അർജന്റീന-നെതർലൻഡ്സ് മത്സരത്തിൽ ഗോൾ നേടിയശേഷം ലയണൽ മെസി നടത്തിയ ആഘോഷപ്രകടനം വൈറലാണ്. നെതർലൻഡ്സ് പരിശീലകൻ ലൂയിസ് വാൻ ഗാലിനു മുന്നിൽച്ചെന്നശേഷം കൈപ്പത്തികൾ പുറത്തേക്കു തുറന്നു ചെവിയോടു ചേർത്തുപിടിച്ചായിരുന്നു മെസിയുടെ ഗോളാഘോഷം.
കാലം കാത്തുവച്ചത്...
അർജന്റീനയുടെ മുൻ സൂപ്പർ താരം യുവാൻ റോമൻ റിക്വൽമിയുടെ ആഘോഷമാണ് മെസി അനുകരിച്ചത്. റിക്വൽമി ബാഴ്സലോണയിൽ കളിക്കുന്ന സമയത്ത് അന്നു ക്ലബ്ബിന്റെ പരിശീലകനായ വാൻ ഗാൽ, റിക്വൽമിയെ ഒതുക്കാൻ ശ്രമിച്ചെന്നും അങ്ങനെ അദ്ദേഹത്തിന് ക്ലബ്ബ് വിട്ടുപോകേണ്ടിവന്നെന്നുമാണ് ആരോപണം.
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായിരുന്ന വാൻ ഗാലിനുനേരേ അർജന്റീനയുടെ വെറ്ററൻ താരം എയ്ഞ്ചൽ ഡി മരിയയും സമാന ആരോപണമുന്നയിച്ചിരുന്നു. മത്സരത്തിനു മുന്പ് വാൻ ഗാൽ അർജന്റീനയെ ലക്ഷ്യമിട്ട് നടത്തിയ പരാമർശങ്ങളിലും മെസിക്ക് എതിർപ്പുണ്ടായിരുന്നെന്ന് ആഘോഷപ്രകടനത്തിൽനിന്നു വ്യക്തം.
ഒടുവിൽ, മത്സരശേഷവും മെസി വാൻ ഗാലിനുനേരേ ചെന്നു. സഹപരിശീലകൻ എഡ്ഗാർ ഡേവിഡ്സിനോടും മെസി കയർത്തു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പോടാ, മരമണ്ടാ!
പ്ലെയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത് ലയണൽ മെസിയാണ്. മത്സരശേഷം അഭിമുഖം നൽകുന്നതിടിടെ നെതർലൻഡ്സ് താരത്തോട് മെസി ചൂടാകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നീ എന്തുകാണാനാണ് നോക്കുന്നത്, നോക്കിനിൽക്കാതെ പോടാ, മരമണ്ടാ! എന്നർഥം വരുന്ന വാക്കുകളാണു മെസി കാമറയ്ക്കു മുന്നിൽനിൽക്കവേ പ്രയോഗിച്ചത്.
ഏതു താരത്തോടാണു മെസി ദേഷ്യപ്പെട്ടതെന്നു വ്യക്തമല്ല. എന്നാൽ നെതർലൻഡ്സിനായി ഇരട്ടഗോൾ നേടിയ വൗത്ത് വെർഗോസ്റ്റിനോടായിരുന്നു മെസിയുടെ ചൂടാകലെന്നാണു സൂചന. മത്സരത്തിൽ മെസി ഒരു ഗോൾ നേടുകയും ഒന്നിനു വഴിയൊരുക്കുകയും ചെയ്തിരുന്നു.
കാലം കാത്തുവച്ചത്...
അർജന്റീനയുടെ മുൻ സൂപ്പർ താരം യുവാൻ റോമൻ റിക്വൽമിയുടെ ആഘോഷമാണ് മെസി അനുകരിച്ചത്. റിക്വൽമി ബാഴ്സലോണയിൽ കളിക്കുന്ന സമയത്ത് അന്നു ക്ലബ്ബിന്റെ പരിശീലകനായ വാൻ ഗാൽ, റിക്വൽമിയെ ഒതുക്കാൻ ശ്രമിച്ചെന്നും അങ്ങനെ അദ്ദേഹത്തിന് ക്ലബ്ബ് വിട്ടുപോകേണ്ടിവന്നെന്നുമാണ് ആരോപണം.
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായിരുന്ന വാൻ ഗാലിനുനേരേ അർജന്റീനയുടെ വെറ്ററൻ താരം എയ്ഞ്ചൽ ഡി മരിയയും സമാന ആരോപണമുന്നയിച്ചിരുന്നു. മത്സരത്തിനു മുന്പ് വാൻ ഗാൽ അർജന്റീനയെ ലക്ഷ്യമിട്ട് നടത്തിയ പരാമർശങ്ങളിലും മെസിക്ക് എതിർപ്പുണ്ടായിരുന്നെന്ന് ആഘോഷപ്രകടനത്തിൽനിന്നു വ്യക്തം.
ഒടുവിൽ, മത്സരശേഷവും മെസി വാൻ ഗാലിനുനേരേ ചെന്നു. സഹപരിശീലകൻ എഡ്ഗാർ ഡേവിഡ്സിനോടും മെസി കയർത്തു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പോടാ, മരമണ്ടാ!
പ്ലെയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത് ലയണൽ മെസിയാണ്. മത്സരശേഷം അഭിമുഖം നൽകുന്നതിടിടെ നെതർലൻഡ്സ് താരത്തോട് മെസി ചൂടാകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നീ എന്തുകാണാനാണ് നോക്കുന്നത്, നോക്കിനിൽക്കാതെ പോടാ, മരമണ്ടാ! എന്നർഥം വരുന്ന വാക്കുകളാണു മെസി കാമറയ്ക്കു മുന്നിൽനിൽക്കവേ പ്രയോഗിച്ചത്.
ഏതു താരത്തോടാണു മെസി ദേഷ്യപ്പെട്ടതെന്നു വ്യക്തമല്ല. എന്നാൽ നെതർലൻഡ്സിനായി ഇരട്ടഗോൾ നേടിയ വൗത്ത് വെർഗോസ്റ്റിനോടായിരുന്നു മെസിയുടെ ചൂടാകലെന്നാണു സൂചന. മത്സരത്തിൽ മെസി ഒരു ഗോൾ നേടുകയും ഒന്നിനു വഴിയൊരുക്കുകയും ചെയ്തിരുന്നു.