+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിശ്ചയദാര്‍ഢ്യത്തിന് അതിരുകല്‍പിക്കാന്‍ ആര്‍ക്കാകും; ഈ 104കാരിക്ക് നിലയ്ക്കാത്ത കൈയടി

ജീവിതം നൈമിഷികം എന്നുംപറഞ്ഞ് പലരും ചിന്തിച്ച് സമയം കളയാറുണ്ട്. എന്നാല്‍ ഉള്ളയത്ര കാലയളവും പ്രവര്‍ത്തികളാല്‍ അതിനെ സമ്പുഷ്ടമാക്കുന്ന ചിലര്‍ ഉണ്ട്. അത്തരക്
നിശ്ചയദാര്‍ഢ്യത്തിന് അതിരുകല്‍പിക്കാന്‍ ആര്‍ക്കാകും; ഈ 104കാരിക്ക് നിലയ്ക്കാത്ത കൈയടി
ജീവിതം നൈമിഷികം എന്നുംപറഞ്ഞ് പലരും ചിന്തിച്ച് സമയം കളയാറുണ്ട്. എന്നാല്‍ ഉള്ളയത്ര കാലയളവും പ്രവര്‍ത്തികളാല്‍ അതിനെ സമ്പുഷ്ടമാക്കുന്ന ചിലര്‍ ഉണ്ട്. അത്തരക്കാര്‍ ആണ് യഥാര്‍ഥത്തില്‍ ഈ ഭൂമിയെ നല്ല നിമിഷങ്ങളാല്‍ മനോഹരമാക്കി മാറ്റുന്നത്.

ഇത്തരം ആളുകള്‍ക്ക് പ്രായം ഒരു പ്രശ്‌നമേ അല്ല. അങ്ങനെ ഒരാളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ കൈയടി നേടുന്നത്. ആളിന് പ്രായം 104 ഉണ്ട്.

ഡൊറോത്തി എന്നാണ് ഈ വയോധികയുടെ പേര്. ഇവര്‍ അടുത്തിടെ ഒരു റിക്കാര്‍ഡ് സ്വന്തം പേരില്‍ കുറിക്കുവാനായി ഒരു ശ്രമം നടത്തുകയുണ്ടായി. സ്‌കൈ ഡൈവിംഗിലുടെയാണ് ഇത്തരമൊരു നേട്ടത്തിനായി ശ്രമിച്ചത്.

സ്‌കൈ ഡൈവിംഗ് അനുഭവങ്ങള്‍ക്ക് പേരുകേട്ട ഏജന്‍സിയായ സ്‌കൈഡൈവ് ചിക്കാഗോയുടെ സഹായത്തോടെയാണ് ഡൊറോത്തിയുടെ സ്‌കൈ ഡൈവിംഗ് സാഹസികത സാധ്യമായത്. ദൃശ്യങ്ങളില്‍നിന്ന് ഇവര്‍ പറന്നിറങ്ങുന്നതും ആളുകള്‍ ഹര്‍ഷാരവം മുഴക്കുന്നതും അറിയാനാകും. സാഹസിക കായിക വിനോദം പൂര്‍ത്തിയാക്കിയശേഷം ഡെറോത്തി ഏറെ ആഹ്ലാദവതിയായി ദൃശ്യങ്ങളില്‍ കാണപ്പെടുന്നു.

നേരത്തെ, 2022 ല്‍ 103 വര്‍ഷവും 259 ദിവസവും പ്രായമുള്ള റൂട്ട് ലിനിയ ഏറ്റവും പ്രായമുള്ള പാച്യൂട്ട് ജമ്പ് നടത്തിയിരുന്നു. ഈ സ്വീഡന്‍ കാരിയുടെ റിക്കാര്‍ഡ് മറികടക്കാനാണ് ഡൊറോത്തി ശ്രമിച്ചത്.

എന്തായാലും ഇതിന്‍റെ ഔദ്യോഗിക സ്ഥിരീകരണവും അംഗീകാരവും ഉടനടി ഉണ്ടാകുമെന്നാണ് ഡൊറോത്തിയുമായി അടുപ്പമുള്ളവര്‍ കരുതുന്നത്. റിക്കാര്‍ഡ് കിട്ടിയാലും ഇല്ലെങ്കിലും ഈ സാഹസികതയ്ക്ക് കൈയടി എന്നാണ് നെറ്റിസന്‍റെ നിലപാട്.