+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രേതങ്ങൾ വാഴും ദ്വീപ്

പ്രേതാന്വേഷികളെപ്പോലും പേടിപ്പിക്കും: പ്രേതാന്വേഷികളെപ്പോലും ഭയപ്പെടുത്തുന്ന ഈ ദ്വീപ് ഇന്നും വിജനമാണ്. പ്രേതങ്ങളാണ് ഇവിടത്തെ താമസക്കാരെന്നാണ് പൊതുവേ പറയ
പ്രേതങ്ങൾ  വാഴും ദ്വീപ്
പ്രേതാന്വേഷികളെപ്പോലും പേടിപ്പിക്കും: പ്രേതാന്വേഷികളെപ്പോലും ഭയപ്പെടുത്തുന്ന ഈ ദ്വീപ് ഇന്നും വിജനമാണ്. പ്രേതങ്ങളാണ് ഇവിടത്തെ താമസക്കാരെന്നാണ് പൊതുവേ പറയപ്പെടുന്നത്. അവിടത്തെ കോട്ടകളെല്ലാം കാടുകയറിത്തുടങ്ങി.

വെനീസിലേക്കുവരുന്ന കപ്പലുകളെ നിരീക്ഷിക്കാന്‍ ഇവിടെ ടവറും കൂറ്റന്‍ കോട്ടകളും സര്‍ക്കാര്‍ പണികഴിപ്പിച്ചിരുന്നു. പകർച്ചവ്യാധികൾ വന്ന് മരിക്കുന്നവരെ കൂട്ടത്തോടെ അടക്കം ചെയ്തത് തുടര്‍ന്നതോടെ ആരും ഇവിടേക്ക് പോകാതെയായി. പതുക്കെപ്പതുക്കെ ലോകത്തിലെ ഏറ്റവും ഭയാനകമായ ദ്വീപെന്ന കുപ്രസിദ്ധിയും ദ്വീപിനെ തേടിയെത്തി. കാടുപിടിച്ച ദ്വീപ് ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാണ് ഇപ്പോൾ.

എന്തിനായിരുന്നു ആ ആത്മഹത്യ‍?

1922ൽ പൊവേലിയയിലെ ആളൊഴിഞ്ഞ കെട്ടിടങ്ങൾ മാനസികാരോഗാശുപത്രിയായി വികസിപ്പിക്കാമെന്ന ആശയം സർക്കാർ മുന്നോട്ടുവച്ചു. ഒരു ഡോക്ടറെയും അവിടേക്ക് നിയോഗിച്ചു. പക്ഷേ രോഗികളെ ഗിനിപ്പന്നികളെപ്പോലെ പരീക്ഷണത്തിന് ഉപയോഗിക്കുകയാണ് പൊവേലിയയിലേക്ക് നിയോഗിക്കപ്പെട്ട ഡോക്ടർ ചെയ്തത്.

അവിടേക്കെത്തുന്നവരെല്ലാം ചികിത്സാപരീക്ഷണത്തിന്‍റെ ഫലമായി മാനസികനില താറുമാറാകുകയോ മരിക്കുകയോ ചെയ്യുന്ന അവസ്ഥയായി. ഒരിക്കൽ ഇവിടേക്ക് പറഞ്ഞയച്ചു കഴിഞ്ഞാൽ ബന്ധുക്കൾ പോലും തിരിഞ്ഞു നോക്കാനില്ലാത്തതിനാൽ എന്തു പരീക്ഷണവും രോഗികളിൽ നടത്താനുള്ള അവസരവുമുണ്ടായിരുന്നു ഡോക്ടർക്ക്. പക്ഷേ അധികകാലം ഇത് തുടർന്നില്ല. ദ്വീപിലെ കൂറ്റൻ ബെൽ ടവറിനു മുകളിൽ നിന്നു ചാടി ഡോക്ടർ ഒരു രാത്രി ആത്മഹത്യ ചെയ്തു.

പാതിരാവിലെ മണിയൊച്ചകൾ

പൊവേലിയയിലെ ആത്മാക്കളാണ് ആ മരണത്തിനു പിന്നിലെന്നാണ് ഇന്നും ജനം വിശ്വസിക്കുന്നത്. ഇപ്പോഴും പാതിരാവുകളിൽ ദൂരെ ദ്വീപിൽ നിന്നും ബെൽ ടവറിലെ മണിയൊച്ചകൾ കേൾക്കാറുണ്ടെന്നും പ്രദേശിവാസികൾ പറയുന്നു.

ടവറിലെ കൂറ്റൻ മണി എന്നേ അപ്രത്യക്ഷമായി, എന്നിട്ടും മണിനാദം കേൾക്കുന്നു എന്നതാണ് സത്യം! എന്തായാലും കുറച്ചു നാൾ കൃഷി ചെയ്ത് 1968ന് സർക്കാർ പൂർണമായും ദ്വീപിനെ കൈവിട്ടു. മാനസിക രോഗാശുപത്രിയിൽ മരിച്ചുവീണവരെയും ദ്വീപിൽത്തന്നെയാണ് അടക്കിയത്.

(തുടരും)

തയാറാക്കിയത്: നിയാസ് മുസ്തഫ.