കാൻബറ: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രവാസി ഓസ്ട്രേലിയക്കാർ രാജ്യം വിടുന്നതു തടഞ്ഞു. വിദേശത്തു ജോലി ചെയ്യുന്നവർ രാജ്യം വിടരുതെന്നാണു പുതിയ ഉത്തരവ്.
കഴിഞ്ഞവർഷം മാർച്ച് മുതൽ ഓസ്ട്രേലിയക്കാർ രാജ്യത്തിനു പുറത്തുപോകുന്നതിനു നിരോധനമുണ്ട്. ജോലിക്കും മറ്റുമായി വിദേശത്തുള്ള പൗരന്മാർ നാട്ടിൽ മടങ്ങിയെത്തിയിട്ടുണ്ടെങ്കിൽ അവരും ഇനി രാജ്യം വിടരുതെന്നാണു പുതിയ നിർദേശം.
ജനസംഖ്യയുടെ 80 ശതമാനവും വാക്സിനെടുക്കാതെ ഓസ്ട്രേലിയയുടെ അതിർത്തികൾ തുറക്കില്ലെന്നാണു സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ 19 ശതമാനം പേരാണു വാക്സിനെടുത്തിരിക്കുന്നത്.
രണ്ടര കോടിയലധികം വരുന്ന ജനസംഖ്യയുടെ പകുതിയും ലോക്ഡൗണിലാണ്.
ജനസംഖ്യയുടെ 80 ശതമാനവും വാക്സിനെടുക്കാതെ അതിർത്തികൾ തുറക്കില്ല; പ്രവാസി ഓസ്ട്രേലിയക്കാർ കുടുങ്ങി
08:29 PM Aug 07, 2021 | Deepika.com