ലോകകപ്പ് ഫൈനൽ പ്രവേശം ഫ്രാൻസ് ടീമംഗങ്ങൾ ആഘോഷിക്കുന്പോൾ ഏതിരാളിയെ ചേർത്തുപിടിച്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ.
സെമിയിൽ ഫ്രാൻസിനോടു പരാജയപ്പെട്ട മൊറോക്കൻ ടീമിൽ അംഗമായിരുന്ന അക്രഫ് ഹക്കിമി തോൽവിഭാരം താങ്ങാനാകാതെ ഗ്രൗണ്ടിൽ മുഖംപൊത്തി കിടന്നു. ഇതുകണ്ട എംബാപ്പെ, ഹക്കിമിയുടെ അടുത്തെത്തി കൈകൾ നീട്ടി എഴുന്നേൽപ്പിച്ചു. പിന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.
ഹക്കിമിയെ ആലിംഗനം ചെയ്തുനിൽക്കുന്ന ചിത്രം പിന്നീട് എംബാപ്പെ ട്വീറ്റ് ചെയ്തു. സങ്കടപ്പെടേണ്ട സഹോദരാ, എല്ലാവരും നിങ്ങളിൽ അഭിമാനിക്കുന്നു. നിങ്ങൾ ചരിത്രം സൃഷ്ടിച്ചു- ഹക്കിമിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് എംബാപ്പെ ട്വിറ്ററിൽ കുറിച്ചു. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മത്സരത്തിനുശേഷം ഇരുവരും ജേഴ്സിയും കൈമാറി. പിഎസ്ജിയിൽ എംബാപ്പെയുടെ സഹതാരമായ ഹക്കിമി, താരത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയാണെന്നാണു ഫുട്ബോൾ വൃത്തങ്ങൾ പറയുന്നത്.
ക്ലബ്ബ് മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ എംബാപ്പെ ഹക്കിമിയുമായി പങ്കുവയ്ക്കാറുണ്ട്. ലോകകപ്പിൽ ഫ്രാൻസും മൊറോക്കോയും നേർക്കുനേർ വരുമെന്നു മാസങ്ങൾക്കുമുന്പ് എംബാപ്പെ പ്രവചിച്ചിരുന്നു.
സെമിയിൽ ഫ്രാൻസിനോടു പരാജയപ്പെട്ട മൊറോക്കൻ ടീമിൽ അംഗമായിരുന്ന അക്രഫ് ഹക്കിമി തോൽവിഭാരം താങ്ങാനാകാതെ ഗ്രൗണ്ടിൽ മുഖംപൊത്തി കിടന്നു. ഇതുകണ്ട എംബാപ്പെ, ഹക്കിമിയുടെ അടുത്തെത്തി കൈകൾ നീട്ടി എഴുന്നേൽപ്പിച്ചു. പിന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.
ഹക്കിമിയെ ആലിംഗനം ചെയ്തുനിൽക്കുന്ന ചിത്രം പിന്നീട് എംബാപ്പെ ട്വീറ്റ് ചെയ്തു. സങ്കടപ്പെടേണ്ട സഹോദരാ, എല്ലാവരും നിങ്ങളിൽ അഭിമാനിക്കുന്നു. നിങ്ങൾ ചരിത്രം സൃഷ്ടിച്ചു- ഹക്കിമിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് എംബാപ്പെ ട്വിറ്ററിൽ കുറിച്ചു. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മത്സരത്തിനുശേഷം ഇരുവരും ജേഴ്സിയും കൈമാറി. പിഎസ്ജിയിൽ എംബാപ്പെയുടെ സഹതാരമായ ഹക്കിമി, താരത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയാണെന്നാണു ഫുട്ബോൾ വൃത്തങ്ങൾ പറയുന്നത്.
ക്ലബ്ബ് മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ എംബാപ്പെ ഹക്കിമിയുമായി പങ്കുവയ്ക്കാറുണ്ട്. ലോകകപ്പിൽ ഫ്രാൻസും മൊറോക്കോയും നേർക്കുനേർ വരുമെന്നു മാസങ്ങൾക്കുമുന്പ് എംബാപ്പെ പ്രവചിച്ചിരുന്നു.