ഓസ്ട്രേലിയൻ ചരിത്രത്തിൽ ആദ്യമായിട്ടാണ് ക്നാനായക്കാർക്കുവേണ്ടി മാത്രമായി ഒരു വൈദികനെ അഭി. സീറോ മലബാർ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ നിയമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ക്നാനായക്കാരോടുള്ള സ്നേഹവും വാത്സല്യവും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുകയാണ്.
കോട്ടയം അരീക്കര സെന്റ് റോക്കിസ് ചർച്ച് ഇടവകാംഗമായ ഫാ. പ്രിൻസിനെ സ്വീകരിച്ച ഈ ദൈവാനുഗ്രഹ നിമിഷത്തിന് സാക്ഷിയാകുവാൻ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ ചാപ്ലിൻ ഫാ. തോമസ് കുന്പുക്കൽ, പ്രഥമ ചാപ്ലിൻ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, കൈക്കാരന്മാരായ ആന്റണി പ്ലാക്കൂട്ടത്തിൽ, ഷിനു ജോണ്‍, ക്നാനായ മിഷന്റെ വളർച്ചയ്ക്കും, സ്വന്തമായി ഒരു വൈദികനെ ലഭിക്കുന്നതിനുവേണ്ടി അഹോരാത്രം പ്രയത്നിച്ച മിഷന്റെ ഭക്ത സംഘടനയായ മെൽബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസിനെ (MKCC) പ്രതിനിധീകരിച്ചു പ്രസിഡന്റ് സോളമൻ പാലക്കാട്ട്, പാരിഷ് കൗണ്‍സിൽ അംഗങ്ങൾ, മറ്റു സമുദായ സ്നേഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
ഫെബ്രുവരി 3 ഞായറാഴ്ച സെന്റ് മാത്യൂസ് ചർച് ഫോക്നറിൽ അഭി. ബോസ്കോ പിതാവിന്റെ സാന്നിധ്യത്തിൽ സെന്റ് മേരിസ് ക്നാനായ മിഷൻ ഫാ. പ്രിൻസിനു ഒൗദ്യോഗിക സ്വീകരണം നൽകുകയും അദ്ദേഹത്തിന്റെ വസതിയുടെ ആശീർവാദം നടത്തപ്പെടുകയും ചെയ്യും.
റിപ്പോർട്ട്: സോളമൻ ജോർജ്