മൊറോക്കോയ്ക്കെതിരായ ലോകകപ്പ് പ്രീ ക്വാർട്ടറിൽ തോറ്റു പുറത്തായതിനു പിന്നാലെ പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസിനെതിരേ രൂക്ഷവിമർശനവുമായി ഇതിഹാസ താരം ലൂയിസ് ഫിഗോയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളി ജോർജിന റോഡ്രിഗസും രംഗത്ത്.
റൊണാൾഡോയെ ബെഞ്ചിലിരുത്തി പോർച്ചുഗലിനു ലോകകപ്പ് നേടാനാകില്ലെന്നും റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കാത്തതു തെറ്റായ നടപടിയായിരുന്നെന്നും ഫിഗോ തുറന്നടിച്ചു. സ്വിറ്റ്സർലൻഡിനെതിരായ വിജയം എല്ലാ കളിയിലും ആവർത്തിക്കണമെന്നില്ല. ക്വാർട്ടറിലെ തോൽവിയുടെ ഉത്തരവാദിത്വം പരിശീലകനും മാനേജ്മെന്റിനുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്ന സാന്റോസിന്റെ തീരുമാനം തെറ്റിപ്പോയെന്നു ജോർജിന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. റൊണാൾഡോ ഇറങ്ങുന്പോൾ കളി എങ്ങനെയാണു മാറുന്നതെന്നു മുന്പു പലവട്ടം കണ്ടതാണ്. ഏറ്റവും മികച്ച കളിക്കാരനെ വിലകുറച്ചു കണ്ടതുകൊണ്ട് പരിശീലകനു വലിയൊരു പാഠം പഠിക്കാൻ കഴിഞ്ഞെന്നും ജോർജിന എഴുതി.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മൊറോക്കോയോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പോർച്ചുഗലിന്റെ തോൽവി. മത്സരശേഷം കരഞ്ഞുകൊണ്ടാണു റൊണാൾഡോ മൈതാനം വിട്ടത്. നേരത്തേ, സ്വിറ്റ്സർലൻഡിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിലും റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കിയിരുന്നില്ല.
റൊണാൾഡോയെ ബെഞ്ചിലിരുത്തി പോർച്ചുഗലിനു ലോകകപ്പ് നേടാനാകില്ലെന്നും റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കാത്തതു തെറ്റായ നടപടിയായിരുന്നെന്നും ഫിഗോ തുറന്നടിച്ചു. സ്വിറ്റ്സർലൻഡിനെതിരായ വിജയം എല്ലാ കളിയിലും ആവർത്തിക്കണമെന്നില്ല. ക്വാർട്ടറിലെ തോൽവിയുടെ ഉത്തരവാദിത്വം പരിശീലകനും മാനേജ്മെന്റിനുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്ന സാന്റോസിന്റെ തീരുമാനം തെറ്റിപ്പോയെന്നു ജോർജിന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. റൊണാൾഡോ ഇറങ്ങുന്പോൾ കളി എങ്ങനെയാണു മാറുന്നതെന്നു മുന്പു പലവട്ടം കണ്ടതാണ്. ഏറ്റവും മികച്ച കളിക്കാരനെ വിലകുറച്ചു കണ്ടതുകൊണ്ട് പരിശീലകനു വലിയൊരു പാഠം പഠിക്കാൻ കഴിഞ്ഞെന്നും ജോർജിന എഴുതി.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മൊറോക്കോയോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പോർച്ചുഗലിന്റെ തോൽവി. മത്സരശേഷം കരഞ്ഞുകൊണ്ടാണു റൊണാൾഡോ മൈതാനം വിട്ടത്. നേരത്തേ, സ്വിറ്റ്സർലൻഡിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിലും റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കിയിരുന്നില്ല.