മനസിലും ആത്മാവിലും ഫുട്ബോൾ മന്ത്രിക്കുന്ന കാൽപ്പന്തിന്റെ ദ്രോണാചാര്യർ ടി.കെ. ചാത്തുണ്ണിയുടെ വീടും പരിസരവും അക്ഷരാർഥത്തിൽ ലോകകപ്പ് ആരവത്തിൽ മുങ്ങിക്കഴിഞ്ഞു.
‘ബോൾ ഭവൻ’ എന്ന വീടിന് തന്റെ ഇഷ്ട ടീമായ അർജന്റീനയുടെ ജഴ്സിയുടെ നിറം നൽകിക്കഴിഞ്ഞു. വീടിനകമെല്ലാം നീലയിലും വെള്ളയിലും മുങ്ങി. കൂടാതെ അർജന്റൈൻ നായകൻ ലയണൽ മെസിയുടെ ഫ്ലക്സും ഗേറ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
ലോകകപ്പിലെ 32 ടീമുകളുടെ പതാകയും ചാത്തുണ്ണിയുടെയും അനുജൻ ടി.കെ. വിശ്വംഭരന്റെയും മതിലിലും കവാടത്തിലും പൂമുഖത്തുമായി പാറുന്നുണ്ട്. മെസിയെക്കൂടാതെ നെയ്മർ, റൊണാൾഡോ, എംബാപ്പെ എന്നിവരുടെ കൂറ്റൻ ചിത്രങ്ങളും ഇരുവരുടെയും ഗേറ്റിലായി സ്ഥാനംപിടിച്ചു. പൂന്തോട്ടവും ഓഫീസ് മുറിയും ഡൈനിംഗ് ടേബിളും ടീപ്പോയ് വരെയും ഫുട്ബോൾ ടച്ചുള്ളതാണ് ‘ബോൾ ഭവൻ’.
കളി നേരിട്ടു കാണാൻ അവസരം കൈവന്നെങ്കിലും ശാരീരികാസ്വാസ്ഥ്യം അതിനനുവദിച്ചില്ലെന്ന്, ഒരു കാലത്ത് ഇന്ത്യയുടെ ബെസ്റ്റ് സ്റ്റോപ്പർ ബാക്കും പിന്നീട് ഇന്ത്യയിലെ ഒരു ഡസനോളം പ്രമുഖ ക്ലബ്ബുകളുടെ കോച്ചുമായിരുന്ന ഈ എഴുപത്തിയൊന്പതുകാരൻ പറയുന്നു. ഇഷ്ടടീമായ അർജന്റീനയെക്കൂടാതെ ബ്രസീൽ, ഇംഗ്ലണ്ട് എന്നിവരും ഇത്തവണ കപ്പു നേടാൻ സാധ്യതയുള്ള ടീമുകളാണെന്നാണു ചാത്തുണ്ണിയുടെ വിലയിരുത്തൽ.
‘ബോൾ ഭവൻ’ എന്ന വീടിന് തന്റെ ഇഷ്ട ടീമായ അർജന്റീനയുടെ ജഴ്സിയുടെ നിറം നൽകിക്കഴിഞ്ഞു. വീടിനകമെല്ലാം നീലയിലും വെള്ളയിലും മുങ്ങി. കൂടാതെ അർജന്റൈൻ നായകൻ ലയണൽ മെസിയുടെ ഫ്ലക്സും ഗേറ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
ലോകകപ്പിലെ 32 ടീമുകളുടെ പതാകയും ചാത്തുണ്ണിയുടെയും അനുജൻ ടി.കെ. വിശ്വംഭരന്റെയും മതിലിലും കവാടത്തിലും പൂമുഖത്തുമായി പാറുന്നുണ്ട്. മെസിയെക്കൂടാതെ നെയ്മർ, റൊണാൾഡോ, എംബാപ്പെ എന്നിവരുടെ കൂറ്റൻ ചിത്രങ്ങളും ഇരുവരുടെയും ഗേറ്റിലായി സ്ഥാനംപിടിച്ചു. പൂന്തോട്ടവും ഓഫീസ് മുറിയും ഡൈനിംഗ് ടേബിളും ടീപ്പോയ് വരെയും ഫുട്ബോൾ ടച്ചുള്ളതാണ് ‘ബോൾ ഭവൻ’.
കളി നേരിട്ടു കാണാൻ അവസരം കൈവന്നെങ്കിലും ശാരീരികാസ്വാസ്ഥ്യം അതിനനുവദിച്ചില്ലെന്ന്, ഒരു കാലത്ത് ഇന്ത്യയുടെ ബെസ്റ്റ് സ്റ്റോപ്പർ ബാക്കും പിന്നീട് ഇന്ത്യയിലെ ഒരു ഡസനോളം പ്രമുഖ ക്ലബ്ബുകളുടെ കോച്ചുമായിരുന്ന ഈ എഴുപത്തിയൊന്പതുകാരൻ പറയുന്നു. ഇഷ്ടടീമായ അർജന്റീനയെക്കൂടാതെ ബ്രസീൽ, ഇംഗ്ലണ്ട് എന്നിവരും ഇത്തവണ കപ്പു നേടാൻ സാധ്യതയുള്ള ടീമുകളാണെന്നാണു ചാത്തുണ്ണിയുടെ വിലയിരുത്തൽ.