ജനാധിപത്യത്തിനു നാണക്കേട്

12:17 AM Jan 08, 2021 | Deepika.com
അമേരിക്കയെ വിമർശിക്കാൻ കാരണം തേടിയിരുന്നവർക്കു നല്ലൊരു വിഷയം ഇട്ടുകൊടുത്തു എന്നതിനപ്പുറം ജനാധിപത്യപ്രക്രിയയിൽ പോരായ്മകളുണ്ട് എന്നു സംശയിക്കാൻ സാധാരണക്കാരെയും പ്രേരിപ്പിക്കും എന്നതാണു കാപ്പിറ്റോൾ മന്ദിരത്തിൽ നടന്ന കലാപത്തിന്‍റെ വളരെ അപകടകരമായ ഒരു വശം.

തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രകോപിതരായ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അനുകൂലികൾ യുഎസ് പാർലമെന്‍റ് മന്ദിരത്തിലേക്ക് ഇരച്ചുകയറിയ സംഭവം ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യരാഷ്‌ട്രം എന്നഭിമാനിക്കുന്ന അമേരിക്കയ്ക്കു നാണക്കേടായി. നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്‍റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയാണ് അക്രമാസക്തരായ ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെ പോലീസ് വെടിവയ്പിൽ ഒരു സ്ത്രീ ഉൾപ്പെടെ നാലുപേർ മരിച്ചതായാണു റിപ്പോർട്ട്.

പാർലമെന്‍റ് സമ്മേളിക്കുന്നതിനിടെ ഇത്തരമൊരു സുരക്ഷാവീഴ്ച അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ്. ബൈഡന്‍റെ വിജയം കോൺഗ്രസ് സമ്മേളനത്തിൽ അംഗീകരിക്കരുതെന്ന ട്രംപിന്‍റെ അഭ്യർഥന നേരത്തേ വൈസ് പ്രസിഡന്‍റും സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവുമായ മൈക്ക് പെൻസ് തള്ളിയിരുന്നു. അപ്പോഴെങ്കിലും അപക്വമായ നടപടികളിൽനിന്ന് അണികളെ പിന്തിരിപ്പിക്കാൻ ട്രംപ് ശ്രമിച്ചിരുന്നെങ്കിൽ നിർഭാഗ്യകരമായ സംഭവം ഒഴിവാക്കാമായിരുന്നു.

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന ആരോപണം റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായിരുന്ന ഡോണൾഡ് ട്രംപ് തുടക്കംമുതൽ ഉന്നയിക്കുന്നതാണ്. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്നു സംശയമുണ്ടെങ്കിൽ അതേപ്പറ്റി നിയമാനുസൃതമായ മാർഗങ്ങളിലൂടെ അന്വേഷിക്കുകതന്നെ വേണം. പക്ഷേ, അമേരിക്കയിലെ കോടതി ഉൾപ്പെടെ ട്രംപിന്‍റെ ഈ ആരോപണം തള്ളിക്കളയുകയാണുണ്ടായത്. തെരഞ്ഞെടുപ്പുഫലം ഓരോ സ്ഥാനാർഥിയും പ്രതീക്ഷിക്കുന്ന വിധത്തിലായിരിക്കണമെന്നില്ല.

പക്ഷേ, ഔദ്യോഗികമായി പുറത്തുവിടുന്ന ഫലം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അങ്ങനെ ചെയ്യുമ്പോഴാണ് ജനാധിപത്യ വഴക്കങ്ങൾ നിലനിൽക്കുകയും ജനാധിപത്യസ്ഥാപനങ്ങൾ അപഭ്രംശമേൽക്കാതെ മുന്നോട്ടുപോവുകയും ചെയ്യുക. ലോകത്തിൽ ജനാധിപത്യത്തിന്‍റെ ഏറ്റവും വിശിഷ്ടമായ മാതൃകകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന രാജ്യമാണ് അമേരിക്ക. ചട്ടങ്ങളും കീഴ്‌വഴക്കങ്ങളുമനുസരിച്ചാണ് അവിടെ ഇത്രനാളും തെരഞ്ഞെടുപ്പുകൾ നടക്കുകയും വ്യത്യസ്ത ഭരണകൂടങ്ങൾ അധികാരത്തിലേറുകയും ചെയ്തിട്ടുള്ളത്. അമേരിക്കയുടെ ആ ജനാധിപത്യമാതൃകയുടെ മഹത്വത്തിനുമേൽ കളങ്കമേൽപ്പിക്കുന്നതായി ട്രംപ് അനുകൂലികളുടെ കടന്നാക്രമണം.

തെരഞ്ഞെടുപ്പു ഫലത്തെ അംഗീകരിക്കാതെ ഭരണാധികാരികൾ അധികാരത്തിൽ തുടരുകയും നിലവിലുള്ള ഭരണകൂടത്തെ അട്ടിമറിച്ച് പട്ടാളമേധാവികളും പട്ടാളത്തിന്‍റെ സഹായത്തോടെ ബദൽരാഷ്‌ട്രീയക്കാരും അധികാരത്തിലേറുകയും ചെയ്തിട്ടുള്ള സംഭവങ്ങൾ മൂന്നാംലോക രാജ്യങ്ങളിൽ നിരവധി ഉണ്ടായിട്ടുണ്ട്. ജനാധിപത്യം തീർത്തും ദുർബലമായ ബനാന റിപ്പബ്ലിക്കുകളായി അത്തരം രാജ്യങ്ങൾ പരിഹസിക്കപ്പെട്ടിരുന്നു. എന്നാൽ, ലോകത്തെ ഒന്നാംനന്പർ സൈനിക- സാന്പത്തിക- ജനാധിപത്യ ശക്തിയായ അമേരിക്കയിൽ അതിനുള്ള ശ്രമമുണ്ടാകുമെന്ന് ആരും സ്വപ്നത്തിൽപോലും കരുതിയിട്ടുണ്ടാവില്ല. പക്വമതികളല്ലാത്ത രാഷ്‌ട്രീയക്കാർ നേതൃത്വത്തിലെത്തുന്നതിന്‍റെ കുഴപ്പമാണിത്. നേതാവിനു സ്തുതിപാടുക മാത്രം ചെയ്യുന്ന ഉപദേശകരാവും ചുറ്റമുണ്ടാവുക. അത്തരക്കാരുടെ ഉപദേശങ്ങൾ നേതാവിനെയും കുഴപ്പത്തിൽ ചാടിക്കും.

ട്രംപിനു പക്വമായ ഉപദേശങ്ങൾ നൽകാൻ ആരുമില്ലാതിരുന്നു എന്നാണോ കരുതേണ്ടത്? അമേരിക്കയിൽ ജനാധിപത്യത്തിന്‍റെ ശ്രീകോവിൽ എന്നു വിശേഷിപ്പിക്കാവുന്ന കാപ്പിറ്റോൾ മന്ദിരത്തിനുള്ളിൽ ട്രംപ് അനുകൂലികളായ പ്രതിഷേധക്കാർ മണിക്കൂറുകളോളം അഴിഞ്ഞാടി. അവരെ ഒഴിപ്പിക്കാൻ പോലീസിനു വെടിവയ്ക്കേണ്ടിവരെ വന്നു. ജനാധിപത്യ സംരക്ഷണത്തിന്‍റെ പേരിലായാലും ഇത്തരം പ്രതിഷേധ പേക്കൂത്തുകൾ നിയമവാഴ്ചയുള്ള ഒരു രാജ്യത്തും അനുവദിക്കാനാവില്ല.

അമേരിക്കയെ വിമർശിക്കാൻ കാരണം തേടിയിരുന്നവർക്കു നല്ലൊരു വിഷയം ഇട്ടുകൊടുത്തു എന്നതിനപ്പുറം ജനാധിപത്യപ്രക്രിയയിൽ പോരായ്മകളുണ്ട് എന്നു സംശയിക്കാൻ സാധാരണക്കാരെയും പ്രേരിപ്പിക്കും എന്നതാണു കാപ്പിറ്റോൾ മന്ദിരത്തിൽ നടന്ന കലാപത്തിന്‍റെ വളരെ അപകടകരമായ ഒരു വശം. ജനാധിപത്യം ഫലപ്രദവും കാര്യക്ഷമവുമല്ല എന്നു വാദിക്കുന്ന അരാജകവാദികളെ ഇത്തരം സംഭവങ്ങൾ ഏറെ സന്തോഷിപ്പിക്കും. ലോകത്തു പല രാജ്യങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകൾ സുതാര്യമായിരുന്നില്ലെന്നും അതിൽ കൃത്രിമ‌ങ്ങൾ കാട്ടിയെന്നുമൊക്കെയുള്ള പരാതികൾ ഉയർന്നിരുന്നല്ലോ. ബലാറൂസിൽ നടന്ന തെരഞ്ഞെടുപ്പ് ഒരുദാഹരണം.

റഷ്യയിൽ വ്ലാഡിമിർ പുടിൻ പ്രസിഡന്‍റായി തുടരുന്നത് പല കൃത്രിമമാർഗങ്ങളും അവലംബിച്ചാണെന്നും ആക്ഷേപം ഉണ്ടായിരുന്നല്ലോ. ഇന്ത്യയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാട്ടി എന്ന ആരോപണമുണ്ടായി. ഇത്തരം വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതുകൊണ്ടു ജനാധിപത്യരീതികളെയും വ്യവസ്ഥാപിത രാഷ്‌ട്രീയ പാർട്ടികളെയും കുറ്റം പറയുന്ന അരാജകവാദികളുടെ എണ്ണം കൂടിവരികയാണ്. കേരളത്തിൽ അടുത്തയിടെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽപോലും ഇത്തരം അരാജകവാദഗ്രൂപ്പുകളിൽപെട്ടവർ ചിലയിടങ്ങളിൽ ജയിച്ചു. എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും ജനാധിപത്യമാണ് ഏറ്റവും പക്വമായ ഭരണമാർഗമെന്നു തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതിന് ഒരു പോറൽപോലും ഏൽക്കാതെ കാത്തുസൂക്ഷിക്കാൻ പൗരാവകാശങ്ങളിൽ വിശ്വസിക്കുന്ന എല്ലാവർക്കും കടമയുണ്ട്. ജനാധിപത്യത്തിനു കളങ്കമുണ്ടാക്കുന്ന സംഭവങ്ങൾ ഇനി ഒരിടത്തും ആവർത്തിക്കാതിരിക്കട്ടെ.