അതിജീവനത്തിന്‍റെ പരീക്ഷാവിജയം

11:54 PM May 07, 2019 | Deepika.com
ഇത്തവണ എസ്എസ്എൽസി, സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകളുടെ ഫലം കേരളത്തിന് ഏറെ ആഹ്ലാദം പകരുന്നു. പത്താംക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനത്തിനു പഴയകാലത്തെ പ്രൗഢിയില്ലെങ്കിലും ഈ വർഷത്തെ ഫലപ്രഖ്യാപനത്തിന് ഒരു സവിശേഷതയെങ്കിലുമുണ്ട്. മഹാപ്രളയത്തിനുശേഷം വന്ന ആദ്യ പരീക്ഷകളുടെ ഫലങ്ങൾ എന്നതാണത്. എല്ലാം മുങ്ങിപ്പോയെന്നു കരുതിയ അവസ്ഥയിൽനിന്നു നമ്മുടെ കുട്ടികൾ ഉയർന്നുവന്നിരിക്കുന്നു.

പ്രളയത്തിലാണ്ടുപോയ പ്രദേശങ്ങളിലെ കുട്ടികൾ പരീക്ഷയിൽ നേടിയ വൻവിജയത്തെ ഹർഷാരവത്തോടെ അഭിനന്ദിക്കണം. പ്രളയകാലത്തു കുട്ടനാട്ടിൽനിന്നു ജനം ഒന്നടങ്കം പലായനം ചെയ്തു. അവിടത്തെ വീടുകളും സ്കൂളുകളുമെല്ലാം വെള്ളത്തിൽ മുങ്ങി. ജീവനുംകൊണ്ടുള്ള ഓട്ടത്തിൽ കുട്ടികളുടെ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും ഉൾപ്പെടെ ധാരാളം വസ്‌തുക്കൾ നഷ്‌ടപ്പെട്ടു. ദിവസങ്ങൾ കഴിഞ്ഞ് വെള്ളം ഇറങ്ങിയപ്പോൾ അവർക്കു കാണാനായതു ചെളിയിൽ കുതിർന്ന നോട്ട്ബുക്കുകളും പാഠപുസ്തകങ്ങളുമായിരുന്നു. കൂട്ടിയിട്ടു കത്തിക്കാൻപോലും സാധിക്കാത്തവിധം അവ ചെളിയിൽ പൂണ്ടിരുന്നു. രണ്ടു മാസംവരെ അടഞ്ഞുകിടന്ന സ്കൂളുകളുണ്ട്. പ്രളയം കഴിഞ്ഞും ചില സ്കൂളുകൾ പുനരധിവാസക്യാന്പുകളായാണ് ഉപയോഗിക്കപ്പെട്ടത്. എന്നാൽ, പ്രളയാനന്തരം മിക്കവരും വർധിതവീര്യത്തോടെ പൊരുതി. അധ്യാപകരും വിദ്യാർഥികളും രക്ഷാകർത്താക്കളുമെല്ലാം ആവേശത്തോടെ പ്രവർത്തിച്ചു. അവധിദിനങ്ങളിൽ സ്പെഷൽ ക്ലാസുകൾ വച്ചു കുട്ടികളുടെ ക്ലാസ് നഷ്‌ടം ഒട്ടൊക്കെ പരിഹരിച്ചു. കഠിനാധ്വാനത്തിന്‍റെ ദിനങ്ങളായിരുന്നു അവ. ആ അധ്വാനത്തിനു നൂറു മേനിയോ അതിനടുത്തോ ഫലം ലഭിച്ചിരിക്കുന്നു.

കഴിഞ്ഞ വർഷം ഒന്നല്ല, രണ്ടു തവണയാണു കുട്ടനാടിനെ വെള്ളം മൂടിയത്. എന്നാൽ, എസ്എസ്എൽസിക്കു സംസ്ഥാനത്ത് ഏറ്റവും മികച്ച വിജയം കൊയ്ത വിദ്യാഭ്യാസജില്ലയായി കുട്ടനാട്- 99.90 ശതമാനം വിജയം. ഈ വിജയത്തിനു പിന്നിൽ കുട്ടികളുടെ പഠനമികവും അധ്യാപകരുടെ ആത്മാർഥമായ അധ്വാനവും ഉണ്ട്. എസ്എസ്എൽസിപരീക്ഷയെഴുതിയ 2,114 പേരിൽ 2,112 പേരും ഉന്നതപഠനത്തിനു യോഗ്യരായി. പരാജയപ്പെട്ടതു രണ്ടുപേർ മാത്രം. മുപ്പത്തിമൂന്നു സ്കൂളുകളിൽ 31ലും സന്പൂർണ വിജയം. പുളിങ്കുന്ന് സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളും ചന്പക്കുളം സെന്‍റ് മേരീസ് സ്കൂളും ഫുൾ എപ്ലസിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നു. നൂറു വർഷം പിന്നിട്ട പല വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കുട്ടനാടിനു വിദ്യാഭ്യാസ മേഖലയിൽ തിളങ്ങുന്ന പാരന്പര്യമുണ്ട്. പ്രളയം ഏറെ ദുരിതം വിതച്ച ചെങ്ങന്നൂർ ഉൾപ്പെടുന്ന മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ 99.26 ശതമാനമാണു വിജയം.

ഇത്തവണ നെൽക്കൃഷിയിലും കുട്ടനാടിനു മികച്ച വിളവു ലഭിച്ചു. കുട്ടികളും അധ്യാപകരും തങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ രക്ഷാകർത്താക്കൾ പാടത്ത് അത്യധ്വാനം ചെയ്തു. കൈനകരി കുപ്പപ്പുറത്തെയും തലവടിയിലെയുമൊക്കെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്നതു സന്പന്നരല്ലാത്ത കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മക്കളാണ്. പിന്നോക്കപ്രദേശങ്ങളിലുള്ള ഇത്തരം സ്കൂളുകളിലും ഇത്തവണ മികച്ച വിജയമായിരുന്നു.

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയവരിലൊരാൾ കേരളത്തിൽനിന്നുള്ള ഭാവന എൻ. ശിവദാസാണ്. അഞ്ഞൂറിൽ 499 മാർക്ക് നേടിയാണ് ഈ കുട്ടിയുടെ വിജയം. സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളിൽ മൂന്നു വിഭാഗത്തിലും മലയാളി കുട്ടികൾക്കാണ് ഒന്നാം സ്ഥാനം. കേൾവിക്കുറവുള്ളവർ, കാഴ്ച കുറഞ്ഞവർ, പദാന്ധതയുള്ളവർ എന്നീ വിഭാഗങ്ങളിലാണു കേരളത്തിലെ കുട്ടികൾക്ക് ഒന്നാം സ്ഥാനം.

സിബിഎസ്ഇ പ്ലസ് ടു ഫലവും പ്രസിദ്ധീകരിച്ചു. സംസ്ഥാന ഹയർ സെക്കൻഡറി ഫലം ഉടനേയുണ്ടാവും. കുട്ടികളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളാണു പത്താംക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷാഫലങ്ങൾ. സമചിത്തതയോടെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും ഫലം ഉൾക്കൊള്ളാനുമുള്ള കരുത്തു കുട്ടികൾക്കു പരീക്ഷകളിലൂടെ ലഭിക്കുന്നുണ്ട്. മാർക്ക് കുറയുന്പോൾ നിരാശപ്പെടാതെയിരിക്കുക എന്നത് ഉയർന്ന മാർക്ക് നേടുന്നതിനു തുല്യമാണ്.

അനുകൂല സാഹചര്യങ്ങളിൽ നേടുന്ന വലിയ വിജയങ്ങളേക്കാൾ വിലയുള്ളതാണു പ്രതികൂല സാഹചര്യങ്ങളിൽ നേടുന്ന ചെറിയ വിജയങ്ങൾപോലും. പ്രാതികൂല്യങ്ങൾക്കു നടുവിലെ പരാജയങ്ങൾ പരാജയങ്ങളായി കാണേണ്ടതുമില്ല. പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് വൻവിജയം കരസ്ഥമാക്കിയ നിരവധിപേരുണ്ട് ഇത്തവണത്തെ പരീക്ഷാവിജയികളിൽ. സംസ്ഥാന സർക്കാരിന്‍റെ കീഴിലുള്ള 15 ജുവനൈൽ ജസ്റ്റീസ് സ്ഥാപനങ്ങളിൽനിന്ന് എസ്എസ് എൽസി പരീക്ഷയെഴുതിയ 80 വിദ്യാർഥികളിൽ 75 പേർ ജയിച്ചു. പട്ടികജാതി- പട്ടികവർഗ വികസന വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള മോഡൽ റെസിഡൻഷൽ സ്കൂളുകളിൽ എസ്എസ്എൽസി പരീക്ഷയ്ക്കു നൂറു ശതമാനമാണു വിജയം. ഒഡീഷയിലെ കാൻഡമാലിൽ 2008ൽ നടന്ന ക്രൈസ്തവപീഡനത്തിന്‍റെ അവസരത്തിൽ അവിടെനിന്നു പലായനം ചെയ്തു കേരളത്തിലെത്തിയ കുടുംബത്തിലെ സന്ദീപ് കുമാർ നായിക് എന്ന കുട്ടിയുടെ എസ്എസ്എൽസി വിജയവും എടുത്തുപറയേണ്ടതാണ്. മതഭ്രാന്തു ബാധിച്ച കാപാലികർ അഗ്നിക്കിരയാക്കിയ വീട്ടിൽനിന്ന് മൂന്നു വയസുള്ള മകനുമായി രക്ഷപ്പെട്ടു കേരളത്തിൽ അഭയം പ്രാപിച്ച കിഷോർ കുമാറിന്‍റെയും ജൂലിമ നായിക്കിന്‍റെയും ആ പുത്രൻ എല്ലാ വി‍ഷയത്തിനും എ പ്ലസ് നേടിയാണ് എസ്എസ്എൽ സി പാസായിരിക്കുന്നത്.

പ്രതികൂലാവസ്ഥകളെ നേരിട്ട് പരീക്ഷാവിജയം നേടിയ കുട്ടികളെ അഭിനന്ദിക്കുന്നതോടൊപ്പം മുന്നോട്ടുള്ള പ്രയാണത്തിൽ അവരെ സമൂഹം സഹായിക്കുകയും വേണം. പരീക്ഷാവിജയം കൊണ്ടുമാത്രം ജീവിതവിജയം നേടാനായെന്നുവരില്ല. എന്നാൽ, പരീക്ഷാവിജയം കുട്ടികൾക്ക് ഊർജമാകണം. അസൗകര്യങ്ങളെയും തടസങ്ങളെയും പരാജയപ്പെടുത്താനുള്ള ഊർജം കുട്ടനാട്ടിലെയും പത്തനംതിട്ടയിലെയും കുട്ടികളുടെ പോരാട്ട വീര്യത്തിൽനിന്നുതന്നെ ഉൾക്കൊള്ളാവുന്നതാണ്.

വിജയശതമാനവും മാർക്കും വർധിച്ചതോടെ പ്ലസ് ടുവിനും പ്രഫഷണൽകോഴ്സുകൾക്കുമുള്ള പ്രവേശനത്തിനു മത്സരം വർധിക്കും. ശരിയായ മാർഗനിർദേശം ഈ ഘട്ടത്തിൽ കുട്ടികൾക്ക് അത്യാവശ്യമാണ്. അവരുടെ അഭിരുചിക്കനുസരിച്ചും ഭാവിസാധ്യതകൾ പരിഗണിച്ചുംവേണം ഉപരിപഠനത്തിലേക്കു നയിക്കാൻ. പരീക്ഷാവിജയം നേടാൻ മാത്രമല്ല ധാർമിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനും അവരെ പ്രോത്സാഹിപ്പിക്കണം.

പരീക്ഷയിൽ പരാജയപ്പെട്ടതിന്‍റെയും മാർക്ക് കുറഞ്ഞതിന്‍റെയും പേരിൽ ഒരു കുട്ടിയെയും അവഗണിക്കരുത്. അവർക്കു വിജയം വൈകുന്നുവെന്നേയുള്ളൂ. ഹതാശരാകാതെ മുന്നോട്ടുപോകാനും വിജയിക്കാനുമുള്ള പിന്തുണ എല്ലാ കുട്ടികൾക്കും നൽകണം.