യുക്രെയ്നിലെ രക്ഷാപ്രവർത്തനം ഇന്ത്യ ഊർജിതമാക്കണം

11:13 PM Feb 25, 2022 | Deepika.com
യുദ്ധഭൂമിയിൽ ഒരു വിദേശരാജ്യത്തിനു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്കു പരിമിതിയുണ്ട്. യുക്രെയ്നിലെ എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസർക്കാർ എല്ലാ സാധ്യതകളും തേടണം.

യുക്രെയ്നിലെ യുദ്ധം രൂക്ഷമായി തുടരുന്നത് ആ രാജ്യത്തെ ജനങ്ങളെ മാത്രമല്ല ലോകത്തെയൊന്നാകെ ആശങ്കയുടെ നെരിപ്പോടിലേക്ക് എടുത്തെറിഞ്ഞിരിക്കുകയാണ്. യുക്രെയ്നിൽ അധിനിവേശം നടത്തിയ റഷ്യൻ നടപടിയെ ലോകം ഒറ്റക്കെട്ടായി അപലപിക്കുന്നു. അമേരിക്കയോ നാറ്റോ സൈനികസഖ്യമോ യുദ്ധത്തിൽ സഹായിക്കില്ലെന്നു വ്യക്തമാക്കിയതോടെ യുക്രെയ്ൻ തീർത്തും ഒറ്റപ്പെട്ട നിലയിലാണ്. അവരുടെ സഹായാഭ്യർഥനകളും രോദനങ്ങളും ബധിരകർണങ്ങളിലാണു പതിക്കുന്നത്

. യുക്രെയ്ൻ യുദ്ധഭൂമിയായി മാറിയതോടെ അവിടെയുള്ള മറ്റു രാജ്യക്കാരുടെ കാര്യം ഏറെ അനിശ്ചിതത്വത്തിലായി. രണ്ടായിരത്തോളം മലയാളികൾ ഉൾപ്പെടെ ഇരുപതിനായിരത്തിലധികം ഇന്ത്യക്കാരാണ് യുക്രെയ്നിലുള്ളത്. ഇവരുടെ കാര്യത്തിൽ നാട്ടിലുള്ള ബന്ധുക്കൾ സ്വാഭാവികമായും വളരെ അസ്വസ്ഥരാണ്. തങ്ങളുടെ പ്രിയപ്പെട്ടവർ സുരക്ഷിതരായി തിരിച്ചെത്തിയാലേ നാട്ടിലുള്ളവരുടെ ആശങ്ക മാറൂ.

യുക്രെയ്നിൽ സംഘർഷം മൂർച്ഛിച്ചപ്പോൾതന്നെ അവിടെയുള്ള ഇന്ത്യക്കാരോടു നാട്ടിലേക്കു മടങ്ങാൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിരുന്നു. എങ്കിലും വളരെ കുറച്ചുപേർക്കു മാത്രമേ യുദ്ധം തുടങ്ങുംമുന്പ് അവിടംവിടാൻ കഴിഞ്ഞുള്ളൂ. വിമാനസർവീസുകളുടെ അപര്യാപ്തതയായിരുന്നു പ്രധാന കാരണം. യുദ്ധം ഉണ്ടാവില്ലെന്ന കണക്കുകൂട്ടലാണു മിക്കവർക്കുമുണ്ടായിരുന്നത്. റഷ്യ പറഞ്ഞത് അവരൊക്കെ വിശ്വസിച്ചു. എന്നാൽ, യുദ്ധം തുടങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി.

വിമാനസർവീസ് ഉൾപ്പെടെ യുക്രെയ്നിലെ ഗതാഗതമാർഗങ്ങളെല്ലാം അടഞ്ഞു. യുക്രെയ്നിലുള്ള ഇന്ത്യക്കാരെ പോളണ്ട്, ഹംഗറി, സ്ളൊവാക്യ, റൊമേനിയ എന്നീ അയൽരാജ്യങ്ങൾവഴി നാട്ടിലെത്തിക്കാനാണ് വിദേശകാര്യ വകുപ്പ് ശ്രമിക്കുന്നത്. യുക്രെയ്ന്‍റെ പടിഞ്ഞാറൻ മേഖലയിലുള്ളവരെയാണ് ഇങ്ങനെ രക്ഷപ്പെടുത്താൻ കഴിയുക. കിഴക്കൻ പ്രദേശങ്ങളിലുള്ളവരെ പടിഞ്ഞാറൻ അതിർത്തിയിലെത്തിക്കുക എന്ന ദുഷ്കരമായ ദൗത്യം സാധ്യമാക്കുന്നതിനുള്ള നടപടികളെപ്പറ്റിയും ആലോചിക്കണം. യുദ്ധഭൂമിയിൽ ഒരു വിദേശരാജ്യത്തിനു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്കു പരിമിതിയുണ്ട്. യുക്രെയ്നിലെ എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസർക്കാർ എല്ലാ സാധ്യതകളും തേടണം.


യുക്രെയ്നിലെ പ്രധാന നഗരങ്ങളെയെല്ലാം റഷ്യ ലക്ഷ്യംവയ്ക്കുന്നതിനാൽ പലയിടത്തും താമസം സുരക്ഷിതമല്ലാതായി. ചിലർ ബങ്കറുകളിലും അണ്ടർഗ്രൗണ്ടുകളിലുമൊക്കെയാണു കഴിയുന്നതെന്നു റിപ്പോർട്ടുകളുണ്ട്. ഭക്ഷ്യവസ്തുക്കൾ ലഭ്യമല്ലാതാകുമോ, പണദൗർലഭ്യം ഉണ്ടാകുമോ എന്നൊക്കെയുള്ള ആശങ്കകളും വർധിക്കുന്നു. യുക്രെയ്നിൽനിന്ന് ഇന്നലെ ആയിരം പേരെ ഒഴിപ്പിച്ചു കൊണ്ടുവരാനായിരുന്നു ഇന്ത്യയുടെ പദ്ധതി. ഒഴിപ്പിക്കുന്ന ഇന്ത്യക്കാരുടെ യാത്രച്ചെലവ് കേന്ദ്രസർക്കാർ വഹിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലേക്കു മടങ്ങാനാഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു രജിസ്ട്രേഷൻ നടത്തണമെന്നായിരുന്നു നിർദേശം. എന്നാൽ എംബസിയുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നു പലരും പരാതിപ്പെടുന്നുണ്ട്. യുക്രെയ്നിലുള്ള മലയാളികളിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. ഇവരിൽ ഭൂരിഭാഗത്തിനും ഇതുവരെ സുരക്ഷാപ്രശ്നങ്ങൾ ഇല്ലെന്ന റിപ്പോർട്ടുകൾ ആശ്വാസം നൽകുന്നു. യുക്രെയ്നിലെ തുടർപഠനം എങ്ങനെയാകുമെന്ന ആശങ്ക പലർക്കുമുണ്ട്. പഠനം തുടരുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന വിദേശമന്ത്രാലയത്തിന്‍റെ അറിയിപ്പ് വിശ്വാസത്തിലെടുത്തു നാട്ടിലേക്കു മടങ്ങുകയാണു കരണീയമെന്ന് അനുഭവപരിചയമുള്ളവർ പറയുന്നു.

സമാധാനമാർഗം തിരസ്കരിച്ചു യുദ്ധം തെരഞ്ഞെടുത്ത റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിന്‍റെ നടപടി ലോകത്തിന്‍റെ നെഞ്ചിലാണു തീ കോരിയിട്ടത്. റഷ്യക്കെതിരേ കടുത്ത സാന്പത്തിക ഉപരോധം പ്രഖ്യാപിച്ച അമേരിക്ക പുടിനും അദ്ദേഹത്തിന്‍റെ രാജ്യവും കനത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്നു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുക്രെയ്നെ സൈനികമായി സഹായിക്കേണ്ടതില്ലെന്ന നാറ്റോയുടെയും അമേരിക്കയുടെയും തീരുമാനം ആ രാജ്യത്തെ ഒറ്റപ്പെടുത്തിയെങ്കിലും യൂറോപ്പിനെ വലിയൊരു യുദ്ധക്കളമാക്കി മാറ്റുന്നതിൽനിന്നു തടഞ്ഞു എന്നതു യാഥാർഥ്യമാണ്.

വിയറ്റ്നാമിലും കൊറിയയിലും ഇറാക്കിലും അഫ്ഗാനിസ്ഥാനിലുമെല്ലാം‍ ഇടപെട്ട് വലിയ നഷ്ടങ്ങൾ സംഭവിച്ചതിന്‍റെ ദുരനുഭവം യുക്രെയ്നിൽ നേരിട്ട് ഇടപെടുന്നതിൽനിന്ന് അമേരിക്കയെ പിന്തിരിപ്പിച്ച ഒരു ഘടകമാകാം. ‘ലോക പോലീസുകാരൻ’ എന്ന ദുഷ്പേരു മാത്രമാണ് ആ ഇടപെടലുകൾ അമേരിക്കയ്ക്കു നേടിക്കൊടുത്തത്. ഏതായാലും റഷ്യക്ക് അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്‍റെയും ഉപരോധത്തെ നേരിടുക യുക്രെയ്നെ കീഴടക്കുന്നതുപോലെ എളുപ്പമാവില്ല. ലോകാഭിപ്രായം മാനിക്കാൻ പുടിൻ ഇനിയെങ്കിലും തയാറാകുമോ എന്നതാണു കണ്ടറിയേണ്ടത്.