ആനക്കാര്യങ്ങൾക്കിടെ ചില ചെറിയ ജീവിതങ്ങളെക്കുറിച്ച്

01:29 AM Jun 06, 2020 | Deepika.com
പാലക്കാട് അന്പലപ്പാറയിൽ ഗർഭിണിയായ ആന ദാരുണമായി ചരിഞ്ഞത് ഏറെ സങ്കടകരവും കേരളത്തിനു നാണക്കേടുണ്ടാക്കുന്നതുമായ സംഭവമാണ്. എന്നാൽ അതിന്‍റെ പേരിൽ ചില കപട പരിസ്ഥിതിവാദികളും മൃഗസ്നേഹികളും ഒഴുക്കുന്ന മുതലക്കണ്ണീരും രാഷ്‌ട്രീയക്കാർ ചൊരിയുന്ന വർഗീയവിഷവും രാജ്യത്തിനുതന്നെ അപമാനകരമാണ്.

കേരളം മുഴുവൻ ഈ ദിവസങ്ങളിൽ ചർച്ച ചെയ്തൊരു സംഭവമായിരുന്നു പാലക്കാടു ജില്ലയിലെ മണ്ണാർക്കാട് തിരുവിഴാംകുന്ന് അന്പലപ്പാറയിൽ ഗർഭിണിയായ കാട്ടാന ചരിഞ്ഞത്. സ്ഫോടകവസ്തു നിറച്ച തേങ്ങയോ കൈതച്ചക്കയോ തിന്നു വായും വയറും തകർന്നായിരുന്നു ആനയുടെ അന്ത്യം. സംഭവത്തെക്കുറിച്ചു ടെലിവിഷൻ ചർച്ചകൾ പൊടിപൊടിച്ചു. ഇതര മാധ്യമങ്ങളും പിന്നാക്കമായില്ല. ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു. പരിസ്ഥിതി പ്രവർത്തകരും മൃഗസ്നേഹികളും കണ്ണീരൊഴുക്കി. മൃഗസ്നേഹം ആത്മാംശമാക്കിയ മുൻ വനം മന്ത്രിയും ബിജെപി എംപിയുമായ മേനക ഗാന്ധി സംഭവത്തിൽ പ്രതികരിച്ചു സമൂഹമാധ്യമങ്ങളിൽ നടത്തിയ പരാമർശം മറ്റൊരു വലിയ വിവാദത്തിനു വഴിമരുന്നിട്ടു. ആരോ പറഞ്ഞുകേട്ട വിവരങ്ങൾ വച്ചു തികഞ്ഞ വിവരക്കേടാണു മേനക വിളന്പിയത്. സംഭവം നടന്നതു പാലക്കാട് ജില്ലയിലാണെങ്കിലും മേനകയുടെ പോസ്റ്റിൽ അതു മലപ്പുറം ജില്ലയിലായി. മലപ്പുറം ജില്ലക്കാരെ അടച്ചാക്ഷേപിക്കുന്ന വിധത്തിൽ അവരിട്ട കുറിപ്പ് വൻ പ്രതിഷേധമാണു വിളിച്ചുവരുത്തിയത്. മേനകയ്ക്കു പിന്നാലെ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറും അതേ അബദ്ധം വീണ്ടും വിളന്പി. സംഭവം നടന്ന സ്ഥലം ഏതെന്നു മനസിലാക്കാൻ ശ്രമിക്കുകപോലും ചെയ്യാതെ കേന്ദ്രമന്ത്രിയും എംപിയും തിടുക്കംപൂണ്ട് ഒരു ജില്ലയെയോ സമുദായത്തെയോ ആക്ഷേപിക്കുന്ന തരത്തിൽ പ്രസ്താവന നടത്തുന്നത് എന്തു കഷ്‌ടമാണ്!

ചില പ്രമുഖ ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ ആനയുടെ ദുര്യോഗത്തിൽ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. പരിസ്ഥിതി-മൃഗസ്നേഹികൾ നവമാധ്യമങ്ങളിൽ ഉറഞ്ഞാടി. സാക്ഷരകേരളത്തിലെ മനുഷ്യർ കണ്ണിൽച്ചോരയില്ലാത്തവരാണെന്നു പലരും ഫേസ്ബുക്കിലും വാട്സാപ്പിലുമൊക്കെ നീണ്ടകഥകളെഴുതി.

തീർച്ചയായും അപലപിക്കപ്പെടേണ്ടതും മനഃസാക്ഷിയുള്ളവരെ അസ്വസ്ഥരാക്കുന്നതുമായ സംഭവമാണു പാലക്കാട്ടെ വനമേഖലയിൽ നടന്നത്. ഉദരത്തിൽ മറ്റൊരു ജീവൻ പേറിയിരുന്ന പിടിയാന സ്ഫോടകവസ്തു തിന്നു വായ് തകർന്ന് ദിവസങ്ങളോളം ഭക്ഷണം കഴിക്കാനാവാതെയും കഠിനമായി വേദനിച്ചും ചരിഞ്ഞ സംഭവം മനുഷ്യത്വത്തിന്‍റെ കണികയെങ്കിലുമുള്ള ഏതൊരാളുടെയും മനസിൽ നീറ്റലുളവാക്കും. പക്ഷിമൃഗാദികളെ സ്നേഹിക്കുകയും അവയിൽ പലതിനെയും പരിപാലിക്കുകയും ചെയ്യുന്നവരാണു മലയാളികൾ പൊതുവേ. വിനോദത്തിനുവേണ്ടി മൃഗങ്ങളെ കൊല്ലുന്ന സന്പ്രദായം ഇപ്പോൾ ഇല്ല. മൃഗസ്നേഹം ഇപ്പോൾ ഫാഷനായിട്ടുണ്ടെന്നു പറയാം. മനുഷ്യനു നൽകുന്നതിനേക്കാൾ പരിഗണന മൃഗങ്ങൾക്കു നൽകുന്നവരും മൃഗസ്നേഹത്തിന്‍റ പേരിൽ മനുഷ്യരെ ദ്രോഹിക്കുന്നവരും ഉണ്ട്.

ഭ്രൂണഹത്യ കൊടുംപാപമാണ്. സ്ത്രീയുടെ ഉദരത്തിൽ രൂപംകൊള്ളുന്ന അവസ്ഥയിൽപ്പോലും ജീവനെ നശിപ്പിക്കാൻ മനുഷ്യന് അവകാശമില്ല. പക്ഷേ, ഗർഭച‌്ഛിദ്രം ഏറെ നടക്കുന്ന രാജ്യമാണ് ഇന്ത്യ. അനധികൃത ഗർഭച്‌ഛിദ്രം മൂലം ഇന്ത്യയിൽ പെൺകുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവരുകയാണെന്ന് ഐക്യരാഷ്‌ട്രസഭ മുന്നറിയിപ്പു നൽകിയിരുന്നു. തമിഴ്നാട്ടിലെ ചില ഗ്രാമങ്ങളിൽ ഇപ്പോഴും നവജാത പെൺശിശുക്കളെ വിഷച്ചെടിയുടെ നീരു നൽകി കൊല്ലുന്ന ഏർപ്പാടുണ്ട്. ലോകത്തു പ്രതിവർഷം 5.63 കോടി ഭ്രൂണഹത്യകൾ നടക്കുന്നുണ്ടെന്നാണ് അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഗുട്ട്മോക്കർ ഇൻസ്റ്റിറ്റ്യൂട്ട് കണക്കാക്കുന്നത്. 2019ൽ ഏറ്റവും കൂടുതൽ മനുഷ്യജീവനുകൾ നഷ്‌ടപ്പെട്ടതു ഭ്രൂണഹത്യയിലൂടെയാണെന്നു വേൾഡോമീറ്റേഴ്സ് എന്ന ഗവേഷണസ്ഥാപനത്തിന്‍റെ പഠനറിപ്പോർട്ട് പറയുന്നു. ഗർഭച‌്ഛിദ്രം നടത്താൻ അനുവദനീയമായ കാലയളവ് 20 ആഴ്ചയിൽനിന്ന് 24 ആഴ്ചയാക്കി ഉയർത്തിക്കൊണ്ടുള്ള മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്‌നൻസി ബിൽ ഇന്ത്യൻ പാർലമെന്‍റ് അടുത്തകാലത്തു പാസാക്കി. ഇപ്പോൾ പാലക്കാട്ടെ ആനയ്ക്കുവേണ്ടി കണ്ണീരൊഴുക്കുന്നവർ ഭ്രൂണഹത്യകൾ വർധിപ്പിക്കുന്നതിനുള്ള നിയമനിർമാണത്തിനു കുടപിടിച്ചതു വിരോധാഭാസംതന്നെ.

അനധികൃതമായ വന്യമൃഗവേട്ടയും കാടുകൈയേറ്റവും രാജ്യമൊട്ടാകെ നടക്കുന്നുണ്ട്. ലോക്ക് ഡൗൺ കാലത്തു കേരളത്തിലെ വനമേഖലകളിൽ വൻതോതിൽ വന്യമൃഗവേട്ട നടക്കുന്നതായി കേൾക്കുന്നു. തീർച്ചയായും ഇത്തരം കാര്യങ്ങൾ കർശനമായി തടയണം. കുറ്റവാളികൾക്കു കടുത്ത ശിക്ഷ നൽകണം. പക്ഷേ, ഇത്തരക്കാർ ചെയ്യുന്ന കുറ്റങ്ങളുടെ പേരിൽ ക്രൂരമായി ക്രൂശിക്കപ്പെടുന്ന നിരപരാധികളുണ്ട്- മലയോര കർഷകർ. കേരളത്തിലെ മലയോരമേഖലകളിൽ കാട്ടുമൃഗങ്ങൾ വലിയതോതിൽ കൃഷിനാശമുണ്ടാക്കുന്നുണ്ട്. ഏറെപ്പേർ കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നു. ഇക്കഴിഞ്ഞ നാളിൽ പത്തനംതിട്ടയിൽ കടുവ ഒരു ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തി. കാട്ടുമൃഗങ്ങൾ നാട്ടിലേക്കു കടക്കുന്നതു തടയുന്നതിനും മനുഷ്യരെ രക്ഷിക്കുന്നതിനും ശാസ്ത്രീയമായ മാർഗങ്ങൾ തേടണം.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തു വന്യജീവി ആക്രമണത്തിൽ 519 പേർ മരിച്ചതായി വനം മന്ത്രി കഴിഞ്ഞ വർഷം നിയമസഭയെ അറിയിച്ചു. അക്കാലയളവിൽ കാട്ടുമൃഗങ്ങൾ 12850.88 ഹെക്‌ടർ സ്ഥലത്തു കൃഷിനാശവുമുണ്ടാക്കി. 783 വീടുകൾ തകർത്തു. കേരളത്തിലെ വനവിസ്‌തൃതി കഴിഞ്ഞ പത്തുവർഷത്തിനിടെ പത്തു ശതമാനം വർധിച്ചുവെന്നാണു ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പറയുന്നത്. അതിനിബിഡ വനമേഖലയും ഈ കാലയളവിൽ ഗണ്യമായി വർധിച്ചു. എന്നിട്ടും നാട്ടിലിറങ്ങുന്ന വനജീവികളുടെ എണ്ണം പെരുകുന്നു.

കോവിഡ് വ്യാപനത്തിന്‍റെ ആദ്യനാളുകളിൽ വിവിധ ഉത്തരേന്ത്യൻ നഗരങ്ങളിൽനിന്നു കുടിയേറ്റത്തൊഴിലാളികൾ നടത്തിയ സംസ്ഥാനാന്തര പലായനത്തിനിടെ അവരിൽ എത്രയോ പേർക്കാണു ജീവൻ നഷ്‌ടപ്പെട്ടത്. റെയിൽവേ ട്രാക്കിൽ തളർന്നു കിടന്നുറങ്ങിയ പതിനാറുപേർ ട്രെയിൻ കയറി മരിച്ചപ്പോൾപോലും ചില സെലിബ്രിറ്റികൾ നിർവികാരത പുലർത്തി. ആനയുടെ ദുരന്തത്തിൽ അവർ കണ്ണീർ ചൊരിയുന്പോഴാണ് അവർക്കുമൊരു ഹൃദയമുള്ളതായി ലോകം അറിയുന്നത്. നല്ല കാര്യം.

ആനയുടെയും അതിന്‍റെ ഉദരത്തിൽ വളരുന്ന ആനക്കുഞ്ഞിന്‍റെയും ജീവൻ വിലപ്പെട്ടതാണ്. പക്ഷേ, മനുഷ്യജീവനു വില കല്പിക്കാത്ത മൃഗസ്നേഹവും മണ്ണിൽ പണിയെടുത്തു നമുക്ക് അന്നം തരുന്ന കർഷകരെ അപമാനിക്കുന്ന പരിസ്ഥിതി സ്നേഹവും ലോകത്തിനോ പ്രകൃതിക്കോ ഗുണംചെയ്യുമെന്നു തോന്നുന്നില്ല.