ക്രൊയേഷ്യ x ബ്രസീൽ: ഇന്ത്യൻ സമയം വെള്ളി രാത്രി 8.30 ന് നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ 2018 ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും ബ്രസീലും ഏറ്റുമുട്ടും. ജപ്പാന്റെ കുതിപ്പ് പെനൽറ്റി ഷൂട്ടൗട്ടിലൂടെ 3-1ന് പ്രീക്വാർട്ടറിൽ വിരാമമിട്ടാണ് ക്രൊയേഷ്യയുടെ ക്വാർട്ടർ പ്രവേശം. ദക്ഷിണകൊറിയയെ 4-1 നു തകർത്തായിരുന്നു ബ്രസീൽ അസാന എട്ടിൽ പ്രവേശിച്ചത്. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഇരു ടീമും രണ്ട് തവണ വീതം ഏറ്റുമുട്ടി. അതിൽ രണ്ടിലും ബ്രസീലിനായിരുന്നു ജയം.
നെതർലൻഡ്സ് x അർജന്റീന: ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 12.30നാണ് അർജന്റീന x നെതർലൻഡ്സ് ക്വാർട്ടർ. പ്രീക്വാർട്ടറിൽ 2-1ന് ഓസ്ട്രേലിയയെ കീഴടക്കിയാണ് അർജന്റീന ക്വാർട്ടറിൽ എത്തിയത്. നെതർലൻഡ്സ് 3-1ന് യുഎസ്എയെയാണ് പ്രീക്വാർട്ടറിൽ മറികടന്നത്. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഇരു ടീമും നേർക്കുനേർ ഇറങ്ങുന്നത് ഇത് ആറാംതവണയാണ്. മുന്പ് നടന്ന അഞ്ച് മത്സരങ്ങളിൽ രണ്ട് ടീമും രണ്ട് ജയം വീതം നേടി, ഒരു മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. 1978 ഫൈനലിൽ നെതർലൻഡ്സിനെ കീഴടക്കിയായിരുന്നു അർജന്റീന കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
മൊറോക്കോ x പോർച്ചുഗൽ: ഇന്ത്യൻ സമയം ശനി രാത്രി 8.30നാണ് പോർച്ചുഗൽ x മൊറോക്കോ പോരാട്ടം. ഖത്തറിലെ കറുത്ത കുതിരകളാണ് മൊറോക്കോ. ഗ്രൂപ്പ് ഘട്ടത്തിൽ ബെൽജിയത്തിനെ കീഴടക്കിയ മൊറോക്കോ പ്രീക്വാർട്ടറിൽ സ്പെയിനിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 3-0ന് തകർത്തു. പ്രീക്വാർട്ടറിൽ 6-1 സ്വിറ്റ്സർലൻഡിനെ നിലംപരിശാക്കിയാണ് പോർച്ചുഗലിന്റെ വരവ്. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഇരുടീമും നേർക്കുനേർവരുന്നത് ഇത് മൂന്നാം തവണ. 1986ലും 2018ലും ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന മത്സരങ്ങളിൽ രണ്ട് ടീമും ഓരോ ജയം വീതം നേടി.
ഇംഗ്ലണ്ട് x ഫ്രാൻസ്: ഈ ലോകകപ്പിലെ വന്പന്മാരുടെ പോരാട്ടത്തിനാണ് ഇന്ത്യൻ സമയം ഞായർ പുലർച്ചെ 12.30ന് കിക്കോഫ് നടക്കുക. പ്രീക്വാർട്ടറിൽ 3-1ന് പോളണ്ടിനെ കീഴടക്കിയാണ് നിലവിലെ ചാന്പ്യന്മാരായ ഫ്രാൻസിന്റെ വരവ്. 3-0ന് സെനഗലിനെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ക്വാർട്ടർ ടിക്കറ്റ് കരസ്ഥമാക്കിയത്.
ഫിഫ ലോകകപ്പ് ചരിത്രത്തിൽ രണ്ട് തവണ ഇരുടീമും രണ്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടിലും ഇംഗ്ലണ്ടിനായിരുന്നു ജയം. 1966ൽ ഇംഗ്ലണ്ട് ചാന്പ്യന്മാരായപ്പോൾ ഗ്രൂപ്പ് ഘട്ടത്തിലും, 1982ലുമായിരുന്നു ഇരുടീമും നേർക്കുനേർ ഇറങ്ങിയത്.
നെതർലൻഡ്സ് x അർജന്റീന: ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 12.30നാണ് അർജന്റീന x നെതർലൻഡ്സ് ക്വാർട്ടർ. പ്രീക്വാർട്ടറിൽ 2-1ന് ഓസ്ട്രേലിയയെ കീഴടക്കിയാണ് അർജന്റീന ക്വാർട്ടറിൽ എത്തിയത്. നെതർലൻഡ്സ് 3-1ന് യുഎസ്എയെയാണ് പ്രീക്വാർട്ടറിൽ മറികടന്നത്. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഇരു ടീമും നേർക്കുനേർ ഇറങ്ങുന്നത് ഇത് ആറാംതവണയാണ്. മുന്പ് നടന്ന അഞ്ച് മത്സരങ്ങളിൽ രണ്ട് ടീമും രണ്ട് ജയം വീതം നേടി, ഒരു മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. 1978 ഫൈനലിൽ നെതർലൻഡ്സിനെ കീഴടക്കിയായിരുന്നു അർജന്റീന കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
മൊറോക്കോ x പോർച്ചുഗൽ: ഇന്ത്യൻ സമയം ശനി രാത്രി 8.30നാണ് പോർച്ചുഗൽ x മൊറോക്കോ പോരാട്ടം. ഖത്തറിലെ കറുത്ത കുതിരകളാണ് മൊറോക്കോ. ഗ്രൂപ്പ് ഘട്ടത്തിൽ ബെൽജിയത്തിനെ കീഴടക്കിയ മൊറോക്കോ പ്രീക്വാർട്ടറിൽ സ്പെയിനിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 3-0ന് തകർത്തു. പ്രീക്വാർട്ടറിൽ 6-1 സ്വിറ്റ്സർലൻഡിനെ നിലംപരിശാക്കിയാണ് പോർച്ചുഗലിന്റെ വരവ്. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഇരുടീമും നേർക്കുനേർവരുന്നത് ഇത് മൂന്നാം തവണ. 1986ലും 2018ലും ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന മത്സരങ്ങളിൽ രണ്ട് ടീമും ഓരോ ജയം വീതം നേടി.
ഇംഗ്ലണ്ട് x ഫ്രാൻസ്: ഈ ലോകകപ്പിലെ വന്പന്മാരുടെ പോരാട്ടത്തിനാണ് ഇന്ത്യൻ സമയം ഞായർ പുലർച്ചെ 12.30ന് കിക്കോഫ് നടക്കുക. പ്രീക്വാർട്ടറിൽ 3-1ന് പോളണ്ടിനെ കീഴടക്കിയാണ് നിലവിലെ ചാന്പ്യന്മാരായ ഫ്രാൻസിന്റെ വരവ്. 3-0ന് സെനഗലിനെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ക്വാർട്ടർ ടിക്കറ്റ് കരസ്ഥമാക്കിയത്.
ഫിഫ ലോകകപ്പ് ചരിത്രത്തിൽ രണ്ട് തവണ ഇരുടീമും രണ്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടിലും ഇംഗ്ലണ്ടിനായിരുന്നു ജയം. 1966ൽ ഇംഗ്ലണ്ട് ചാന്പ്യന്മാരായപ്പോൾ ഗ്രൂപ്പ് ഘട്ടത്തിലും, 1982ലുമായിരുന്നു ഇരുടീമും നേർക്കുനേർ ഇറങ്ങിയത്.