കേരളത്തനിമയുടെ ദൃശ്യാവിഷ്ക്കാരമായി മെൽബണിൽ ഹിന്ദു സൊസൈറ്റി ഓണാഘോഷം

10:43 PM Sep 19, 2019 | Deepika.com
മെൽബണ്‍: ജനപങ്കാളിത്വം, അതിഥികളുടെ മഹത്വം, സാംസ്കാരിക പരിപാടികളിലൂടെ നിലവാരം, സദ്യയുടെ രുചിക്കൂട്ട് എന്നിവ കൊണ്ടും ഗംഭീരമായിരുന്നു മെൽബണിലെ കേരള ഹിന്ദു സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികൾ. രണ്ടാരിത്തിലധികം പേർ പങ്കെടുത്ത പരിപാടി ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച ഓണാഘോഷമായി മാറി.


സൗഹൃദവും സാഹോദര്യവുമാണ് ഓണത്തിന്‍റെ സന്ദേശമെന്നും ലോകത്തെവിടെയുമുള്ള മലയാളികളെ ഒന്നിച്ചു കൊണ്ടു വരുന്ന സാസ്കാരിക ചരടാണ് ഓണമമെന്നും കുമ്മനം പറഞ്ഞു. കേരളത്തിന്‍റെ സാംസ്കാരിക പൈതൃകങ്ങൾ പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അത് വീണ്ടെടുക്കാതെ ഭൗതിക സൗകര്യം ഉണ്ടായതുകൊണ്ട്് കാര്യമില്ല. നഷ്ടപ്പെട്ട സാംസ്കാരിക മൂല്യങ്ങളെ തിരിച്ചു പിടിക്കുകയാണ് യഥാർഥ നവോത്ഥാനം കുമ്മനം പറഞ്ഞു. കേരള ഹിന്ദു സൊസൈറ്റി യുവജന വിഭാഗത്തിന്‍റെ പുതിയ ലോഗോയുടെയും സ്വാമി ചിതാനന്ദപുരിയുടെ ഓസ്്ട്രേലിയൻ സന്ദർശനത്തിന്‍റെ പോസ്റ്ററിന്‍റേയും പ്രകാശനവും കുമ്മനം നിർവഹിച്ചു.

നഗരസഭാ അംഗം സീൻ ഒ റിയാലി, മൾട്ടി കൾച്ചറൽ കമ്മീഷണർ ചിദംബരം ശ്രീനിവാസൻ, മാധ്യമ പ്രവർത്തകൻ പി. ശ്രീകുമാർ, സപ്താഹാചാര്യൻ മണ്ണടി ഹരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.