വെന്തുരുകുന്ന പകൽ, വേനലിനു കടുപ്പമേറും

11:14 PM Jan 29, 2020 | Deepika.com
വെന്തുരുകുന്ന പകലുകളും വറ്റിവരളുന്ന ജലസ്രോതസുകളും കേരളത്തിനു വളരെ നേരത്തേതന്നെ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. വേനൽമഴ കൂടി ചതിച്ചാൽ സ്ഥിതി അത്യന്തം ഗുരുതരമാകും.

പകൽ കടുത്ത ചൂടിൽ കണ്ടുമുട്ടുന്നവരെല്ലാം ചോദിക്കുന്നൊരു കാര്യമുണ്ട്- ഇക്കണക്കിനുപോയാൽ എന്താവും ഏപ്രിൽ-മേയ് മാസങ്ങളിലെ അവസ്ഥയെന്ന്. പകൽ താപനില ക്രമാതീതമായി ഉയരുകയാണ്. സാധാരണയായി ഡിസംബർ- ജനുവരി മാസങ്ങളിൽ അനുഭവപ്പെടാറുള്ള മഞ്ഞും തണുപ്പും ഇത്തവണ കേരളത്തിന്‍റെ പല ഭാഗങ്ങളിലും ഉണ്ടായില്ല. മൂന്നാർപോലുള്ള ചില പ്രദേശങ്ങളിൽമാത്രമായി തണുപ്പ് ഒതുങ്ങിനിന്നു. ജനുവരി മാസത്തിലെ അവസാനനാളുകളിലെത്തുന്പോഴേക്കും പല സ്ഥലങ്ങളിലും കുടിവെള്ള ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി.

ഇതൊരു വലിയ മുന്നറിയിപ്പാണ്. മുൻകരുതലുകളെടുക്കാനുള്ള മുന്നറിയിപ്പ്. കടുത്ത വേനൽ പകർച്ചവ്യാധികൾക്കും വഴിയൊരുക്കാം. മലിനജലത്തിൽനിന്നുള്ള രോഗബാധ ഈ സീസണിൽ പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ട്. ചില സ്ഥലങ്ങളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കാർഷിക മേഖല വേനലിന്‍റെ കാഠിന്യം ഏറ്റുവാങ്ങിത്തുടങ്ങി. നനയ്ക്കാനുള്ള വെള്ളം ലഭ്യമല്ലാത്തതിനാൽ ഇടവിള കൃഷികളും പച്ചക്കറിക്കൃഷിയുമൊക്കെ പ്രതിസന്ധിയിലാണ്. ആകെ പ്രതീക്ഷയുള്ളതു സാധാരണ ലഭിക്കാറുള്ള വേനൽമഴയിലാണ്. കഴിഞ്ഞവർഷത്തെപ്പോലെ ഇത്തവണയും സംഭവിച്ചാൽ സ്ഥിതിയാകെ കഷ്‌ടമാകും. കഴിഞ്ഞ വർഷം വേനൽ മഴയിൽ 61 ശതമാനം കുറവാണു രേഖപ്പെടുത്തിയത്. കാസർഗോഡ്, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ സ്ഥിതി വളരെ രൂക്ഷമായിരുന്നു.

44 നദികളുടെയും തടാകങ്ങളുടെയുമൊക്കെ ജലസന്പന്നതയെക്കുറിച്ചു നാം വീന്പുപറയാറുണ്ടായിരുന്നു. ഇന്നിപ്പോൾ സ്ഥിതി വളരെ ദയനീയമാണ്. നദികളും തോടുകളുമൊക്കെ വറ്റിവരണ്ടുകൊണ്ടിരിക്കുന്നു. മാലിന്യപ്രശ്നം മറ്റൊന്ന്. ജലസ്രോതസുകൾ ശുചിയാക്കാനുള്ള കർമപദ്ധതികൾ സജീവമാണ്. ഇതിന്‍റെ ഫലം കുറെയൊക്കെ പ്രതിഫലിക്കുന്നുണ്ട്. സർക്കാരിന്‍റെ പിന്തുണയോടെ നടത്തുന്ന നദീസംരക്ഷണ പ്രവർത്തനങ്ങൾ മാത്രമല്ല, ജനങ്ങളുടെ ഭാഗത്തുനിന്നുള്ള സ്വയംപ്രേരിത പ്രവർത്തനങ്ങളും സജീവമായിട്ടുണ്ടെന്നതു പ്രതീക്ഷ പകരുന്നു. റെസിഡന്‍റ്‌സ് അസോസിയേഷനുകൾ, വാർഡ് കൂട്ടായ്മകൾ എന്നിവയൊക്കെ ഇക്കാര്യത്തിൽ പുലർത്തുന്ന താത്പര്യം ശ്ലാഘനീയമാണ്. നദികളും തോടുകളും ശുചിയാക്കി അവിടെ ജലയാത്രയ്ക്കുള്ള സൗകര്യങ്ങളൊരുക്കി ചിലർ ശുചിത്വത്തോടൊപ്പം പ്രാദേശിക വിശ്രമവേളകൾക്കും വിനോദസഞ്ചാരത്തിനുമൊക്കെ അവസരമൊരുക്കുന്നു. ഇത്തരം ലളിതമായ പദ്ധതികൾക്കു കൂടുതൽ പ്രോത്സാഹനം നൽകിയാൽ നമ്മുടെ പല ജലസ്രോതസുകളെയും രക്ഷിച്ചെടുക്കാൻ കഴിയും. വലിയ പദ്ധതികളല്ല, ചെറുതും പ്രായോഗികവുമായ പദ്ധതികളാണു കൂടുതൽ പ്രയോജനപ്പെടുക.

ഇപ്പോഴത്തെ സ്ഥിതിയിൽ വരുംമാസങ്ങളിൽ കടുത്ത വറുതി നേരിടാൻ നാം ഒരുങ്ങുകതന്നെ വേണം. ആ സാഹചര്യം എങ്ങനെ നേരിടാമെന്നതിനെക്കുറിച്ച് ഇപ്പോഴേ ആലോചിക്കണം. സർക്കാർ തലത്തിൽ കർമപദ്ധതികൾ തയാറാക്കണം. ജനകീയ പങ്കാളിത്തവും ഉറപ്പുവരുത്തണം. പാഴായിക്കിടക്കുന്ന, പകുതിവഴിയിലെത്തിനിൽക്കുന്ന ജലപദ്ധതികളെക്കുറിച്ചു പഠിച്ച് അതു പുനരുജ്ജീവിപ്പിക്കാനുള്ള നടപടി സത്വരം സ്വീകരിക്കണം. നാട്ടുകാർ മുൻകൈയെടുത്തു സ്ഥലം നൽകി വാട്ടർ ടാങ്ക് നിർമിച്ചിട്ടും അനന്തരനപടികൾ വൈകിപ്പിക്കുന്ന സംഭവങ്ങളും വിരളമല്ല.

കേരളത്തിന്‍റെ സവിശേഷ ഭൂപ്രകൃതിമൂലം ഇവിടെ ലഭിക്കുന്ന മഴവെള്ളം കുറഞ്ഞ സമയത്തിനുള്ളിൽ കടലിലേക്കൊഴുകിപ്പോവുകയാണ്. ഇതിന്‍റെ ഒരു ഭാഗമെങ്കിലും സംഭരിക്കാൻ സാധിച്ചാൽ ജലക്ഷാമം വലിയൊരുപരിധിവരെ ഒഴിവാക്കാനാവും. എന്നാൽ നാലോ അഞ്ചോ ദിവസം നീണ്ടുനിൽക്കുന്ന തോരാമഴയിൽ ലഭ്യമാകുന്ന ജലംപോലും സംരക്ഷിക്കുകയെന്നതു കേരളത്തിൽ അസാധ്യമാണ്. മുൻ വർഷങ്ങളിൽ അത്തരം പ്രളയജലത്തിന്‍റെ ദുരിതങ്ങളിലൂടെയും കേരളം കടന്നുപോയി.

നാഷണൽ കമ്മീഷൻ ഫോർ ഇന്‍റഗ്രേറ്റഡ് വാട്ടർ റിസോഴ്സ് ഡെവലപ്മെന്‍റിന്‍റെ റിപ്പോർട്ടനുസരിച്ച് ഈ നൂറ്റാണ്ടിന്‍റെ മധ്യത്തോടെ രാജ്യത്തെ ശുദ്ധജല ആവശ്യം ഇപ്പോഴത്തേതിന്‍റെ ഇരട്ടിയാകും. ജലസംരക്ഷണത്തിൽ നാം എത്രമാത്രം കരുതലോടെ മുന്നോട്ടു പോകണമെന്നതിന്‍റെ സൂചനയാണിത്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും ഇത്തരം പ്രതിസന്ധികളിലൂടെയാണു കടന്നുപോകുന്നത്. എന്നാൽ വികസിത രാജ്യങ്ങൾ ആധുനിക ശാസത്ര, സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഈ പ്രതിസന്ധി നേരിടാനുള്ള നൂതനപദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നു. നമുക്കും അത്തരത്തിലുള്ള മുന്നേറ്റങ്ങൾ നടത്തേണ്ടതുണ്ട്.

കേരളം ജലപരിപോഷണത്തിൽ ഏറെ പിന്നിലാണെന്ന നീതി ആയോഗിന്‍റെ റിപ്പോർട്ട് ഗൗരവത്തിലെടുക്കേണ്ടതുണ്ട്. കേരളത്തേക്കാൾ കടുത്ത ജലക്ഷാമത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനങ്ങൾ പലതും ജലപരിപോഷണത്തിൽ നമ്മേക്കാൾ മുന്നിലാണ്. ഭൂഗർഭജലവിതാനം ഉയർത്തുന്നതിനു ജലസംഭരണ പ്രവർത്തനങ്ങളിൽ കേരളം ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്നു കഴിഞ്ഞ ഓഗസ്റ്റിൽ നീതി ആയോഗ് പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

വേനൽക്കാലത്തു ജലജന്യ രോഗങ്ങൾ പടർന്നുപിടിക്കുന്നതിനു പ്രധാന കാരണം ശുദ്ധമല്ലാത്ത കുടിവെള്ളം തന്നെയാവും. വെള്ളം തിളപ്പിച്ചാറ്റി കുടിക്കുന്നതുപോലുള്ള കാര്യങ്ങൾ നിസാരമായെടുത്ത് അപകടം വിളിച്ചുവരുത്തുന്നവരുണ്ട്. സ്കൂളുകളിലും മറ്റും ശുദ്ധജലം ലഭ്യമാക്കാൻ സ്കൂൾ അധികൃതരും അധ്യാപക-രക്ഷാകർത്തൃസമിതിയും പ്രത്യേകം ശ്രദ്ധിക്കണം. സ്മാർട് ക്ലാസ് റൂമുകളുണ്ടാക്കുന്നതിനൊപ്പം പ്രാധാന്യം സ്കൂളുകളിലെ കുടിവെള്ള ലഭ്യതയ്ക്കും ശുചിമുറി സൗകര്യത്തിനുംകൂടി നൽകണം. ജലസംരക്ഷണത്തിന്‍റെ പ്രാധാന്യം സ്കൂൾ തലംമുതൽ കുട്ടികളെ പഠിപ്പിക്കണം.

വേനൽക്കാലത്ത് സൂര്യാതപത്തിനുള്ള സാധ്യതയും മുൻകൂട്ടിക്കാണണം. ചില സ്ഥലങ്ങളിൽ മധ്യാഹ്നമാകുന്പോൾ കഠിന ചൂടാണനുഭവപ്പെടുന്നത്. പകൽ സമയത്ത് യാത്രചെയ്യുന്നവർക്കും തുറന്ന സ്ഥലങ്ങളിൽ പണികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ രാവിലെ തണുത്ത അന്തരീക്ഷം തുടരുന്നുണ്ട്. പക്ഷേ, ഉച്ചയാകുന്പോഴേക്കും സ്ഥിതി ആകെ മാറും. കൊടിയ ചൂടാണു പിന്നീട് അനുഭവപ്പെടുന്നത്. ഇത്തരം കാലാവസ്ഥാ വ്യതിയാനം രോഗങ്ങൾ വിളിച്ചുവരുത്തും. കുട്ടികളെയും രോഗാവസ്ഥയിലുള്ള മുതിർന്നവരെയും പരിചരിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.

ശുദ്ധജലം ധാരാളമായി കുടിക്കേണ്ടതിന്‍റെ ആവശ്യകത ആരോഗ്യപ്രവർത്തകരെല്ലാം ചൂണ്ടിക്കാട്ടുന്നുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലുമൊക്കെ ഇതിനായി ശുദ്ധജലം അനുസ്യൂതം ലഭ്യമാകണം. വരാനിരിക്കുന്ന വറുതിയെ നേരിടുന്പോഴും ഭാവി തലമുറയ്ക്കായി ജലംസംരക്ഷണ പ്രവർത്തനങ്ങളിലേർപ്പെടുന്പോഴും കൂടുതൽ ജാഗ്രത വേണ്ടിയിരിക്കുന്നു.