ഫിഫ ഖത്തർ ലോകകപ്പ് അതിന്റെ ആന്റിക്ലൈമാക്സിലേക്കോ...? ഖത്തർ ലോകകപ്പിൽ ഇനി ശേഷിക്കുന്ന ഏക സൂപ്പർ ഡ്യൂപ്പർ താരമായ അർജന്റീനയുടെ ലയണൽ മെസിക്ക് ഫിഫ വിലക്ക് ഏർപ്പെടുത്തുമെന്ന് അഭ്യൂഹം.
നെയ്മറും ക്രിസ്റ്റ്യാനോ റൊണാൾഡോയും പുറത്തായിക്കഴിഞ്ഞതോടെ ലയണൽ മെസി ഖത്തർ ലോകകപ്പ് ട്രോഫിയിൽ ചുംബിക്കുന്ന കാവ്യനീതിക്കായാണ് കാൽപ്പന്ത് പ്രേമികളുടെ കാത്തിരിപ്പ്. എന്നാൽ, ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെയും ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചുമെല്ലാം ഖത്തറിൽ ഇനിയും തുടരുന്നതും ലോകകപ്പ്ട്രോഫിയുമായി സ്വന്തം നാട്ടിലേക്ക് വീരോചിതമായി തിരിച്ചെത്താൻതന്നെ എന്നതിൽ സംശയമില്ല.
അർജന്റൈൻ ആരാധകരുടെ ഹൃദയത്തിൽ ഇടിത്തീയാകുന്ന വാർത്തകളും അഭ്യൂഹങ്ങളുമാണ് ഖത്തറിൽനിന്ന് പുറത്തുവരുന്നത്. ക്രൊയേഷ്യക്ക് എതിരായ സെമി ഫൈനലിൽ അർജന്റീന ടീമിനൊപ്പം ലയണൽ മെസി കളിച്ചേക്കില്ലെന്ന ആശങ്കപടർന്നുകഴിഞ്ഞു. മെസിക്ക് എതിരേ ഫിഫ അന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ്.
നെതർലൻഡ്സ് x അർജന്റീന ക്വാർട്ടർ ഫൈനലിനുശേഷം ലയണൽ മെസി മാച്ച് റഫറിക്ക് എതിരേ ശക്തമായി പ്രതികരിച്ചിരുന്നു. മത്സരത്തിൽ ഇരു ടീമിന്റെയും കളിക്കാർ വാക്കേറ്റവും കൈയ്യാങ്കളിയും അരങ്ങേറുകയും ചെയ്തു. സംഘർഷഭരിതമായ പശ്ചാത്തലത്തിൽ മാച്ച് റഫറിയായ അന്റോണിയൊ മതേവു ലാഹോസ് 19 തവണയാണ് കാർഡ് പുറത്തെടുത്തത്.
വിലക്കു സാധ്യത
കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന കളിക്കാർക്ക് എതിരെ വിലക്ക് അടക്കമുള്ള നടപടി വരാനുള്ള സാധ്യതയുണ്ട്. എന്നാൽ, ലോകകപ്പിന് ഇടയിൽതന്നെ അതുണ്ടായേക്കില്ല. മെസിക്ക് വിലക്കു വന്നാൽ അത് ഖത്തർ ലോകകപ്പിന്റെ ഗ്ലാമറിനെത്തന്നെ ബാധിക്കുമെന്നതിൽ തർക്കമില്ല. അതുകൊണ്ടുതന്നെ ലോകകപ്പിനുശേഷമുള്ള മത്സരങ്ങളിലായിരിക്കും വിലക്കും നടപടിയും ഉണ്ടാകാൻ സാധ്യത.
വാവിട്ട വാക്ക്
എനിക്ക് റഫറിമാരെ കുറിച്ച് സത്യസന്ധമായി പറയാനാവില്ല, കാരണം അവർ (ഫിഫ) വിലക്ക് ഏർപ്പെടുത്തിയേക്കും. മത്സരത്തിനു മുന്പുതന്നെ ഞങ്ങൾക്ക് ഉറപ്പായിരുന്നു എന്തായിരിക്കും സംഭവിക്കാൻ പോകുന്നത് എന്ന്. ഫിഫ തീർച്ചയായും ഇത് മനസിലാക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള റഫറിമാരെ നിർണായക മത്സരങ്ങളിൽ നിയോഗിക്കരുത് - ലയണൽ മെസി മത്സരശേഷം പറഞ്ഞു.
അർജന്റീന ടീമും മെസിയും രൂക്ഷമായി പ്രതികരിച്ചതോടെ ഫിഫ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അർജന്റൈൻ ഫുട്ബോൾ ഫെഡറേഷന് എതിരേയും മെസി ഉൾപ്പെടെ മത്സരത്തിൽ നിലവിട്ടു പെരുമാറിയ കളിക്കാർക്ക് എതിരേയുമാണ് അന്വേഷണം. ആർട്ടിക്കിൾ 12, 16 പ്രകാരം കളിക്കാർ തമ്മിലുള്ള ഏറ്റുമുട്ടൽ, റഫറിയുമായുള്ള അനാവശ്യതർക്കം, മത്സരത്തിന്റെ ക്രമസമാധാനം തുടങ്ങിയ കാര്യങ്ങളിലാണ് ഫിഫ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
നെയ്മറും ക്രിസ്റ്റ്യാനോ റൊണാൾഡോയും പുറത്തായിക്കഴിഞ്ഞതോടെ ലയണൽ മെസി ഖത്തർ ലോകകപ്പ് ട്രോഫിയിൽ ചുംബിക്കുന്ന കാവ്യനീതിക്കായാണ് കാൽപ്പന്ത് പ്രേമികളുടെ കാത്തിരിപ്പ്. എന്നാൽ, ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെയും ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചുമെല്ലാം ഖത്തറിൽ ഇനിയും തുടരുന്നതും ലോകകപ്പ്ട്രോഫിയുമായി സ്വന്തം നാട്ടിലേക്ക് വീരോചിതമായി തിരിച്ചെത്താൻതന്നെ എന്നതിൽ സംശയമില്ല.
അർജന്റൈൻ ആരാധകരുടെ ഹൃദയത്തിൽ ഇടിത്തീയാകുന്ന വാർത്തകളും അഭ്യൂഹങ്ങളുമാണ് ഖത്തറിൽനിന്ന് പുറത്തുവരുന്നത്. ക്രൊയേഷ്യക്ക് എതിരായ സെമി ഫൈനലിൽ അർജന്റീന ടീമിനൊപ്പം ലയണൽ മെസി കളിച്ചേക്കില്ലെന്ന ആശങ്കപടർന്നുകഴിഞ്ഞു. മെസിക്ക് എതിരേ ഫിഫ അന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ്.
നെതർലൻഡ്സ് x അർജന്റീന ക്വാർട്ടർ ഫൈനലിനുശേഷം ലയണൽ മെസി മാച്ച് റഫറിക്ക് എതിരേ ശക്തമായി പ്രതികരിച്ചിരുന്നു. മത്സരത്തിൽ ഇരു ടീമിന്റെയും കളിക്കാർ വാക്കേറ്റവും കൈയ്യാങ്കളിയും അരങ്ങേറുകയും ചെയ്തു. സംഘർഷഭരിതമായ പശ്ചാത്തലത്തിൽ മാച്ച് റഫറിയായ അന്റോണിയൊ മതേവു ലാഹോസ് 19 തവണയാണ് കാർഡ് പുറത്തെടുത്തത്.
വിലക്കു സാധ്യത
കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന കളിക്കാർക്ക് എതിരെ വിലക്ക് അടക്കമുള്ള നടപടി വരാനുള്ള സാധ്യതയുണ്ട്. എന്നാൽ, ലോകകപ്പിന് ഇടയിൽതന്നെ അതുണ്ടായേക്കില്ല. മെസിക്ക് വിലക്കു വന്നാൽ അത് ഖത്തർ ലോകകപ്പിന്റെ ഗ്ലാമറിനെത്തന്നെ ബാധിക്കുമെന്നതിൽ തർക്കമില്ല. അതുകൊണ്ടുതന്നെ ലോകകപ്പിനുശേഷമുള്ള മത്സരങ്ങളിലായിരിക്കും വിലക്കും നടപടിയും ഉണ്ടാകാൻ സാധ്യത.
വാവിട്ട വാക്ക്
എനിക്ക് റഫറിമാരെ കുറിച്ച് സത്യസന്ധമായി പറയാനാവില്ല, കാരണം അവർ (ഫിഫ) വിലക്ക് ഏർപ്പെടുത്തിയേക്കും. മത്സരത്തിനു മുന്പുതന്നെ ഞങ്ങൾക്ക് ഉറപ്പായിരുന്നു എന്തായിരിക്കും സംഭവിക്കാൻ പോകുന്നത് എന്ന്. ഫിഫ തീർച്ചയായും ഇത് മനസിലാക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള റഫറിമാരെ നിർണായക മത്സരങ്ങളിൽ നിയോഗിക്കരുത് - ലയണൽ മെസി മത്സരശേഷം പറഞ്ഞു.
അർജന്റീന ടീമും മെസിയും രൂക്ഷമായി പ്രതികരിച്ചതോടെ ഫിഫ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അർജന്റൈൻ ഫുട്ബോൾ ഫെഡറേഷന് എതിരേയും മെസി ഉൾപ്പെടെ മത്സരത്തിൽ നിലവിട്ടു പെരുമാറിയ കളിക്കാർക്ക് എതിരേയുമാണ് അന്വേഷണം. ആർട്ടിക്കിൾ 12, 16 പ്രകാരം കളിക്കാർ തമ്മിലുള്ള ഏറ്റുമുട്ടൽ, റഫറിയുമായുള്ള അനാവശ്യതർക്കം, മത്സരത്തിന്റെ ക്രമസമാധാനം തുടങ്ങിയ കാര്യങ്ങളിലാണ് ഫിഫ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.