വൈകിയെത്തിയ വാഗ്ദാനങ്ങൾ, വോട്ട് ലക്ഷ്യമിട്ടു പദ്ധതികൾ

01:04 AM Feb 02, 2019 | Deepika.com
ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള നരേന്ദ്ര മോദി സർക്കാരിന്‍റെ സോപ്പിടൽ ബജറ്റ് കഴിഞ്ഞ നാലരവർഷം സർക്കാർ അവഗണിച്ച വിഭാഗങ്ങളെ കൈയിലെടുക്കാൻ വേണ്ട വിഭവങ്ങൾ ഉൾക്കൊള്ളിച്ചതാണ്. കോർപറേറ്റുകളെയും വൻകിടക്കാരെയും പിന്തുണയ്ക്കുന്ന സർക്കാർ എന്ന പേരുദോഷം പക്ഷേ ഈ ഒരു ബജറ്റിലൂടെ കഴുകിക്കളയാനാവുമോ എന്നതാണു ചോദ്യം. കർഷകർക്കും സാധാരണക്കാർക്കും മധ്യവർഗത്തിനും പ്രയോജനകരമായ പ്രഖ്യാപനങ്ങൾ ഈ ഇടക്കാല ബജറ്റിലുണ്ട്. തെരഞ്ഞെടുപ്പു സമീപിച്ചിരിക്കേ ഇത്തരമൊരു ബജറ്റാണ് ഒട്ടുമിക്ക നിരീക്ഷകരും പ്രവചിച്ചിരുന്നതും. അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന അരുൺ ജെയ്‌റ്റ്‌ലിക്കു പകരം ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന പീയൂഷ് ഗോയലാണു ബജറ്റ് അവതരിപ്പിച്ചത്.

ആദായനികുതിയിലെ സൗജന്യം ഇടത്തരക്കാരെയും ഉദ്യോഗസ്ഥരെയും സന്തോഷിപ്പിക്കും. ആദായനികുതിയിളവു പരിധി വർധിപ്പിക്കാതെ അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവർക്കു മാത്രം നികുതിബാധ്യത ഒഴിവാക്കുകയാണു ചെയ്തത്. അടുത്തവർഷം പ്രാബല്യത്തിൽ വരുന്ന ഈ നിരക്ക് ഫലത്തിൽ ഏഴു ലക്ഷം രൂപവരെ വരുമാനമുള്ളവർക്കു പ്രയോജനകരമാകും. സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ അന്പതിനായിരം രൂപയാക്കി. മൂന്നുകോടിയിലേറെപ്പേർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്നാണു കണക്കാക്കുന്നത്.

രണ്ടു ഹെക്‌ടറിൽ താഴെ കൃഷിഭൂമിയുള്ള എല്ലാ കർഷകരുടെയും ബാങ്ക് അക്കൗണ്ടിലേക്കു പ്രതിവർഷം ആറായിരം രൂപ നൽകുമെന്നതാണു മറ്റൊരു പ്രധാന പ്രഖ്യാപനം. പ്രധാനമന്ത്രി കിസാൻ സമ്മാൻ എന്ന പദ്ധതി ഇടഞ്ഞുനിൽക്കുന്ന കർഷകരെ കൈയിലെടുക്കാനുള്ളതാണെന്നു വ്യക്തം. വളരെ വൈകിയുദിച്ച ഈ കർഷകസ്നേഹത്തിനു കാരണം ഓരോ കർഷകന്‍റെയും വോട്ടിന് ഓരോ വൻ വ്യവസായിയുടെയും വോട്ടിന്‍റെ മൂല്യമുണ്ട് എന്നതുതന്നെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോഴാണു കേന്ദ്രസർക്കാരിന് ആ ബോധ്യമുണ്ടായത്. കടക്കെണിയിൽപെട്ടും കൃഷിവിഭവങ്ങളുടെ വിലയിടിവു മൂലവും ആയിരക്കണക്കിനു കർഷകർ ജീവനൊടുക്കിയപ്പോഴും കർഷകർ തെരുവിൽ പ്രക്ഷോഭത്തിനിറങ്ങിയപ്പോഴും ഉണ്ടാകാതിരുന്നതും ഇപ്പോൾ വഴിഞ്ഞൊഴുകുന്നതുമായ സഹതാപം പാലം കടക്കുവോളമുള്ള നാമജപമാണോ എന്നാണു പലരുടെയും സംശയം. പന്ത്രണ്ടു കോടി കർഷകർക്കു പ്രയോജനകരമാകുന്ന കിസാൻ സമ്മാൻ മൂന്നു ഗഡുക്കളായാണു നൽകുന്നത്. തെരഞ്ഞെടുപ്പിനു മുന്പ് ഒരു ഗഡുവെങ്കിലും നൽകി സർക്കാർ മുഖം രക്ഷിച്ചേക്കും.

ക്ഷീര, മത്സ്യബന്ധന മേഖലകൾക്കും ചില ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷീരവികസനത്തിന് 75,000 കോടി രൂപയാണു നീക്കിവച്ചിരിക്കുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും സഹായങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ശ്രമയോഗി മാന്ധൻ എന്ന പേരുള്ള പെൻഷൻ പദ്ധതിയിലൂടെ അറുപതു വയസിനു മുകളിലുള്ള അസംഘടിത തൊഴിലാളികൾക്കു പ്രതിമാസം മൂവായിരം രൂപയുടെ പെൻഷൻ നൽകും. ഇതിനു തൊഴിലാളി പ്രതിമാസ വിഹിതം അടയ്ക്കണം. അടുത്ത അഞ്ചു വർഷംകൊണ്ടു പത്തുകോടി അസംഘടിത തൊഴിലാളികൾ ഈ പെൻഷൻ പദ്ധതിയിൽ വരുമെന്നു മന്ത്രി ഗോയൽ കണക്കാക്കുന്നു. ഇത്തരം പദ്ധതികളൊക്കെ അടുത്ത സർക്കാരിനു വിട്ടുകൊടുക്കുകയാണ്.

ദുർബല വിഭാഗങ്ങൾ തങ്ങളിൽനിന്നകന്നുപോകുന്നുവെന്ന നിരീക്ഷണം സർക്കാരിനെ പുനർവിചിന്തനത്തിനു പ്രേരിപ്പിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും പിന്നോക്ക വിഭാഗങ്ങൾ പ്രാദേശിക കക്ഷികളുടെ കൈപ്പിടിയിലാകുന്നതു സർക്കാർ കാണുന്നു. ഏതായാലും പട്ടികജാതി വിഭാഗങ്ങൾക്കുള്ള വിഹിതത്തിൽ 35 ശതമാനം വർധനയാണു വരുത്തിയിരിക്കുന്നത്. പാവപ്പെട്ടവർക്കു സൗജന്യ പാചകവാതക കണക്‌ഷൻ നൽകുന്ന ഉജ്‌ജ്വല പദ്ധതിയിൽ ഗുണഭോക്താക്കളുടെ എണ്ണം എട്ടു കോടിയാക്കുമെന്നു ബജറ്റിൽ പറയുന്നു. ഇപ്പോൾ ആറു കോടി പേരാണ് ഈ പദ്ധതിയിലുള്ളത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ഇത്തവണ പ്രത്യേക പരിഗണനയുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ 21 ശതമാനം കൂടുതൽ വിഹിതം ഈ സംസ്ഥാനങ്ങൾക്കു നൽകിയിരിക്കുന്നു.

കർഷകരെയും സാധാരണക്കാരെയും മാത്രമല്ല, മധ്യവർഗത്തെയും ഉപരി മധ്യവർഗത്തെയും ഉദ്യോഗസ്ഥരെയുമൊക്കെ സ്വാധീനിക്കാൻ ബജറ്റ് ശ്രമിക്കുന്നുണ്ട്. ഗ്രാറ്റ്വിറ്റി പരിധി പത്തു ലക്ഷം രൂപയിൽനിന്നു മുപ്പതു ലക്ഷമാക്കി. അഞ്ചുവർഷത്തിനകം ഒരു ലക്ഷം ഡിജിറ്റൽ വില്ലേജുകൾ എന്ന പ്രഖ്യാപനം സാക്ഷാത്കരിച്ചാൽ സാങ്കേതികരംഗത്തു വലിയ മുന്നേറ്റമുണ്ടാകും. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുമെന്ന വാഗ്ദാനം ചെറുപ്പക്കാർക്കു പ്രതീക്ഷ നൽകും.

ബജറ്റിനു തൊട്ടുമുന്പുള്ള നാളുകളിൽ പുറത്തുവന്ന ചില റിപ്പോർട്ടുകൾ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന വെളിപ്പെടുത്തലുകളാണ്. രാജ്യത്തെ സാന്പത്തിക വളർച്ച(ജിഡിപി) സംബന്ധിച്ച കണക്കുകൾ സർക്കാർ തിരുത്തിയെന്നാണ് ഒരു റിപ്പോർട്ട്. ദേശീയ സാന്പിൾ സർവേ ഓഫീസിന്‍റെ (എൻഎസ്എസ്ഒ) 2017-18ലെ തൊഴിൽ റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവച്ചതു വലിയ വിവാദമുണ്ടാക്കിയിട്ടുണ്ട്. രാജ്യത്തെ തൊഴിൽലഭ്യത കഴിഞ്ഞ 45 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കു കൂപ്പുകുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. നോട്ട് നിരോധനത്തിനു ശേഷമാണു തൊഴിൽ ലഭ്യതയിൽ വലിയ ഇടിവുണ്ടായത്. റിപ്പോർട്ട് പൂഴ്ത്തിവച്ചതിൽ പ്രതിഷേധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ രണ്ടു സ്വതന്ത്ര അംഗങ്ങൾ കഴിഞ്ഞദിവസം രാജിവച്ചു. മൂന്നംഗങ്ങൾ നേരത്തേ രാജിവച്ചിരുന്നു. രാജ്യത്തിന്‍റെ സാന്പത്തികവളർച്ച, തൊഴിൽ ലഭ്യത തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒളിച്ചുവയ്ക്കുന്നതും അവയിൽ തിരിമറി നടത്തുന്നതും സർക്കാരിന്‍റെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കും. കള്ളങ്ങളിൽ കെട്ടിപ്പൊക്കുന്ന വളർച്ചക്കണക്കുകൾ താത്കാലിക രക്ഷയ്ക്കേ ഉപകരിക്കൂ.

കേരളത്തെ സംബന്ധിച്ചിടത്തോളം തീർത്തും നൈരാശ്യജനകമാണു കേന്ദ്ര ബജറ്റ്. പ്രളയദുരിതത്തിൽപ്പെട്ടവർക്കു കർഷകരക്ഷാ പദ്ധതികളുടെ ചില ആനുകൂല്യങ്ങൾ ലഭിച്ചേക്കുമെന്നതാണ് ഏക ആശ്വാസം. റെയിൽവേയിലും കേരളത്തിനു പദ്ധതിയൊന്നുമില്ല. ഏറെനാളായി പറഞ്ഞിരുന്ന പാലക്കാട് കോച്ച് ഫാക്‌ടറിയുടെ കാര്യം മിണ്ടുന്നേയില്ല.

വിലക്കയറ്റം അന്പേ കുറഞ്ഞുവെന്നും ധനകമ്മി താഴ്‌ന്നുവെന്നുമൊക്കെ സർക്കാർ അവകാശപ്പെടുന്നുവെങ്കിലും രാജ്യത്തെ സാന്പത്തിക, തൊഴിൽ നിലവാരങ്ങളെക്കുറിച്ചു പുറത്തുവരുന്ന കണക്കുകളുമായി അതു പൊരുത്തപ്പെടുന്നില്ല. കാലാവധി പൂർത്തിയാക്കാൻ രണ്ടോ മൂന്നോ മാസം മാത്രം ബാക്കിയുള്ളപ്പോഴാണോ സർക്കാർ കർഷകരെയും പാവപ്പെട്ടവരെയും ഓർമിച്ചത് എന്ന ചോദ്യം അവശേഷിക്കുകയും ചെയ്യുന്നു.