നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത്ത്.
മലേഷ്യയിലെ ഏറ്റവും വലിയ മൂന്നു കോടീശ്വരന്മാരിൽ ഒരാളായ ആനന്ദകൃഷ്ണന്റെ മകൻ വെൺ അജാൻ സിരിപന്യോ ആണ് പിതാവിന്റെ 40,000 കോടിയുടെ (5 ബില്യൺ ഡോളർ) സ്വത്തുക്കൾ വേണ്ടെന്നു വച്ച് സന്ന്യാസ ജീവിതം നയിക്കുന്നത്.
കാഷായ വസ്ത്രം മാത്രം ധരിച്ച് ഭിക്ഷാപാത്രവുമായി നടക്കുന്ന സിരിപന്യോയെ കണ്ട് അദ്ഭുതം കൂറുകയാണ് ലോകം.
അജാൻ സിരിപന്യോയുടെ കഥ കേൾക്കുന്നവർ ചോദിക്കും ഇങ്ങനെയുമുണ്ടോ മനുഷ്യരെന്ന്. ആനന്ദകൃഷ്ണൻ തമിഴ് ശ്രീലങ്കൻ വംശജനാണ്. മലേഷ്യയിലാണ് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം.
മലേഷ്യയിൽ മാത്രമല്ല, ഇന്ത്യയുൾപ്പടെ ലോകത്തെ നിരവധി രാജ്യങ്ങളിൽ ഇദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങളുണ്ട്. ഇന്ത്യാക്കാർക്കും ആനന്ദകൃഷ്ണന്റെ കന്പനി അറിയാം.
വർഷങ്ങൾക്കു മുന്പ് ധോണി ക്യാപ്റ്റനായിരുന്ന ചെന്നെ സൂപ്പർകിംഗ്സിന്റെ പ്രധാന സ്പോൺസറായിരുന്നു എയർസെൽ. ഈ എയർസെൽ കന്പനിയുടെ ഉടമയായിരുന്നു ഇദ്ദേഹം.
ഇതു മാത്രമല്ല മറ്റനേകം ബിസിനസുകളും ഇദ്ദേഹത്തിനുണ്ട്. ആനന്ദകൃഷ്ണൻ ബിസിനസ് ലോകത്ത് എകെ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. പ്രശസ്തമായ ഹാർവാർഡ് ബിസിനസ് സ്കൂളിൽനിന്ന് എംബിഎ നേടിയ ആനന്ദകൃഷ്ണന് ഇപ്പോൾ 85 വയസാണ് പ്രായം.
ടെലികോം, മീഡിയ, ഓയിൽ ആൻഡ് ഗ്യാസ്, റിയൽ എസ്റ്റേറ്റ് എന്നിവയിലെ ബിസിനസ് രാജാക്കന്മാരിൽ ഒരാളാണ് ആനന്ദകൃഷ്ണൻ. മലേഷ്യൻ മാധ്യമരംഗത്തും അദ്ദേഹം രാജാവു തന്നെ. നിരവധി ചാനലുകൾ അദ്ദേഹത്തിനുണ്ട്.
ലോകപ്രശസ്തമായ മാക്സിസ് കമ്യൂണിക്കേഷന്റെ 46 ശതമാനം ഓഹരികളുടെയും ഉടമ ആനന്ദകൃഷ്ണനാണ്. മലേഷ്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലക്സ് തിയറ്റർ ശൃംഖലകളും അദ്ദേഹത്തിന്റേതാണ്.
അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത് തായ് രാജകുടുംബത്തിൽനിന്നാണ്. ഇവരുടെ ഏക മകനാണ് വെൺ അജാൻ സിരിപന്യോ. ആനന്ദ കൃഷ്ണൻ ബുദ്ധമതക്കാരനും ഒരു പ്രമുഖ മനുഷ്യസ്നേഹിയുമാണ്.
വിദ്യാഭ്യാസം മുതൽ മാനുഷിക പ്രവർത്തനങ്ങൾ വരെ നിരവധി കാര്യങ്ങൾക്കായി സംഭാവന ചെയ്യുന്നുമുണ്ട്. ഇതു കണ്ടു വളർന്ന മകൻ 18 വയസുള്ളപ്പോൾ ബുദ്ധ സന്യാസിയായിത്തീർന്നു.
ആനന്ദകൃഷ്ണന് രണ്ടു പെൺമക്കൾ കൂടിയുണ്ട്. ഇല്ലാവരും ഇംഗ്ലണ്ടിലാണ് പഠിച്ചത്. തന്റെ പിതാവിന്റെ കോടികളുടെ സാമ്രാജ്യം നയിക്കുന്നതിനുപകരം, ഭിക്ഷ യാചിച്ച് ലാളിത്യത്തോടെ ജീവിക്കാനാണ് സിരിപന്യോ ഇഷ്ടപ്പെട്ടത്.
ആനന്ദകൃഷ്ണന്റെ മെഗാ-ബില്യൺ ഡോളർ ടെലികോം സാമ്രാജ്യത്തെ സിരിപന്യോ നയിക്കുമെന്നാണ് കുടുംബം കരുതിയിരുന്നത്. സിരിപന്യോയുടെ സന്ന്യാസം ഇത്ര സീരിയസാകുമെന്ന് കുടുംബം വിചാരിച്ചില്ല.
പിതാവ് ആനന്ദകൃഷ്ണൻ പലതവണ സ്വത്തുക്കൾ ഏറ്റെടുക്കാൻ സിരിപന്യോയോട് ആവശ്യപ്പെട്ടെങ്കിലും എല്ലാം അദ്ദേഹം നിരസിക്കുകകയായിരുന്നു.
അവസാനം അദ്ദേഹം പിതാവിന്റെ ദൂതന്മാരോട് സ്വത്തുക്കൾ പിതാവിന് ആവശ്യമില്ലെങ്കിൽ സാധുക്കൾക്ക് ദാനം ചെയ്യാനാണ് ആവശ്യപ്പെട്ടത്. എന്നാലും ചില്ലിക്കാശു പോലും തനിക്ക് ആവശ്യമില്ലെന്ന് സിരിപന്യോ പറയുന്നു.
പ്രഭാഷണങ്ങൾ നടത്തിയും തെരുവിലും പ്രധാന പുണ്യസ്ഥലങ്ങളിലുമെല്ലാം തന്റെ ഭിക്ഷാപാത്രവുമായി എത്തി പരസ്യമായി ജനങ്ങൾ നൽകുന്ന ഭിക്ഷ സ്വീകരിച്ചുമാണ് സിരിപന്യോ ദിനങ്ങൾ തള്ളി നീക്കുന്നത്.
തായ്ലൻഡിലെ ഡറ്റ്നോ ഡം മൊണാസ്ട്രിയുടെ മഠാധിപതിയാണ് അദ്ദേഹം. എട്ടു ഭാഷകൾ അനായാസം സംസാരിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.
ഇടയ്ക്ക് വനത്തിൽ പോയി തപസനുഷ്ഠിക്കുന്നതും അദ്ദേഹത്തിന്റെ ശീലങ്ങളിലൊന്നാണ്. ഇപ്പോൾ 39 വയസുണ്ട് സിരിപന്യോയ്ക്ക്. അദ്ദേഹത്തിന്റെ സഹോദരിമാർ രണ്ടുപേരും ലണ്ടനിൽ സ്ഥിരതാമസമാണ്.
തന്നെക്കുറിച്ച് വാർത്ത വരുന്നതിലൊന്നും സിരിപന്യോയ്ക്ക് ഒട്ടും താത്പര്യമില്ല. അതിനാൽ പത്രക്കാരെ കാണുന്നതിനും അവരുമായി സംസാരിക്കുന്നതിനും അദ്ദേഹത്തിന് തീരെ താത്പര്യമില്ല.
ആത്മീയ പ്രഭാഷണങ്ങൾ നടത്തുന്നതിനാണ് ഏറ്റവുമധികം താത്പര്യം. തന്റെ കുടുംബപാരന്പര്യവും മറ്റും പുറത്തു പറയുന്നതും അദ്ദേഹത്തിന് ഒട്ടും ഇഷ്ടമില്ലത്രേ.
മറ്റുവരെ കഴിയുന്നത്ര സഹായിക്കാനും ലോകസമാധാനം കാത്തു സൂക്ഷിക്കാനും പരസ്പരം സ്നേഹത്തോടെ കഴിയുവാനുമാണ് സിരിപന്യോ പ്രഭാഷണങ്ങളിലൂടെ ഭക്തരോടാവശ്യപ്പെടുന്നത്.
തായ്ലന്ഡ്-മ്യാൻമാർ അതിർത്തിയിലുള്ള വനത്തിലാണ് സിരിപന്യോ കൂടുതൽ സമയവും കഴിയുന്നത്. സിയോക് നാഷണൽ പാർക്കിനടുത്താണ് ഈ സ്ഥലം.
മകന് സന്യാസിയാവുന്നതിനു മുന്പും വാരിക്കോരി കാരുണ്യപ്രവർത്തികൾ ചെയ്തിരുന്നയാളാണ് ആനന്ദകൃഷ്ണൻ.
ഇദ്ദേഹവും ഇപ്പോൾ ആത്മീയതയുടെ പാതയിലാണത്രേ. ആയിരക്കണക്കിനു വിദ്യാർഥികളാണ് അദ്ദേഹത്തിന്റെ സ്പോൺസർഷിപ്പിൽ വിദ്യാഭ്യാസം നേടുന്നത്.
എസ്. റൊമേഷ്
മലേഷ്യയിലെ ഏറ്റവും വലിയ മൂന്നു കോടീശ്വരന്മാരിൽ ഒരാളായ ആനന്ദകൃഷ്ണന്റെ മകൻ വെൺ അജാൻ സിരിപന്യോ ആണ് പിതാവിന്റെ 40,000 കോടിയുടെ (5 ബില്യൺ ഡോളർ) സ്വത്തുക്കൾ വേണ്ടെന്നു വച്ച് സന്ന്യാസ ജീവിതം നയിക്കുന്നത്.
കാഷായ വസ്ത്രം മാത്രം ധരിച്ച് ഭിക്ഷാപാത്രവുമായി നടക്കുന്ന സിരിപന്യോയെ കണ്ട് അദ്ഭുതം കൂറുകയാണ് ലോകം.
അജാൻ സിരിപന്യോയുടെ കഥ കേൾക്കുന്നവർ ചോദിക്കും ഇങ്ങനെയുമുണ്ടോ മനുഷ്യരെന്ന്. ആനന്ദകൃഷ്ണൻ തമിഴ് ശ്രീലങ്കൻ വംശജനാണ്. മലേഷ്യയിലാണ് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം.
മലേഷ്യയിൽ മാത്രമല്ല, ഇന്ത്യയുൾപ്പടെ ലോകത്തെ നിരവധി രാജ്യങ്ങളിൽ ഇദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങളുണ്ട്. ഇന്ത്യാക്കാർക്കും ആനന്ദകൃഷ്ണന്റെ കന്പനി അറിയാം.
വർഷങ്ങൾക്കു മുന്പ് ധോണി ക്യാപ്റ്റനായിരുന്ന ചെന്നെ സൂപ്പർകിംഗ്സിന്റെ പ്രധാന സ്പോൺസറായിരുന്നു എയർസെൽ. ഈ എയർസെൽ കന്പനിയുടെ ഉടമയായിരുന്നു ഇദ്ദേഹം.
ഇതു മാത്രമല്ല മറ്റനേകം ബിസിനസുകളും ഇദ്ദേഹത്തിനുണ്ട്. ആനന്ദകൃഷ്ണൻ ബിസിനസ് ലോകത്ത് എകെ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. പ്രശസ്തമായ ഹാർവാർഡ് ബിസിനസ് സ്കൂളിൽനിന്ന് എംബിഎ നേടിയ ആനന്ദകൃഷ്ണന് ഇപ്പോൾ 85 വയസാണ് പ്രായം.
ടെലികോം, മീഡിയ, ഓയിൽ ആൻഡ് ഗ്യാസ്, റിയൽ എസ്റ്റേറ്റ് എന്നിവയിലെ ബിസിനസ് രാജാക്കന്മാരിൽ ഒരാളാണ് ആനന്ദകൃഷ്ണൻ. മലേഷ്യൻ മാധ്യമരംഗത്തും അദ്ദേഹം രാജാവു തന്നെ. നിരവധി ചാനലുകൾ അദ്ദേഹത്തിനുണ്ട്.
ലോകപ്രശസ്തമായ മാക്സിസ് കമ്യൂണിക്കേഷന്റെ 46 ശതമാനം ഓഹരികളുടെയും ഉടമ ആനന്ദകൃഷ്ണനാണ്. മലേഷ്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലക്സ് തിയറ്റർ ശൃംഖലകളും അദ്ദേഹത്തിന്റേതാണ്.
അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത് തായ് രാജകുടുംബത്തിൽനിന്നാണ്. ഇവരുടെ ഏക മകനാണ് വെൺ അജാൻ സിരിപന്യോ. ആനന്ദ കൃഷ്ണൻ ബുദ്ധമതക്കാരനും ഒരു പ്രമുഖ മനുഷ്യസ്നേഹിയുമാണ്.
വിദ്യാഭ്യാസം മുതൽ മാനുഷിക പ്രവർത്തനങ്ങൾ വരെ നിരവധി കാര്യങ്ങൾക്കായി സംഭാവന ചെയ്യുന്നുമുണ്ട്. ഇതു കണ്ടു വളർന്ന മകൻ 18 വയസുള്ളപ്പോൾ ബുദ്ധ സന്യാസിയായിത്തീർന്നു.
ആനന്ദകൃഷ്ണന് രണ്ടു പെൺമക്കൾ കൂടിയുണ്ട്. ഇല്ലാവരും ഇംഗ്ലണ്ടിലാണ് പഠിച്ചത്. തന്റെ പിതാവിന്റെ കോടികളുടെ സാമ്രാജ്യം നയിക്കുന്നതിനുപകരം, ഭിക്ഷ യാചിച്ച് ലാളിത്യത്തോടെ ജീവിക്കാനാണ് സിരിപന്യോ ഇഷ്ടപ്പെട്ടത്.
ആനന്ദകൃഷ്ണന്റെ മെഗാ-ബില്യൺ ഡോളർ ടെലികോം സാമ്രാജ്യത്തെ സിരിപന്യോ നയിക്കുമെന്നാണ് കുടുംബം കരുതിയിരുന്നത്. സിരിപന്യോയുടെ സന്ന്യാസം ഇത്ര സീരിയസാകുമെന്ന് കുടുംബം വിചാരിച്ചില്ല.
പിതാവ് ആനന്ദകൃഷ്ണൻ പലതവണ സ്വത്തുക്കൾ ഏറ്റെടുക്കാൻ സിരിപന്യോയോട് ആവശ്യപ്പെട്ടെങ്കിലും എല്ലാം അദ്ദേഹം നിരസിക്കുകകയായിരുന്നു.
അവസാനം അദ്ദേഹം പിതാവിന്റെ ദൂതന്മാരോട് സ്വത്തുക്കൾ പിതാവിന് ആവശ്യമില്ലെങ്കിൽ സാധുക്കൾക്ക് ദാനം ചെയ്യാനാണ് ആവശ്യപ്പെട്ടത്. എന്നാലും ചില്ലിക്കാശു പോലും തനിക്ക് ആവശ്യമില്ലെന്ന് സിരിപന്യോ പറയുന്നു.
പ്രഭാഷണങ്ങൾ നടത്തിയും തെരുവിലും പ്രധാന പുണ്യസ്ഥലങ്ങളിലുമെല്ലാം തന്റെ ഭിക്ഷാപാത്രവുമായി എത്തി പരസ്യമായി ജനങ്ങൾ നൽകുന്ന ഭിക്ഷ സ്വീകരിച്ചുമാണ് സിരിപന്യോ ദിനങ്ങൾ തള്ളി നീക്കുന്നത്.
തായ്ലൻഡിലെ ഡറ്റ്നോ ഡം മൊണാസ്ട്രിയുടെ മഠാധിപതിയാണ് അദ്ദേഹം. എട്ടു ഭാഷകൾ അനായാസം സംസാരിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.
ഇടയ്ക്ക് വനത്തിൽ പോയി തപസനുഷ്ഠിക്കുന്നതും അദ്ദേഹത്തിന്റെ ശീലങ്ങളിലൊന്നാണ്. ഇപ്പോൾ 39 വയസുണ്ട് സിരിപന്യോയ്ക്ക്. അദ്ദേഹത്തിന്റെ സഹോദരിമാർ രണ്ടുപേരും ലണ്ടനിൽ സ്ഥിരതാമസമാണ്.
തന്നെക്കുറിച്ച് വാർത്ത വരുന്നതിലൊന്നും സിരിപന്യോയ്ക്ക് ഒട്ടും താത്പര്യമില്ല. അതിനാൽ പത്രക്കാരെ കാണുന്നതിനും അവരുമായി സംസാരിക്കുന്നതിനും അദ്ദേഹത്തിന് തീരെ താത്പര്യമില്ല.
ആത്മീയ പ്രഭാഷണങ്ങൾ നടത്തുന്നതിനാണ് ഏറ്റവുമധികം താത്പര്യം. തന്റെ കുടുംബപാരന്പര്യവും മറ്റും പുറത്തു പറയുന്നതും അദ്ദേഹത്തിന് ഒട്ടും ഇഷ്ടമില്ലത്രേ.
മറ്റുവരെ കഴിയുന്നത്ര സഹായിക്കാനും ലോകസമാധാനം കാത്തു സൂക്ഷിക്കാനും പരസ്പരം സ്നേഹത്തോടെ കഴിയുവാനുമാണ് സിരിപന്യോ പ്രഭാഷണങ്ങളിലൂടെ ഭക്തരോടാവശ്യപ്പെടുന്നത്.
തായ്ലന്ഡ്-മ്യാൻമാർ അതിർത്തിയിലുള്ള വനത്തിലാണ് സിരിപന്യോ കൂടുതൽ സമയവും കഴിയുന്നത്. സിയോക് നാഷണൽ പാർക്കിനടുത്താണ് ഈ സ്ഥലം.
മകന് സന്യാസിയാവുന്നതിനു മുന്പും വാരിക്കോരി കാരുണ്യപ്രവർത്തികൾ ചെയ്തിരുന്നയാളാണ് ആനന്ദകൃഷ്ണൻ.
ഇദ്ദേഹവും ഇപ്പോൾ ആത്മീയതയുടെ പാതയിലാണത്രേ. ആയിരക്കണക്കിനു വിദ്യാർഥികളാണ് അദ്ദേഹത്തിന്റെ സ്പോൺസർഷിപ്പിൽ വിദ്യാഭ്യാസം നേടുന്നത്.
എസ്. റൊമേഷ്