കപ്പിനും ചുണ്ടിനുമിടയിൽ ഒരു ജയം! ലയണൽ മെസിയെന്ന ഫുട്ബോൾ മാന്ത്രികനും അയാൾക്കായി ചങ്കുപറിച്ചു നൽകാൻ തയാറായ സ്കലോണിയുടെ കുട്ടികളും ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ ഇറങ്ങുന്പോൾ എട്ടുവർഷത്തിനുശേഷം മറ്റൊരു കിരീടനേട്ടമാണ് അർജന്റീനയും ആരാധകരും കൊതിക്കുന്നത്.
എതിരാളികൾ ആരെന്നത് ഇപ്പോൾ അത്ര പ്രശ്നമല്ല; അത്ര മികച്ച കളിയാണു നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യക്കെതിരായ സെമി ഫൈനലിൽ അർജന്റീന പുറത്തെടുത്തത്. ഹൂലിയൻ അൽവാരസ് (39’, 69’) രണ്ടുതവണയും മെസി (34’) ഒരുവട്ടവും ലക്ഷ്യംകണ്ടപ്പോൾ മെസിപ്പടയുടെ ജയം എതിരില്ലാത്ത മൂന്നു ഗോളിന്.
രണ്ടു ഗോൾ നേടുകയും ടീമിന്റെ ആദ്യ ഗോളിനു വഴിയൊരുക്കിയ പെനൽറ്റി നേടിയെടുക്കുകയും ചെയ്ത ഹൂലിയൻ അൽവാരസാണ് അർജന്റീനയുടെ താരമെങ്കിലും ഗ്രൗണ്ടിലുടനീളം പറന്നുകളിച്ച്, ഗോളടിച്ചും അടിപ്പിച്ചും കളി നിയന്ത്രിച്ച ലയണൽ മെസിയാണ് പ്ലെയർ ഓഫ് ദി മാച്ച്. അർജന്റീന ആറാം തവണയാണു ലോകകപ്പ് കലാശപ്പോരിനു യോഗ്യത നേടുന്നത്. ഇതിനു മുന്പു ഫൈനൽ കളിച്ച 2014ൽ ജർമനിയോട് എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെട്ടു. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8.30നാണ് ഫൈനൽ.
ക്രോട്ടിനെ പൂട്ടി
മത്സരത്തിന്റെ ആദ്യമിനിറ്റുകളിൽ ക്രൊയേഷ്യയുടെ ആധിപത്യമായിരുന്നു. ലൂക്ക മോഡ്രിച്ച് നയിക്കുന്ന ക്രൊയേഷ്യൻ മിഡ്ഫീൽഡ് പന്ത് കാലിൽക്കൊരുത്ത് നിറഞ്ഞുകളിച്ചു. കൗണ്ടർ അറ്റാക്കുകളിലൂടെ അർജന്റീനയും ഗോൾശ്രമങ്ങൾ നടത്തി. 25-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിന്റെ ലോംഗ്റേഞ്ചർ ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാകോവിച്ച് തട്ടിയകറ്റി.
31-ാം മിനിറ്റിൽ പെരിസിച്ചിന്റെ ഉശിരൻ ഷോട്ട് അർജന്റൈൻ ക്രോസ് ബാറിനു മുകളിലൂടെ പറന്നു. പിന്നാലെ പെനൽറ്റിയുടെ രൂപത്തിൽ അർജന്റീനയുടെ ആദ്യഗോളെത്തി. ഹൂലിയൻ അൽവാരസിനെ ഗോൾകീപ്പർ ലിവാകോവിച്ച് ഫൗൾ ചെയ്തതിനു റഫറി കണ്ണുംപൂട്ടി പെനൽറ്റി വിധിച്ചു; ലിവകോവിച്ചിനു മഞ്ഞക്കാർഡും. കിക്കെടുത്ത മെസിക്കു പിഴച്ചില്ല. വെടിയുണ്ട കണക്കെയുള്ള ഷോട്ട് വലയിൽ.
ആ ഗോളിന്റെ ഞെട്ടൽ മാറുംമുന്പേ അർജന്റീന വീണ്ടും വെടി പൊട്ടിച്ചു. ഇത്തവണ ലുസൈൽ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തിയതു യുവതാരം ഹൂലിയൻ അൽവാരസിന്റെ സോളോ ഗോൾ. ടൂർണമെന്റിലെതന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്ന്. 42-ാം മിനിറ്റിൽ മക് അലിസ്റ്ററുടെ ഗോളെന്നുറച്ച തകർപ്പൻ ഹെഡ്ഡർ ലിവകോവിച്ച് തട്ടിയകറ്റി.
മനോഹരം, അസിസ്റ്റ്
ആദ്യ രണ്ടു ഗോളുകളും മിഡ്ഫീൽഡിനെ തകർത്ത ലയണൽ സ്കലോണിയുടെ തന്ത്രവും ക്രൊയേഷ്യൻ മുന്നേറ്റത്തെ എങ്ങനെ തച്ചുടച്ചെന്നു പിന്നീടുള്ള കളിയിൽനിന്നു വ്യക്തമായി. പ്രതിഭാസ്പർശമുള്ള ഒരു മുന്നേറ്റംപോലും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല. 58-ാം മിനിറ്റിൽ മെസി തൊടുത്ത ഷോട്ട് ലിവകോവിച്ച് തടഞ്ഞു.
69-ാം മിനിറ്റിൽ ക്രൊയേഷ്യയുടെ പതനം പൂർണമായി; അൽവാരസിന്റെ രണ്ടാം ഗോളിലൂടെ. എന്നാൽ ഗോളിനേക്കാൾ സുന്ദരമായതു മെസിയുടെ അസിസ്റ്റായിരുന്നു. ഇതോടെ അർജന്റീന വിജയമുറപ്പിച്ചു.
അവസാന മിനിറ്റുകളിൽ നെതർലൻഡ്സിനെതിരായ പിഴവിൽനിന്നു പാഠംപഠിച്ച സ്കലോണി പ്രതിരോധം ശക്തിപ്പെടുത്തി. ഡിബാല ഉൾപ്പെടെ അവസരം ലഭിക്കാത്തവരെ കളത്തിലിറക്കി. അധികം വൈകാതെ ഫൈനൽ വിസിൽ. ഗാലറി പൊട്ടിത്തെറിച്ചു. അർജന്റീനയ്ക്കിത് ആഘോഷരാവ്.
ഗോൾവഴി...
ലയണൽ മെസി (34’)
ക്രൊയേഷ്യൻ പ്രതിരോധം പിളർത്തി ബോക്സിലേക്കു കടന്നുകയറിയ ഹൂലിയൻ അൽവാരസിനെ തടയാൻ മുന്നോട്ടു കയറിവന്ന ഗോൾകീപ്പർ ലിവകോവിച്ചിനു പിഴച്ചു. പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ലിവകോവിച്ചിന്റെ കൈ തട്ടി അൽവാരസ് നിലത്ത്. അർജന്റീനയ്ക്ക് അനുകൂലമായി പെനൽറ്റി. കിക്കെടുത്തതു ലയണൽ മെസി. പിഴച്ചില്ല; മെസിയുടെ ബുള്ളറ്റ് ഷോട്ട് ലിവകോവിച്ചിനെ നിസഹായനാക്കി വലയിൽ.
അൽവാരസ് (39’, 69’)
1. ഗോളിന്റെ തുടക്കം ക്രൊയേഷ്യക്കു ലഭിച്ച കോർണറിൽനിന്ന്. അർജന്റീനയുടെ പെനൽറ്റി ബോക്സിൽനിന്നു ക്ലിയർ ചെയ്ത പന്തെത്തിയതു മെസിയുടെ കാലിൽ. മെസിയെ ക്രൊയേഷ്യൻ പ്രതിരോധക്കാർ വീഴ്ത്തിയെങ്കിലും അതിനു മുന്പുതന്നെ പന്ത് അൽവാരസിനു മറിച്ചു.
ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നു പന്തുമായി ഒറ്റയ്ക്ക് അൽവാരസിന്റെ അതിവേഗക്കുതിപ്പ്. രണ്ടു ക്രൊയേഷ്യൻ പ്രതിരോധക്കാർ പന്തിൽ തൊട്ടെങ്കിലും രണ്ടുവട്ടവും അൽവാസിൽതന്നെ പന്ത് തിരിച്ചെത്തി. ഒടുവിൽ മുന്നോട്ടുവന്ന ഗോൾകീപ്പർ ലിവകോവിച്ചിന്റെ തലയ്ക്കു മുകളിലൂടെ ഒരു ചെറുചിപ്പ്, പന്ത് വലയിൽ. ടൂർണമെന്റിലെതന്നെ ഏറ്റവും മികച്ച ഗോളിലൊന്ന്.
2. ഗോളടിച്ചത് അൽവാരസാണ്. പക്ഷേ അതിനേക്കാൾ മനോഹരമായിരുന്നു മെസിയുടെ അസിസ്റ്റ്. മിഡ്ഫീൽഡിൽനിന്നു വലതുവിംഗിലൂടെ പന്തുമായി അർജന്റീന നായകന്റെ മിന്നൽക്കുതിപ്പ്.
ക്രൊയേഷ്യൻ ബോക്സിനടുത്തു വരെ, ഈ ലോകകപ്പ് കണ്ട ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായ ജോസ്കോ ഗ്വാർഡിയോൾ മെസിയെ തടയാൻ ശ്രമിച്ചെങ്കിലും മുന്നോട്ടുനീങ്ങിയും ഞൊടിയിടയിൽ വെട്ടിത്തിരിഞ്ഞും മെസിയുടെ മാന്ത്രികചലനം. പിന്നെ അൽവാരസിനായി തളികയിലെന്നവണ്ണം അളന്നുമുറിച്ചൊരു മാജിക്കൽ പാസ്. വലയിലേക്ക് ചെത്തിയിട്ട് അൽവാരസിന്റെ ഫിനിഷിംഗ്.
എതിരാളികൾ ആരെന്നത് ഇപ്പോൾ അത്ര പ്രശ്നമല്ല; അത്ര മികച്ച കളിയാണു നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യക്കെതിരായ സെമി ഫൈനലിൽ അർജന്റീന പുറത്തെടുത്തത്. ഹൂലിയൻ അൽവാരസ് (39’, 69’) രണ്ടുതവണയും മെസി (34’) ഒരുവട്ടവും ലക്ഷ്യംകണ്ടപ്പോൾ മെസിപ്പടയുടെ ജയം എതിരില്ലാത്ത മൂന്നു ഗോളിന്.
രണ്ടു ഗോൾ നേടുകയും ടീമിന്റെ ആദ്യ ഗോളിനു വഴിയൊരുക്കിയ പെനൽറ്റി നേടിയെടുക്കുകയും ചെയ്ത ഹൂലിയൻ അൽവാരസാണ് അർജന്റീനയുടെ താരമെങ്കിലും ഗ്രൗണ്ടിലുടനീളം പറന്നുകളിച്ച്, ഗോളടിച്ചും അടിപ്പിച്ചും കളി നിയന്ത്രിച്ച ലയണൽ മെസിയാണ് പ്ലെയർ ഓഫ് ദി മാച്ച്. അർജന്റീന ആറാം തവണയാണു ലോകകപ്പ് കലാശപ്പോരിനു യോഗ്യത നേടുന്നത്. ഇതിനു മുന്പു ഫൈനൽ കളിച്ച 2014ൽ ജർമനിയോട് എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെട്ടു. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8.30നാണ് ഫൈനൽ.
ക്രോട്ടിനെ പൂട്ടി
മത്സരത്തിന്റെ ആദ്യമിനിറ്റുകളിൽ ക്രൊയേഷ്യയുടെ ആധിപത്യമായിരുന്നു. ലൂക്ക മോഡ്രിച്ച് നയിക്കുന്ന ക്രൊയേഷ്യൻ മിഡ്ഫീൽഡ് പന്ത് കാലിൽക്കൊരുത്ത് നിറഞ്ഞുകളിച്ചു. കൗണ്ടർ അറ്റാക്കുകളിലൂടെ അർജന്റീനയും ഗോൾശ്രമങ്ങൾ നടത്തി. 25-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിന്റെ ലോംഗ്റേഞ്ചർ ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാകോവിച്ച് തട്ടിയകറ്റി.
31-ാം മിനിറ്റിൽ പെരിസിച്ചിന്റെ ഉശിരൻ ഷോട്ട് അർജന്റൈൻ ക്രോസ് ബാറിനു മുകളിലൂടെ പറന്നു. പിന്നാലെ പെനൽറ്റിയുടെ രൂപത്തിൽ അർജന്റീനയുടെ ആദ്യഗോളെത്തി. ഹൂലിയൻ അൽവാരസിനെ ഗോൾകീപ്പർ ലിവാകോവിച്ച് ഫൗൾ ചെയ്തതിനു റഫറി കണ്ണുംപൂട്ടി പെനൽറ്റി വിധിച്ചു; ലിവകോവിച്ചിനു മഞ്ഞക്കാർഡും. കിക്കെടുത്ത മെസിക്കു പിഴച്ചില്ല. വെടിയുണ്ട കണക്കെയുള്ള ഷോട്ട് വലയിൽ.
ആ ഗോളിന്റെ ഞെട്ടൽ മാറുംമുന്പേ അർജന്റീന വീണ്ടും വെടി പൊട്ടിച്ചു. ഇത്തവണ ലുസൈൽ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തിയതു യുവതാരം ഹൂലിയൻ അൽവാരസിന്റെ സോളോ ഗോൾ. ടൂർണമെന്റിലെതന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്ന്. 42-ാം മിനിറ്റിൽ മക് അലിസ്റ്ററുടെ ഗോളെന്നുറച്ച തകർപ്പൻ ഹെഡ്ഡർ ലിവകോവിച്ച് തട്ടിയകറ്റി.
മനോഹരം, അസിസ്റ്റ്
ആദ്യ രണ്ടു ഗോളുകളും മിഡ്ഫീൽഡിനെ തകർത്ത ലയണൽ സ്കലോണിയുടെ തന്ത്രവും ക്രൊയേഷ്യൻ മുന്നേറ്റത്തെ എങ്ങനെ തച്ചുടച്ചെന്നു പിന്നീടുള്ള കളിയിൽനിന്നു വ്യക്തമായി. പ്രതിഭാസ്പർശമുള്ള ഒരു മുന്നേറ്റംപോലും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല. 58-ാം മിനിറ്റിൽ മെസി തൊടുത്ത ഷോട്ട് ലിവകോവിച്ച് തടഞ്ഞു.
69-ാം മിനിറ്റിൽ ക്രൊയേഷ്യയുടെ പതനം പൂർണമായി; അൽവാരസിന്റെ രണ്ടാം ഗോളിലൂടെ. എന്നാൽ ഗോളിനേക്കാൾ സുന്ദരമായതു മെസിയുടെ അസിസ്റ്റായിരുന്നു. ഇതോടെ അർജന്റീന വിജയമുറപ്പിച്ചു.
അവസാന മിനിറ്റുകളിൽ നെതർലൻഡ്സിനെതിരായ പിഴവിൽനിന്നു പാഠംപഠിച്ച സ്കലോണി പ്രതിരോധം ശക്തിപ്പെടുത്തി. ഡിബാല ഉൾപ്പെടെ അവസരം ലഭിക്കാത്തവരെ കളത്തിലിറക്കി. അധികം വൈകാതെ ഫൈനൽ വിസിൽ. ഗാലറി പൊട്ടിത്തെറിച്ചു. അർജന്റീനയ്ക്കിത് ആഘോഷരാവ്.
ഗോൾവഴി...
ലയണൽ മെസി (34’)
ക്രൊയേഷ്യൻ പ്രതിരോധം പിളർത്തി ബോക്സിലേക്കു കടന്നുകയറിയ ഹൂലിയൻ അൽവാരസിനെ തടയാൻ മുന്നോട്ടു കയറിവന്ന ഗോൾകീപ്പർ ലിവകോവിച്ചിനു പിഴച്ചു. പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ലിവകോവിച്ചിന്റെ കൈ തട്ടി അൽവാരസ് നിലത്ത്. അർജന്റീനയ്ക്ക് അനുകൂലമായി പെനൽറ്റി. കിക്കെടുത്തതു ലയണൽ മെസി. പിഴച്ചില്ല; മെസിയുടെ ബുള്ളറ്റ് ഷോട്ട് ലിവകോവിച്ചിനെ നിസഹായനാക്കി വലയിൽ.
അൽവാരസ് (39’, 69’)
1. ഗോളിന്റെ തുടക്കം ക്രൊയേഷ്യക്കു ലഭിച്ച കോർണറിൽനിന്ന്. അർജന്റീനയുടെ പെനൽറ്റി ബോക്സിൽനിന്നു ക്ലിയർ ചെയ്ത പന്തെത്തിയതു മെസിയുടെ കാലിൽ. മെസിയെ ക്രൊയേഷ്യൻ പ്രതിരോധക്കാർ വീഴ്ത്തിയെങ്കിലും അതിനു മുന്പുതന്നെ പന്ത് അൽവാരസിനു മറിച്ചു.
ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നു പന്തുമായി ഒറ്റയ്ക്ക് അൽവാരസിന്റെ അതിവേഗക്കുതിപ്പ്. രണ്ടു ക്രൊയേഷ്യൻ പ്രതിരോധക്കാർ പന്തിൽ തൊട്ടെങ്കിലും രണ്ടുവട്ടവും അൽവാസിൽതന്നെ പന്ത് തിരിച്ചെത്തി. ഒടുവിൽ മുന്നോട്ടുവന്ന ഗോൾകീപ്പർ ലിവകോവിച്ചിന്റെ തലയ്ക്കു മുകളിലൂടെ ഒരു ചെറുചിപ്പ്, പന്ത് വലയിൽ. ടൂർണമെന്റിലെതന്നെ ഏറ്റവും മികച്ച ഗോളിലൊന്ന്.
2. ഗോളടിച്ചത് അൽവാരസാണ്. പക്ഷേ അതിനേക്കാൾ മനോഹരമായിരുന്നു മെസിയുടെ അസിസ്റ്റ്. മിഡ്ഫീൽഡിൽനിന്നു വലതുവിംഗിലൂടെ പന്തുമായി അർജന്റീന നായകന്റെ മിന്നൽക്കുതിപ്പ്.
ക്രൊയേഷ്യൻ ബോക്സിനടുത്തു വരെ, ഈ ലോകകപ്പ് കണ്ട ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായ ജോസ്കോ ഗ്വാർഡിയോൾ മെസിയെ തടയാൻ ശ്രമിച്ചെങ്കിലും മുന്നോട്ടുനീങ്ങിയും ഞൊടിയിടയിൽ വെട്ടിത്തിരിഞ്ഞും മെസിയുടെ മാന്ത്രികചലനം. പിന്നെ അൽവാരസിനായി തളികയിലെന്നവണ്ണം അളന്നുമുറിച്ചൊരു മാജിക്കൽ പാസ്. വലയിലേക്ക് ചെത്തിയിട്ട് അൽവാരസിന്റെ ഫിനിഷിംഗ്.