പ്രതിഭകളുടെ ധാരാളിത്തമാണു ദിദിയെ ദേഷാംപ് പരിശീലിപ്പിക്കുന്ന ഫ്രഞ്ച് ടീമിൽ. പ്രമുഖരുടെ ഒരു നിരതന്നെ ടീമിനു പുറത്തായിട്ടും എതിരാളികൾക്കു ഭീഷണിയുയർത്താൻ ഒരവസരംപോലും നൽകാതെ ഫ്രഞ്ച് ടീം സെമി വരെയെത്തി. ഖത്തറിൽ കിരീടം നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്നതും ഫ്രാൻസിനു തന്നെ.
നാലുവർഷം മുന്‍പ് റഷ്യയിൽ കിരീടമുയർത്തിയ ഫ്രഞ്ച് ടീമിന്റെ നെടുംതൂണായിരുന്ന എൻഗോളോ കാന്റെയാണ് പരിക്കിനെത്തുടർന്നു ടീമിൽനിന്നു പുറത്തുനിൽക്കുന്ന പ്രമുഖൻ. വെറ്ററൻ പ്ലേമേക്കർ പോൾ പോഗ്ബ, പിഎസ്ജിയുടെ പ്രതിരോധതാരം പ്രസ്നൽ കിംപെംബെ എന്നിവരും പുറത്താണ്. ആർബി ലെയ്പ്സിഗിന്റെ യുവതാരം ക്രിസ്റ്റഫർ എങ്കുങ്കുവാണു പരിക്കിനെത്തുടർന്നു പുറത്തായ മറ്റൊരു പ്രമുഖൻ. ലെയ്പ്സിഗിനായി 52 മത്സരങ്ങളിൽ 42 ഗോൾ അടിച്ചുകൂട്ടിയ താരമാണ് എങ്കുങ്കു.
ഈ വർഷത്തെ ബാലൻ ദി ഓർ ജേതാവ് കരിം ബെൻസേമയാണു ദേഷാംപിന്റെ പരിക്ക് ലിസ്റ്റിലുള്ള മറ്റൊരു സൂപ്പർതാരം. ബെൻസേമയ്ക്കു പകരക്കാരനെ ഇതുവരെ ദേഷാംപ് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ബയേണ്‍ മ്യൂണിക്ക് പ്രതിരോധതാരമായ ലൂക്കാസ് ഹെർണാണ്ടസിനു കൈവിരലിനേറ്റ പരിക്കാണു തിരിച്ചടിയായത്. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിന്റെ 13-ാം മിനിറ്റിലാണു ഹെർണാണ്ടസിനു പരിക്കേറ്റത്.
നാലുവർഷം മുന്‍പ് റഷ്യയിൽ കിരീടമുയർത്തിയ ഫ്രഞ്ച് ടീമിന്റെ നെടുംതൂണായിരുന്ന എൻഗോളോ കാന്റെയാണ് പരിക്കിനെത്തുടർന്നു ടീമിൽനിന്നു പുറത്തുനിൽക്കുന്ന പ്രമുഖൻ. വെറ്ററൻ പ്ലേമേക്കർ പോൾ പോഗ്ബ, പിഎസ്ജിയുടെ പ്രതിരോധതാരം പ്രസ്നൽ കിംപെംബെ എന്നിവരും പുറത്താണ്. ആർബി ലെയ്പ്സിഗിന്റെ യുവതാരം ക്രിസ്റ്റഫർ എങ്കുങ്കുവാണു പരിക്കിനെത്തുടർന്നു പുറത്തായ മറ്റൊരു പ്രമുഖൻ. ലെയ്പ്സിഗിനായി 52 മത്സരങ്ങളിൽ 42 ഗോൾ അടിച്ചുകൂട്ടിയ താരമാണ് എങ്കുങ്കു.
ഈ വർഷത്തെ ബാലൻ ദി ഓർ ജേതാവ് കരിം ബെൻസേമയാണു ദേഷാംപിന്റെ പരിക്ക് ലിസ്റ്റിലുള്ള മറ്റൊരു സൂപ്പർതാരം. ബെൻസേമയ്ക്കു പകരക്കാരനെ ഇതുവരെ ദേഷാംപ് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ബയേണ്‍ മ്യൂണിക്ക് പ്രതിരോധതാരമായ ലൂക്കാസ് ഹെർണാണ്ടസിനു കൈവിരലിനേറ്റ പരിക്കാണു തിരിച്ചടിയായത്. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിന്റെ 13-ാം മിനിറ്റിലാണു ഹെർണാണ്ടസിനു പരിക്കേറ്റത്.