേരിപ്പിക്കും. അങ്ങനെ വന്നാൽ പല ഓഹരികളും വേണ്ടതിനേക്കാൾ വളരെ കൂടുതൽ താണെന്നുവരും. അതു പൊതുവേ വിപണിയെ ഉലയ്ക്കും.
ഈയാഴ്ച എന്ത്?
ഈയാഴ്ച വിപണി വീണ്ടും തളരുമോ ഇല്ലയോ? ഭിന്നതാത്പര്യക്കാർ ഭിന്നമറുപടികൾ നല്കുന്നു. പക്ഷേ കോവിഡ്-19 അമേരിക്കയിൽ പലേടത്തും കണ്ടെത്തിയതും യൂറോപ്പിലും പശ്ചിമേഷ്യയിലും പൂർവേഷ്യയിലും പ്രതീക്ഷിച്ചതിലേറെ വേഗം പടരുന്നതും ആശങ്ക വളർത്തുന്നു.
രോഗബാധ നിയന്ത്രണത്തിലായില്ലെങ്കിൽ കന്പോളങ്ങൾ വീണ്ടും തകരുമെന്നതിൽ ആർക്കും തർക്കമില്ല. അതു 2008-ലേതുപോലെ നീണ്ടുനില്ക്കുമോ എന്നേ അറിയാനുള്ളൂ. മറിച്ചു രോഗബാധയുടെ തോത് കുറഞ്ഞാൽ വിപണികൾ വേഗംതന്നെ തിരിച്ചുകയറും.
കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ ഒരു ഡസനിലേറെ വിപണി തിരുത്തലുകളിൽ ശരാശരി 13 ശതമാനം വിലയിടിവാണുണ്ടായിട്ടുള്ളത്. ഇപ്പോൾ പ്രധാന യുഎസ് സൂചികകളെല്ലാം അതിനടുത്ത താഴ്ചയിലാണ്. ഏറ്റവും ചെറിയ അനുകൂലഘടകം കണ്ടാൽ ഓഹരികൾ തിരിച്ചുകയറാൻ വഴിതെളിയും.
ചൈനയുടെ വ്യവസായമേഖല വലിയ തളർച്ചയിലാണെന്ന റിപ്പോർട്ടും മറ്റും പ്രത്യാശ നല്‍കുന്നതല്ലെന്നു പല നിരീക്ഷകരും ചൂണ്ടിക്കാട്ടി.
കോവിഡ്-19 ഭീതി നീണ്ടുനിന്നാൽ കന്പോളങ്ങൾ മാത്രമല്ല സാന്പത്തികമേഖലതന്നെ വല്ലാത്ത പതനത്തിലാകുമെന്നു നിരീക്ഷകർ മുന്നറിയിപ്പുനല്‍കി. ആപ്പിൾ അടക്കം ചില വന്പൻ ഓഹരികൾ 20 ശതമാനം വിലത്തകർച്ചയിലായി. ഇത്രയും ഇടിവ് “കരടിവിപണി’’യെ സൂചിപ്പിക്കുന്നു. അതു കംപ്യൂട്ടർ പ്രോഗ്രാമുകൾ വച്ച് വിപണനം നടത്തുന്നവരെ പൊടുന്നനെ വില്പനയ്ക്കു പ്രേരിപ്പിക്കും. അങ്ങനെ വന്നാൽ പല ഓഹരികളും വേണ്ടതിനേക്കാൾ വളരെ കൂടുതൽ താണെന്നുവരും. അതു പൊതുവേ വിപണിയെ ഉലയ്ക്കും.
ഈയാഴ്ച എന്ത്?
ഈയാഴ്ച വിപണി വീണ്ടും തളരുമോ ഇല്ലയോ? ഭിന്നതാത്പര്യക്കാർ ഭിന്നമറുപടികൾ നല്കുന്നു. പക്ഷേ കോവിഡ്-19 അമേരിക്കയിൽ പലേടത്തും കണ്ടെത്തിയതും യൂറോപ്പിലും പശ്ചിമേഷ്യയിലും പൂർവേഷ്യയിലും പ്രതീക്ഷിച്ചതിലേറെ വേഗം പടരുന്നതും ആശങ്ക വളർത്തുന്നു.
രോഗബാധ നിയന്ത്രണത്തിലായില്ലെങ്കിൽ കന്പോളങ്ങൾ വീണ്ടും തകരുമെന്നതിൽ ആർക്കും തർക്കമില്ല. അതു 2008-ലേതുപോലെ നീണ്ടുനില്ക്കുമോ എന്നേ അറിയാനുള്ളൂ. മറിച്ചു രോഗബാധയുടെ തോത് കുറഞ്ഞാൽ വിപണികൾ വേഗംതന്നെ തിരിച്ചുകയറും.
കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ ഒരു ഡസനിലേറെ വിപണി തിരുത്തലുകളിൽ ശരാശരി 13 ശതമാനം വിലയിടിവാണുണ്ടായിട്ടുള്ളത്. ഇപ്പോൾ പ്രധാന യുഎസ് സൂചികകളെല്ലാം അതിനടുത്ത താഴ്ചയിലാണ്. ഏറ്റവും ചെറിയ അനുകൂലഘടകം കണ്ടാൽ ഓഹരികൾ തിരിച്ചുകയറാൻ വഴിതെളിയും.
ചൈനയുടെ വ്യവസായമേഖല വലിയ തളർച്ചയിലാണെന്ന റിപ്പോർട്ടും മറ്റും പ്രത്യാശ നല്‍കുന്നതല്ലെന്നു പല നിരീക്ഷകരും ചൂണ്ടിക്കാട്ടി.