ദുബായ്: കൊറോണ വൈറസ് (കോവിഡ്-19) ബാധയുടെ പശ്ചത്തലത്തിൽ യുഎഇ വിമാനത്താവളങ്ങളിൽ സ്മാർട്ട് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള യാത്ര വിലക്കി. സ്മാർട്ട് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇതര ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നതിനാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച മുതൽ വിലക്ക് നിലവിൽവന്നു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) ആണ് ഇക്കാര്യം അറിയിച്ചത്.
യുഎഇ വിമാനത്താവളങ്ങളിൽ ഇനി പാസ്പോർട്ട് ഉപയോഗിച്ചു മാത്രമേ പ്രവേശിക്കാനും പുറത്തുകടക്കാനും സാധിക്കൂ. തിരിച്ചറിയൽ കാർഡുകൾ ഇതിനായി ഇനി പരിഗണിക്കില്ല. യുഎഇയിലുള്ള പ്രവാസികൾക്കും യുഎഇ പൗരൻമാർക്കും ജിസിസി (ഗൾഫ് സഹകരണ കൗൺസിൽ) അംഗരാജ്യങ്ങളിലെ പൗരൻമാർക്കും നടപടി ബാധകമാണ്. കൊറോണ വൈറസ് (കോവിഡ്-19) വ്യാപകമായതിനെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടി.
പാസ്പോർട്ട് ഉപയോഗിച്ചുള്ള യാത്രയാണെങ്കിൽ വ്യക്തി സഞ്ചരിച്ച രാജ്യങ്ങളുടെ വിശദാംശങ്ങൾ അറിയാനാവും. കൂടാതെ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽനിന്നുള്ളവരെ പ്രത്യേകം നിരീക്ഷിക്കാനും ഇത് സഹായിക്കുമെന്ന് ഐസിഎ പറയുന്നു. എന്നാൽ സ്മാർട്ട് തിരിച്ചറിയിൽ കാർഡ് ഉപയോഗിച്ച് രാജ്യത്തുനിന്നും മടങ്ങിപ്പോകുന്നതിന് തടസമില്ല.
യുഎഇ വിമാനത്താവളങ്ങളിൽ ഇനി പാസ്പോർട്ട് ഉപയോഗിച്ചു മാത്രമേ പ്രവേശിക്കാനും പുറത്തുകടക്കാനും സാധിക്കൂ. തിരിച്ചറിയൽ കാർഡുകൾ ഇതിനായി ഇനി പരിഗണിക്കില്ല. യുഎഇയിലുള്ള പ്രവാസികൾക്കും യുഎഇ പൗരൻമാർക്കും ജിസിസി (ഗൾഫ് സഹകരണ കൗൺസിൽ) അംഗരാജ്യങ്ങളിലെ പൗരൻമാർക്കും നടപടി ബാധകമാണ്. കൊറോണ വൈറസ് (കോവിഡ്-19) വ്യാപകമായതിനെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടി.
പാസ്പോർട്ട് ഉപയോഗിച്ചുള്ള യാത്രയാണെങ്കിൽ വ്യക്തി സഞ്ചരിച്ച രാജ്യങ്ങളുടെ വിശദാംശങ്ങൾ അറിയാനാവും. കൂടാതെ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽനിന്നുള്ളവരെ പ്രത്യേകം നിരീക്ഷിക്കാനും ഇത് സഹായിക്കുമെന്ന് ഐസിഎ പറയുന്നു. എന്നാൽ സ്മാർട്ട് തിരിച്ചറിയിൽ കാർഡ് ഉപയോഗിച്ച് രാജ്യത്തുനിന്നും മടങ്ങിപ്പോകുന്നതിന് തടസമില്ല.