രജപുത്താന റൈഫിൾസിലെ സുബേദാർ നീരജ് ചോപ്രയ്ക്ക് 136 കോടി ഇന്ത്യക്കാരുടെ സലാം നമസ്തേ... കാരണം, അത്ലറ്റിക്സിൽ ഒരു മെഡൽ എന്ന ഇന്ത്യൻ സ്വപ്നത്തിന് താങ്കൾ സ്വർണത്തിലൂടെ ഉത്തരമേകി.
അതെ, ടോക്കിയോ 2020 ഒളിന്പിക്സിൽ പുരുഷ ജാവനിൻത്രോയിൽ സ്വർണം നേടിയ നീരജ്, ത്രിവർണപതാകയുമേന്തി ഒളിന്പിക് സ്റ്റേഡിയം വലംവച്ചപ്പോൾ അത് ചരിത്രനിമിഷമായി. അതോടെ 32-ാം ഒളിന്പിക്സ് മാമാങ്കത്തിനു തിരശീല വീഴുന്നതിന്റെ തലേന്ന് ഇന്ത്യൻ ദേശീയഗാനം ആദ്യമായി ടോക്കിയോയിൽ മുഴങ്ങി. നീരജ് എന്ന ഹരിയാനയിലെ പാനിപ്പട്ടുകാരനിലൂടെ ഇന്ത്യൻ അത്ലറ്റിക്സിൽ പുതുയുഗപ്പിറവി.
ആദ്യ ശ്രമത്തിൽ 87.03 മീറ്ററും രണ്ടാം ശ്രമത്തിൽ 87.58 മീറ്റർ ദൂരവും നീരജ് താണ്ടിയപ്പോൾതന്നെ മെഡൽ ഏറെക്കുറെ ഉറപ്പായിരുന്നു. മുൻ ലോകചാന്പ്യൻ ജോഹനാസ് വെട്ടറുടെ ആദ്യ രണ്ടു ശ്രമങ്ങൾ ഫൗളായതോടെ ഇന്ത്യൻ പ്രതീക്ഷ സജീവമായി.
അവസാന എട്ടിൽ വെട്ടർ ഇല്ലാതായതോടെ രണ്ടും മൂന്നും സ്ഥാനങ്ങളിൽനിന്നിരുന്ന ചെക്ക് റിപ്പബ്ലിക് താരങ്ങളായ യാക്കൂബ് വഡ്ലെഷ്ചിന്റെയും വിറ്റെസ്ലാവ് വെസ്ലിയുടെയും പ്രകടനങ്ങളിലായി ഏവരുടെയും ശ്രദ്ധ. എന്നാൽ, ഇരുവർക്കും 87 മീറ്റർ കടക്കാനാവാതെ വന്നതോടെ സ്വർണം ഇന്ത്യയിലേക്ക്.
ഹോൺ മുഴക്കി മുന്നോട്ട്
ജാവലിൻ ത്രോയിലെ ജർമൻ ഇതിഹാസതാരം ഉവെ ഹോണിന്റെ ശിക്ഷണത്തിലാണ് നീരജിന്റെ പരിശീലനം. ഹോണിന്റെ പരിശീലനതന്ത്രങ്ങളാണ് വലിയ സമ്മർദങ്ങളില്ലാതെ ആദ്യ ശ്രമങ്ങളിൽതന്നെ മികച്ച ദൂരം പിന്നിടാൻ ഇന്ത്യൻ താരത്തിനു സഹായകമായത്. 100 മീറ്ററിലധികം ജാവലിൻ പായിച്ച ചരിത്രത്തിലെ ഏക താരമാണ് ഉവെ ഹോണ്‍ എന്നതും ചരിത്രം.
1984ൽ ഹോണ്‍ 104.80 മീറ്ററിലേക്ക് ജാവലിൻ പായിച്ചിരുന്നു. എന്നാൽ, 1986ൽ ജാവലിനിൽ മാറ്റങ്ങൾവരുത്തി ഇപ്പോഴത്തെ ഘടനയിലേക്ക് ആക്കി. അതോടെ ഹോണിന്റെ ചരിത്ര നേട്ടത്തിന്റെ ആധികാരികത നഷ്ടമായി. 1996ൽ ചെക് റിപ്പബ്ലിക്കിന്റെ ഴാൻ സിലെസ്നി കുറിച്ച 98.48 മീറ്ററാണ് നിലവിലെ ലോക റിക്കാർഡ്. നോർവെയുടെ ആന്ദ്രേസ് തോർകിൽഡ്സെന്റെ പേരിലാണ് ഒളിന്പിക് റിക്കാർഡ്, 2008 ബെയ്ജിംഗിലെ 90.57 മീറ്റർ.
അതെ, ടോക്കിയോ 2020 ഒളിന്പിക്സിൽ പുരുഷ ജാവനിൻത്രോയിൽ സ്വർണം നേടിയ നീരജ്, ത്രിവർണപതാകയുമേന്തി ഒളിന്പിക് സ്റ്റേഡിയം വലംവച്ചപ്പോൾ അത് ചരിത്രനിമിഷമായി. അതോടെ 32-ാം ഒളിന്പിക്സ് മാമാങ്കത്തിനു തിരശീല വീഴുന്നതിന്റെ തലേന്ന് ഇന്ത്യൻ ദേശീയഗാനം ആദ്യമായി ടോക്കിയോയിൽ മുഴങ്ങി. നീരജ് എന്ന ഹരിയാനയിലെ പാനിപ്പട്ടുകാരനിലൂടെ ഇന്ത്യൻ അത്ലറ്റിക്സിൽ പുതുയുഗപ്പിറവി.
ആദ്യ ശ്രമത്തിൽ 87.03 മീറ്ററും രണ്ടാം ശ്രമത്തിൽ 87.58 മീറ്റർ ദൂരവും നീരജ് താണ്ടിയപ്പോൾതന്നെ മെഡൽ ഏറെക്കുറെ ഉറപ്പായിരുന്നു. മുൻ ലോകചാന്പ്യൻ ജോഹനാസ് വെട്ടറുടെ ആദ്യ രണ്ടു ശ്രമങ്ങൾ ഫൗളായതോടെ ഇന്ത്യൻ പ്രതീക്ഷ സജീവമായി.
അവസാന എട്ടിൽ വെട്ടർ ഇല്ലാതായതോടെ രണ്ടും മൂന്നും സ്ഥാനങ്ങളിൽനിന്നിരുന്ന ചെക്ക് റിപ്പബ്ലിക് താരങ്ങളായ യാക്കൂബ് വഡ്ലെഷ്ചിന്റെയും വിറ്റെസ്ലാവ് വെസ്ലിയുടെയും പ്രകടനങ്ങളിലായി ഏവരുടെയും ശ്രദ്ധ. എന്നാൽ, ഇരുവർക്കും 87 മീറ്റർ കടക്കാനാവാതെ വന്നതോടെ സ്വർണം ഇന്ത്യയിലേക്ക്.
ഹോൺ മുഴക്കി മുന്നോട്ട്
ജാവലിൻ ത്രോയിലെ ജർമൻ ഇതിഹാസതാരം ഉവെ ഹോണിന്റെ ശിക്ഷണത്തിലാണ് നീരജിന്റെ പരിശീലനം. ഹോണിന്റെ പരിശീലനതന്ത്രങ്ങളാണ് വലിയ സമ്മർദങ്ങളില്ലാതെ ആദ്യ ശ്രമങ്ങളിൽതന്നെ മികച്ച ദൂരം പിന്നിടാൻ ഇന്ത്യൻ താരത്തിനു സഹായകമായത്. 100 മീറ്ററിലധികം ജാവലിൻ പായിച്ച ചരിത്രത്തിലെ ഏക താരമാണ് ഉവെ ഹോണ്‍ എന്നതും ചരിത്രം.
1984ൽ ഹോണ്‍ 104.80 മീറ്ററിലേക്ക് ജാവലിൻ പായിച്ചിരുന്നു. എന്നാൽ, 1986ൽ ജാവലിനിൽ മാറ്റങ്ങൾവരുത്തി ഇപ്പോഴത്തെ ഘടനയിലേക്ക് ആക്കി. അതോടെ ഹോണിന്റെ ചരിത്ര നേട്ടത്തിന്റെ ആധികാരികത നഷ്ടമായി. 1996ൽ ചെക് റിപ്പബ്ലിക്കിന്റെ ഴാൻ സിലെസ്നി കുറിച്ച 98.48 മീറ്ററാണ് നിലവിലെ ലോക റിക്കാർഡ്. നോർവെയുടെ ആന്ദ്രേസ് തോർകിൽഡ്സെന്റെ പേരിലാണ് ഒളിന്പിക് റിക്കാർഡ്, 2008 ബെയ്ജിംഗിലെ 90.57 മീറ്റർ.