ലോകകപ്പ് ലക്ഷ്യമാക്കിയുള്ള കുതിപ്പിൽ ക്രൊയേഷ്യക്ക് എവിടെയാണു പിഴച്ചത്?. ഉത്തരംകിട്ടണമെങ്കിൽ ക്രൊയേഷ്യൻ കുതിപ്പിന്റെ ശക്തിസ്രോതസ് അറിയണം. കളി തിരിക്കാൻ കഴിയുന്ന സ്ട്രൈക്കർമാർ ഇല്ല; അതുകൊണ്ടുതന്നെ ക്രൊയേഷ്യ കളി മെനഞ്ഞത് മിഡ്ഫീൽഡിലാണ്.
മത്തിയോ കൊവാച്ചിച്ചും മാഴ്സെലോ ബ്രോസോവിച്ചും ലൂക്ക മോഡ്രിച്ചും പെരിസിച്ചുമെല്ലാം ഈ റോളുകളിൽ തകർത്തഭിനയിച്ചു. മധ്യനിരയിലെ കരുത്തുകൊണ്ടു വിജയിക്കുകയെന്നതായിരുന്നു ക്രൊയേഷ്യൻ തന്ത്രം. ബ്രസീലിനെ വരെ തകർത്തത് ഈ മിഡ്ഫീൽഡാണ്.
മറുമരുന്ന്
എതിർ ടീം മുന്നേറ്റങ്ങൾക്കു തടയിട്ടു കളി എക്സ്ട്രാ ടൈമിലേക്കും പെനൽറ്റി ഷൂട്ടൗട്ടിലേക്കും കൊണ്ടുപോകുന്ന ക്രൊയേഷ്യൻ തന്ത്രം നേരത്തേതന്നെ നാട്ടിൽ പാട്ടായതിനാൽ അർജന്റീന കോച്ച് ലയണൽ സ്കലോണി ഒന്നു മാറ്റിപ്പിടിച്ചു. കരുത്തുറ്റ ഈ ക്രൊയേഷ്യൻ മിഡ്ഫീൽഡിനെ തകർത്ത അർജന്റീനയുടെ തന്ത്രമാണു വിജയിച്ചത്.
ലയണൽ മെസിയെ പൂട്ടാൻ ഒന്നിലേറെ താരങ്ങളെ ഡാലിച്ച് നിയോഗിച്ചു. ഇതോടെ തുറന്നുകിട്ടിയ ഇടം ഹൂലിയൻ അൽവാരസും റോഡ്രിഗോ ഡി പോളും പരേദസും എൻസോ ഫെർണാണ്ടസും മക് അലിസ്റ്ററും കൃത്യമായി ഉപയോഗിച്ചു.
അർജന്റീന പ്രസിംഗ് ഗെയിമുമായി മുന്നോട്ടു പോയതോടെ ക്രൊയേഷ്യൻ മധ്യനിരയിലെ കളിമെനയൽ നിലച്ചു. ആദ്യഗോൾ വീണ് അഞ്ചു മിനിറ്റിനുള്ളിൽ അൽവാരസിലൂടെ അർജന്റീന വീണ്ടും ലീഡെടുത്തതോടെ ക്രൊയേഷ്യ വിറച്ചു.
ഓരോ മത്സരംകഴിയുംതോറും മെച്ചപ്പെട്ടുവരുന്ന ഡി പോളിന്റെ പ്രകടനം എടുത്തുപറയണം. മധ്യനിരയിൽനിന്ന് ബോക്സിലേക്കുള്ള അർജന്റീനയുടെ ഒഴുക്കിന്റെ വേഗം ഡി പോളിനെ വലിയൊരുപരിധിവരെ ആശ്രയിക്കുന്നുണ്ട്.
തന്ത്രം പാളി
മെസിയൊഴികെ അർജന്റീന നിരയിൽ പ്രതിഭകളില്ലെന്ന അമിത ആത്മവിശ്വാസത്തിൽ തന്ത്രമൊരുക്കിയ ക്രൊയേഷ്യക്കു കിട്ടിയ കനത്ത പ്രഹരമാണ് ലോകകപ്പ് സെമിയിലെ തോല്വി.
മെസിയിലേക്കും മെസിയിൽനിന്നുമുള്ള ബോൾ സപ്ലെ ഇല്ലാതാക്കാൻ അവർ ശ്രമിച്ചപ്പോൾ, മിഡ്ഫീൽഡിൽ രൂപപ്പെട്ട സ്പേസ് കൃത്യമായി ഉപയോഗപ്പെടുത്താൻ അർജന്റീന താരങ്ങൾക്കായി. ഇതോടെ ക്രൊയേഷ്യക്കു വഴി തുറന്നുകിട്ടി; ഖത്തർ ലോകകപ്പിൽനിന്നു പുറത്തേക്കുള്ള വഴി.
മത്തിയോ കൊവാച്ചിച്ചും മാഴ്സെലോ ബ്രോസോവിച്ചും ലൂക്ക മോഡ്രിച്ചും പെരിസിച്ചുമെല്ലാം ഈ റോളുകളിൽ തകർത്തഭിനയിച്ചു. മധ്യനിരയിലെ കരുത്തുകൊണ്ടു വിജയിക്കുകയെന്നതായിരുന്നു ക്രൊയേഷ്യൻ തന്ത്രം. ബ്രസീലിനെ വരെ തകർത്തത് ഈ മിഡ്ഫീൽഡാണ്.
മറുമരുന്ന്
എതിർ ടീം മുന്നേറ്റങ്ങൾക്കു തടയിട്ടു കളി എക്സ്ട്രാ ടൈമിലേക്കും പെനൽറ്റി ഷൂട്ടൗട്ടിലേക്കും കൊണ്ടുപോകുന്ന ക്രൊയേഷ്യൻ തന്ത്രം നേരത്തേതന്നെ നാട്ടിൽ പാട്ടായതിനാൽ അർജന്റീന കോച്ച് ലയണൽ സ്കലോണി ഒന്നു മാറ്റിപ്പിടിച്ചു. കരുത്തുറ്റ ഈ ക്രൊയേഷ്യൻ മിഡ്ഫീൽഡിനെ തകർത്ത അർജന്റീനയുടെ തന്ത്രമാണു വിജയിച്ചത്.
ലയണൽ മെസിയെ പൂട്ടാൻ ഒന്നിലേറെ താരങ്ങളെ ഡാലിച്ച് നിയോഗിച്ചു. ഇതോടെ തുറന്നുകിട്ടിയ ഇടം ഹൂലിയൻ അൽവാരസും റോഡ്രിഗോ ഡി പോളും പരേദസും എൻസോ ഫെർണാണ്ടസും മക് അലിസ്റ്ററും കൃത്യമായി ഉപയോഗിച്ചു.
അർജന്റീന പ്രസിംഗ് ഗെയിമുമായി മുന്നോട്ടു പോയതോടെ ക്രൊയേഷ്യൻ മധ്യനിരയിലെ കളിമെനയൽ നിലച്ചു. ആദ്യഗോൾ വീണ് അഞ്ചു മിനിറ്റിനുള്ളിൽ അൽവാരസിലൂടെ അർജന്റീന വീണ്ടും ലീഡെടുത്തതോടെ ക്രൊയേഷ്യ വിറച്ചു.
ഓരോ മത്സരംകഴിയുംതോറും മെച്ചപ്പെട്ടുവരുന്ന ഡി പോളിന്റെ പ്രകടനം എടുത്തുപറയണം. മധ്യനിരയിൽനിന്ന് ബോക്സിലേക്കുള്ള അർജന്റീനയുടെ ഒഴുക്കിന്റെ വേഗം ഡി പോളിനെ വലിയൊരുപരിധിവരെ ആശ്രയിക്കുന്നുണ്ട്.
തന്ത്രം പാളി
മെസിയൊഴികെ അർജന്റീന നിരയിൽ പ്രതിഭകളില്ലെന്ന അമിത ആത്മവിശ്വാസത്തിൽ തന്ത്രമൊരുക്കിയ ക്രൊയേഷ്യക്കു കിട്ടിയ കനത്ത പ്രഹരമാണ് ലോകകപ്പ് സെമിയിലെ തോല്വി.
മെസിയിലേക്കും മെസിയിൽനിന്നുമുള്ള ബോൾ സപ്ലെ ഇല്ലാതാക്കാൻ അവർ ശ്രമിച്ചപ്പോൾ, മിഡ്ഫീൽഡിൽ രൂപപ്പെട്ട സ്പേസ് കൃത്യമായി ഉപയോഗപ്പെടുത്താൻ അർജന്റീന താരങ്ങൾക്കായി. ഇതോടെ ക്രൊയേഷ്യക്കു വഴി തുറന്നുകിട്ടി; ഖത്തർ ലോകകപ്പിൽനിന്നു പുറത്തേക്കുള്ള വഴി.