സിനിമയിലും ചിത്രകഥകളിലും സൂപ്പർ ഹീറോ കഥാപാത്രങ്ങൾ മുഖംമൂടി ധരിക്കാറുള്ളതു സർവസാധാരണം. ഫാന്റം, ബാറ്റ്മാൻ, ബാറ്റ് വുമൻ, സ്പൈഡർമാൻ എന്തിനേറെ നമ്മുടെ മലയാളത്തിൽ മിന്നൽ മുരളിവരെ മുഖംമൂടി അണിഞ്ഞാണ് എത്താറുള്ളത്. ഖത്തർ ലോകകപ്പ് ഫുട്ബോളിലും മുഖംമൂടി ധരിച്ചു കളത്തിൽ ഇറങ്ങിയവരുണ്ട്.
അവരിൽ ഒരാൾ സൂപ്പർ ഹീറോ ആയിമാറി, ദക്ഷിണകൊറിയയുടെ സൂപ്പർ താരം സണ്‍ ഹ്യൂങ് മിൻ... ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാം ഹോട്ട്സ്പുറിന്റെ താരമായ സണ്‍ ഹ്യൂങ് മിന്നിന് ലോകകപ്പിനു തൊട്ടുമുന്‍പ് കളത്തിലെ കൂട്ടിയിടിയിൽ കണ്ണിനു ചുറ്റുമുള്ള എല്ലിനു പൊട്ടലുണ്ടായി. ലോകകപ്പിൽ കളിച്ചേക്കില്ലെന്ന് അഭ്യൂഹമുണ്ടായെങ്കിലും മുഖംമൂടിയണിഞ്ഞ് സണ്‍ ഖത്തറിലെത്തി. ഗ്രൂപ്പ് എച്ചിലെ നിർണായക പോരാട്ടത്തിൽ 2-1ന് പോർച്ചുഗലിനെ കീഴടക്കിയത് സണ്‍ ഹ്യൂങ് മിന്നിന്റെ നീക്കത്തിനൊടുവിലെ ഗോളിലായിരുന്നു.
ആ ഗോളിനു ശേഷം തന്റെ മുഖംമൂടി ഊരിയെറിഞ്ഞ്, ഒരു രാജ്യത്തിന്റെ പ്രതീക്ഷാഭാരം ഇറക്കിവച്ചുള്ള ആനന്ദക്കണ്ണീർ ആ കണ്ണുകളിൽനിന്ന് ധാരയായി.
64 മീറ്റർ ഒറ്റയ്ക്കു മുന്നേറിയശേഷം സണ്‍ ഹ്യൂങ് മിൻ നൽകിയ പാസിൽ ആയിരുന്നു ഇഞ്ചുറി ടൈമിലെ ദക്ഷിണകൊറിയൻ വിജയ ഗോൾ എത്തിയത്.
അതിന്റെ തുടക്കം പോർച്ചുഗലിന്റെ കോർണറിൽ നിന്നും. മത്സരം സ്റ്റോപ്പേജ് ടൈമിന്റെ ആദ്യ മിനിറ്റിലേക്ക് കടക്കുന്പോൾ, ഗ്രൂപ്പ് എച്ചിലെ പോയിന്റ് നിലയിൽ ദക്ഷിണകൊറിയ നാലാം സ്ഥാനത്തായിരുന്നു. അപ്പോൾ സ്കോർ പോർച്ചുഗൽ -1, ദക്ഷിണകൊറിയ -1. പോർച്ചുഗലിന്റെ കോർണർ ദക്ഷിണകൊറിയൻ പോസ്റ്റിലേക്ക് താഴ്ന്നിറങ്ങി. എന്നാൽ, കൊറിയൻ പ്രതിരോധക്കാർ അത് ഹെഡ് ചെയ്ത് അകറ്റി.
പന്ത് ലഭിച്ചത് അത് പ്രതീക്ഷിച്ച് കാത്തുനിന്ന സണ്‍ ഹ്യൂങ് മിന്നിന്. പോർച്ചുഗൽ ഗോൾ മുഖം ലക്ഷ്യമാക്കി ചാട്ടുളിപോലെ സണ്‍ ഹ്യൂങ് മിന്നിന്റെ റൈഡ്. 64 മീറ്റർ ഓടിക്കടന്ന സണ്‍ ഹ്യൂങ് മിന്നിനെ വട്ടമിട്ടു പിടിക്കാൻ പോർച്ചുഗൽ പ്രതിരോധക്കാർ ഒപ്പമെത്തി. ഡിയോഗോ ഡാലോട്ടും വില്യം കാർവാലോയും ബോക്സിനുള്ളിൽ പ്രതിരോധം തീർത്തുകഴിഞ്ഞു.
തൊട്ടുപിന്നിലായി ജാവോ പാൽഹിൻഹ. സണ്‍ ഹ്യൂങ് മിന്നു മുന്നിലുള്ള ഗ്യാപ്പ് അടയ്ക്കാനായി പാൽഹിൻഹയുടെ ശ്രമം. സണ്‍ ഹ്യൂങ് മിന്നിന്റെ പത്ത് മീറ്റർ ചുറ്റളവിൽ ദക്ഷിണകൊറിയയുടെ ചുവപ്പൻ ജഴ്സിക്കാർ ആരും അപ്പോൾ ഇല്ല. ഹ്വാംഗ് ഷി ചാന്റെ വരവിനായി സണ്‍ ഹ്യൂങ് മിൻ സെക്കൻഡുകൾ ഹോൾഡ് ചെയ്യുന്നു. ദ മാസ്ക് മാന്റെ ജീനിയസ് ഹോൾഡിംഗ്.
അടുത്ത നിമിഷം ദക്ഷിണ കൊറിയയുടെ ഹ്വാംഗ് ഷി ചാൻ ചാട്ടുളികണക്കേ പോർച്ചുഗൽ ബോക്സിനുള്ളിൽ. കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചുമുള്ള സണ്‍ ഹ്യൂങ് മിന്നിന്റെ ക്രോസ്. മൂന്ന് പോർച്ചുഗൽ ഡിഫൻഡർമാരെ കബളിപ്പിച്ച്, കാർവാലോയുടെ നീട്ടിയ കാലുകൾ കടന്ന്, ഡാലോട്ടിന്റെ കാലുകൾക്കിടയിലൂടെ പന്ത് ഹ്വാംഗ് ഷി ചാന്റെ നേർക്കു നൽകുന്നു. സണ്‍ ഹ്യൂങ് മിന്നിന്നും പോർച്ചുഗൽ പ്രതിരോധത്തിനും ഹ്വാംഗ് ഷി ചാനും ഇടയിലുള്ള ഏകസജീവ പാതയും അതുമാത്രമായിരുന്നു.
ഹ്വാംഗ് ഷി ചാൻ സണ്‍ ഹ്യൂങ് മിന്നിന്റെ പ്രതിഭാധാരാളിത്തമുള്ള ആ ക്രോസിന് അർഹിച്ച ഗോൾ നേടി. ആ ഗോളിന്റെ വില ദക്ഷിണകൊറിയയുടെ പ്രീക്വാർട്ടർ പ്രവേശം. ഏഷ്യയിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളുടെ മാന്ത്രികതയായിരുന്നു അത്.
അവരിൽ ഒരാൾ സൂപ്പർ ഹീറോ ആയിമാറി, ദക്ഷിണകൊറിയയുടെ സൂപ്പർ താരം സണ്‍ ഹ്യൂങ് മിൻ... ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാം ഹോട്ട്സ്പുറിന്റെ താരമായ സണ്‍ ഹ്യൂങ് മിന്നിന് ലോകകപ്പിനു തൊട്ടുമുന്‍പ് കളത്തിലെ കൂട്ടിയിടിയിൽ കണ്ണിനു ചുറ്റുമുള്ള എല്ലിനു പൊട്ടലുണ്ടായി. ലോകകപ്പിൽ കളിച്ചേക്കില്ലെന്ന് അഭ്യൂഹമുണ്ടായെങ്കിലും മുഖംമൂടിയണിഞ്ഞ് സണ്‍ ഖത്തറിലെത്തി. ഗ്രൂപ്പ് എച്ചിലെ നിർണായക പോരാട്ടത്തിൽ 2-1ന് പോർച്ചുഗലിനെ കീഴടക്കിയത് സണ്‍ ഹ്യൂങ് മിന്നിന്റെ നീക്കത്തിനൊടുവിലെ ഗോളിലായിരുന്നു.
ആ ഗോളിനു ശേഷം തന്റെ മുഖംമൂടി ഊരിയെറിഞ്ഞ്, ഒരു രാജ്യത്തിന്റെ പ്രതീക്ഷാഭാരം ഇറക്കിവച്ചുള്ള ആനന്ദക്കണ്ണീർ ആ കണ്ണുകളിൽനിന്ന് ധാരയായി.
64 മീറ്റർ ഒറ്റയ്ക്കു മുന്നേറിയശേഷം സണ്‍ ഹ്യൂങ് മിൻ നൽകിയ പാസിൽ ആയിരുന്നു ഇഞ്ചുറി ടൈമിലെ ദക്ഷിണകൊറിയൻ വിജയ ഗോൾ എത്തിയത്.
അതിന്റെ തുടക്കം പോർച്ചുഗലിന്റെ കോർണറിൽ നിന്നും. മത്സരം സ്റ്റോപ്പേജ് ടൈമിന്റെ ആദ്യ മിനിറ്റിലേക്ക് കടക്കുന്പോൾ, ഗ്രൂപ്പ് എച്ചിലെ പോയിന്റ് നിലയിൽ ദക്ഷിണകൊറിയ നാലാം സ്ഥാനത്തായിരുന്നു. അപ്പോൾ സ്കോർ പോർച്ചുഗൽ -1, ദക്ഷിണകൊറിയ -1. പോർച്ചുഗലിന്റെ കോർണർ ദക്ഷിണകൊറിയൻ പോസ്റ്റിലേക്ക് താഴ്ന്നിറങ്ങി. എന്നാൽ, കൊറിയൻ പ്രതിരോധക്കാർ അത് ഹെഡ് ചെയ്ത് അകറ്റി.
പന്ത് ലഭിച്ചത് അത് പ്രതീക്ഷിച്ച് കാത്തുനിന്ന സണ്‍ ഹ്യൂങ് മിന്നിന്. പോർച്ചുഗൽ ഗോൾ മുഖം ലക്ഷ്യമാക്കി ചാട്ടുളിപോലെ സണ്‍ ഹ്യൂങ് മിന്നിന്റെ റൈഡ്. 64 മീറ്റർ ഓടിക്കടന്ന സണ്‍ ഹ്യൂങ് മിന്നിനെ വട്ടമിട്ടു പിടിക്കാൻ പോർച്ചുഗൽ പ്രതിരോധക്കാർ ഒപ്പമെത്തി. ഡിയോഗോ ഡാലോട്ടും വില്യം കാർവാലോയും ബോക്സിനുള്ളിൽ പ്രതിരോധം തീർത്തുകഴിഞ്ഞു.
തൊട്ടുപിന്നിലായി ജാവോ പാൽഹിൻഹ. സണ്‍ ഹ്യൂങ് മിന്നു മുന്നിലുള്ള ഗ്യാപ്പ് അടയ്ക്കാനായി പാൽഹിൻഹയുടെ ശ്രമം. സണ്‍ ഹ്യൂങ് മിന്നിന്റെ പത്ത് മീറ്റർ ചുറ്റളവിൽ ദക്ഷിണകൊറിയയുടെ ചുവപ്പൻ ജഴ്സിക്കാർ ആരും അപ്പോൾ ഇല്ല. ഹ്വാംഗ് ഷി ചാന്റെ വരവിനായി സണ്‍ ഹ്യൂങ് മിൻ സെക്കൻഡുകൾ ഹോൾഡ് ചെയ്യുന്നു. ദ മാസ്ക് മാന്റെ ജീനിയസ് ഹോൾഡിംഗ്.
അടുത്ത നിമിഷം ദക്ഷിണ കൊറിയയുടെ ഹ്വാംഗ് ഷി ചാൻ ചാട്ടുളികണക്കേ പോർച്ചുഗൽ ബോക്സിനുള്ളിൽ. കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചുമുള്ള സണ്‍ ഹ്യൂങ് മിന്നിന്റെ ക്രോസ്. മൂന്ന് പോർച്ചുഗൽ ഡിഫൻഡർമാരെ കബളിപ്പിച്ച്, കാർവാലോയുടെ നീട്ടിയ കാലുകൾ കടന്ന്, ഡാലോട്ടിന്റെ കാലുകൾക്കിടയിലൂടെ പന്ത് ഹ്വാംഗ് ഷി ചാന്റെ നേർക്കു നൽകുന്നു. സണ്‍ ഹ്യൂങ് മിന്നിന്നും പോർച്ചുഗൽ പ്രതിരോധത്തിനും ഹ്വാംഗ് ഷി ചാനും ഇടയിലുള്ള ഏകസജീവ പാതയും അതുമാത്രമായിരുന്നു.
ഹ്വാംഗ് ഷി ചാൻ സണ്‍ ഹ്യൂങ് മിന്നിന്റെ പ്രതിഭാധാരാളിത്തമുള്ള ആ ക്രോസിന് അർഹിച്ച ഗോൾ നേടി. ആ ഗോളിന്റെ വില ദക്ഷിണകൊറിയയുടെ പ്രീക്വാർട്ടർ പ്രവേശം. ഏഷ്യയിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളുടെ മാന്ത്രികതയായിരുന്നു അത്.