സഹകരണ മന്ത്രാലയവും രാഷ്‌ട്രീയവിവാദങ്ങളും

01:02 AM Jul 19, 2021 | Deepika.com
കൃത്യമായ ആസൂത്രണത്തോടെയാണു മോദി സർക്കാർ സഹകരണ മന്ത്രാലയം രൂപവത്കരിച്ചിരിക്കുന്നത്. രാഷ്‌ട്രീയപ്പോര് എങ്ങനെയായാലും സഹകരണ സംഘങ്ങളിൽ നിന്നു ജനങ്ങൾക്ക് ലഭിക്കുന്ന സൗകര്യങ്ങളൊന്നും നിഷേധിക്കപ്പെടാൻ പാടില്ല.

കേന്ദ്രത്തിൽ പുതുതായി സഹകരണ മന്ത്രാലയം രൂപവത്കരിക്കാനുള്ള മോദി സർക്കാരിന്‍റെ തീരുമാനം രാഷ്‌ട്രീയവിവാദത്തിനു വഴിതെളിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാരുകൾ കൈകാര്യം ചെയ്തുവന്ന ഒരു വകുപ്പിൽ അവരോട് ആലോചിക്കുകപോലും ചെയ്യാതെ കേന്ദ്രസർക്കാർ മന്ത്രാലയം രൂപവത്കരിച്ചതാണു വിവാദത്തിന് അടിസ്ഥാനകാരണം. ഭരണഘടനയുടെ ഏഴാം പട്ടികയിൽ സ്റ്റേറ്റ് ലിസ്റ്റിൽ 32-ാമതായി ഉൾപ്പെടുത്തിയിരിക്കുന്ന വിഷയമാണു സഹകരണം. അതുപ്രകാരം സഹകരണസംഘങ്ങളുടെ രൂപവത്കരണവും നിയന്ത്രണവുമെല്ലാം സംസ്ഥാനങ്ങളുടെ അധികാരത്തിൽപ്പെട്ടതാണ്.

ഒരു സംസ്ഥാന വിഷയത്തിൽ സമവായമില്ലാതെ കേന്ദ്രത്തിൽ മന്ത്രാലയം രൂപവത്കരിച്ചതു ഭരണഘടനാവിരുദ്ധവും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണെന്നു വിമർശകർ ചൂണ്ടിക്കാട്ടുന്നു. വനം, ജലവിഭവം, ഗതാഗതം തുടങ്ങിയ വിഷയങ്ങളിൽ നേരത്തെ ഇതുപോലെ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കേന്ദ്രത്തിന്‍റെ കൈകടത്തൽ ഉണ്ടായിട്ടുണ്ട്. അതെല്ലാം പലവിധത്തിൽ ജനങ്ങൾക്കു ദോഷമായേ ഭവിച്ചിട്ടുള്ളൂ. പ്രതിപക്ഷം ആരോപിക്കുന്നതുപോലെ കേന്ദ്രത്തിന്‍റെ അമിതാധികാര പ്രവണതയുടെ ഭാഗമായിട്ടാണു പുതിയ മന്ത്രാലയ രൂപവത്കരണമെങ്കിൽ അതു രാജ്യത്തെ ഫെഡറൽ സംവിധാനത്തിനുതന്നെ ഭീഷണിയായി മാറുമെന്ന ആശങ്കയിൽ കഴമ്പുണ്ട്.

കേന്ദ്രസർക്കാരിൽ രണ്ടാമനായ അമിത്ഷായെയാണു പുതിയ സഹകരണ മന്ത്രാലയത്തിന്‍റെ ചുമതല ഏല്പിച്ചിരിക്കുന്നത് എന്നതും വിവാദത്തിന്‍റെ ഗൗരവം കൂട്ടുന്ന സംഗതിയാണ്. മുന്പ് ഗുജറാത്തിൽ മന്ത്രിയായിരുന്ന കാലത്ത് അമിത്ഷാ അവിടത്തെ സഹകരണമേഖലയെ ബിജെപിയുടെ നിയന്ത്രണത്തിലേക്കു കൊണ്ടുവരുന്നതിൽ വിജയിച്ചിരുന്നു. ഗുജറാത്തിൽ ബിജെപിക്കു ഭരണത്തുടർച്ച ഉറപ്പിക്കുന്നതിൽ ഇതു പ്രധാന പങ്ക് വഹിച്ചെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ. 39,200 കോടി രൂപ വിറ്റുവരവും രാജ്യമെന്പാടും വിപണിയുമുള്ള അമുൽ എന്ന ക്ഷീരവികസന സഹകരണ സ്ഥാപനത്തിന്‍റെ തലപ്പത്തുനിന്നു ഇന്ത്യയിലെ ധവളവിപ്ലവത്തിന്‍റെ പിതാവ് വർഗീസ് കുര്യൻ പുറത്താക്കപ്പെട്ടതു ഗുജറാത്തിൽ ബിജെപി ഭരിക്കുന്പോഴായിരുന്നു എന്നതും മറക്കാനാവില്ല. കേന്ദ്രത്തിൽ മുന്പ് കൃഷിവകുപ്പിന്‍റെ കീഴിലായിരുന്നു സഹകരണം.

കൃത്യമായ ആസൂത്രണത്തോടെയാണു മോദി സർക്കാർ സഹകരണ മന്ത്രാലയം രൂപവത്കരിച്ചിരിക്കുന്നത്. സഹകരണബാങ്കുകളെ നിയന്ത്രിക്കാൻ റിസർവ് ബാങ്കിന് അധികാരം നൽകുന്ന ബാങ്കിംഗ് ഭേദഗതി ബിൽ 2020 മാർച്ച് മൂന്നിനു ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. ഈ ഭേദഗതി സഹകരണബാങ്കുകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയുയർത്തി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് ഇതിനെതിരേ ശക്തമായ പ്രതിഷേധമുയർന്നതാണ്. സഹകരണമേഖലയുടെ നന്മയ്ക്കുവേണ്ടിയാണു ഭേദഗതികൾ എന്നായിരുന്നു കേന്ദ്രസർക്കാരിന്‍റെ വിശദീകരണം.

പുതിയ സഹകരണ മന്ത്രാലയത്തിന്‍റെ രൂപവത്കരണത്തിലൂടെ രാജ്യത്തിന്‍റെ സന്പദ്ഘടനയിൽ വലിയ വിപ്ലവത്തിനാണു ലക്ഷ്യമിടുന്നതെന്നു ബിജെപി അവകാശപ്പെടുന്നു. സഹകാരികൾ എന്ന പേരിൽ പലരും നടത്തിവരുന്ന കൊള്ളയ്ക്കും തട്ടിപ്പിനും വിരാമമിടാനും ഇതിലൂടെ സാധിക്കുമെന്ന് അവർ പറയുന്നു. പ്രാഥമിക സഹകരണസംഘങ്ങൾക്കു രജിസ്ട്രേഷൻ നൽകുന്നതു സംസ്ഥാന സർക്കാരിനു കീഴിലുള്ള സഹകരണ രജിസ്ട്രാർ ആണ്. ഇത്തരം സംഘങ്ങൾക്കുമേൽ റിസർവ് ബാങ്കിനു പരിമിതമായ അധികാരങ്ങളേ ഉണ്ടായിരുന്നുള്ളൂ. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ പ്രാഥമിക സഹകരണസംഘങ്ങൾ ബാങ്കുകളായും പ്രവർത്തിക്കുന്നുണ്ട്.

അംഗങ്ങളുടെ നിക്ഷേപം സ്വീകരിക്കുകയും അവർക്കു വായ്പകൾ നൽകുകയും ചെയ്യുന്നു. ഗ്രാമീണ സന്പദ്‌വ്യവസ്ഥയുടെ ശക്തീകരണത്തിൽ നിർണായകമായ പങ്കാണ് ഇവ വഹിക്കുന്നത്. നാട്ടിലെ സ്ഥാപനമായതിനാൽ ഒട്ടും ഔപചാരികതകളില്ലാതെ പണമിടപാടുകൾ നടത്താമെന്നതും ലളിതമായ വ്യവസ്ഥകളിൽ പണം നിക്ഷേപിക്കാനും വായ്പയെടുക്കാനും സാധിക്കും എന്നതുമാണ് സഹകരണബാങ്കുകളെ ജനപ്രിയമാക്കിയ പ്രധാന ഘടകം. എന്നാൽ, സൊസൈറ്റി എന്ന നിലയിൽമാത്രം രജിസ്റ്റർ ചെയ്ത സംഘങ്ങൾക്കു ബാങ്കുകളായി പ്രവർത്തിക്കാനാവില്ല എന്ന് 2020-ലെ നിയമഭേദഗതിയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയതു സഹകരണമേഖലയിൽ വലിയ ആശങ്ക ഉയർത്തി.

മഹാരാഷ്‌ട്രപോലുള്ള സംസ്ഥാനങ്ങളിൽ അർബൻ സഹകരണ ബാങ്കുകളിൽ നടന്ന തട്ടിപ്പുകൾ ചൂണ്ടിക്കാട്ടിയാണു റിസർവ് ബാങ്ക് സഹകരണ മേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. അഞ്ചാറു വർഷത്തിനിടെ അർബൻ ബാങ്കുകളിൽ 221 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നും ആയിരത്തോളം കേസുകളെടുത്തു എന്നുമാണ് ആരോപണം. സഹകരണസംഘങ്ങൾ ഭരിക്കുന്നത് അംഗങ്ങൾ തെരഞ്ഞെടുക്കുന്ന ഭരണസമിതിയാണെങ്കിലും ഫലത്തിൽ നിയന്ത്രണം രാഷ്‌ട്രീയപാർട്ടികൾക്കാണ്. അതിനാൽ വായ്പ നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ സാന്പത്തിക ക്രമക്കേടുകൾക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട് എന്നതും നിഷേധിക്കാനാവില്ല. കേരളത്തിലെ സഹകരണസ്ഥാപനങ്ങളിൽ ഭൂരിഭാഗത്തിന്‍റെയും നിയന്ത്രണം സിപിഎമ്മിനും പിന്നെ യുഡിഎഫിനുമാണ് എന്നതാണു ബിജെപിയെ വിഷമിപ്പിക്കുന്നത്. കേന്ദ്ര സഹകരണ മന്ത്രാലയ രൂപീകരണത്തിനെതിരേയുള്ള കേരളത്തിന്‍റെ വിയോജിപ്പ് സമരരൂപം പ്രാപിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഈ രാഷ്‌ട്രീയപ്പോര് എങ്ങനെയായാലും സഹകരണ സംഘങ്ങളിൽ നിന്നു ജനങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന സൗകര്യങ്ങളൊന്നും നിഷേധിക്കപ്പെടരുത്.