സെവൻ സമുറായ്, ജാപ്പനീസ് ഇതിഹാസ ചലച്ചിത്ര സംവിധായകൻ അകിര കുറൊസാവ (1910-1998) ലോകത്തിനു സമ്മാനിച്ച അതുല്യ ക്ലാസിക്. സിനിമ പ്രേമികൾ ഇന്നും പഠനവിഷമാക്കികൊണ്ടിരിക്കുന്ന ലോക ക്ലാസിക്കുകളിലൊന്ന്. 1954ലായിരുന്നു സെവൻ സമുറായ് ഇറങ്ങിയത്.
ജപ്പാനിലെ ഒരു പർവത അടിവാരത്തിൽ കർഷകർ പൊന്നുവിളയിക്കുന്ന ഗ്രാമം. വിളവെടുപ്പിനുശേഷം അവിടെ കൊള്ളയടിക്കാനൊരുങ്ങുന്ന കൊള്ളസംഘം. അവരെ നേരിടുന്ന ഏഴ് യോദ്ധാക്കളുടെ പോരാട്ട കഥയാണു സെവൻ സമുറായ്. ഈ സിനിമയുടെ ചുവടുപറ്റിയാണ് അമിതാഭ് ബച്ചന്റെ ബോളിവുഡ് സൂപ്പർ ഹിറ്റ് ഷോലെ ഇറങ്ങിയതുപോലും...
ടോക്കിയോ ഒളിന്പിക്സ് കൊടിയിറങ്ങിയപ്പോൾ ഇന്ത്യക്കു ലഭിച്ചത് അത്ലറ്റിക്സിലെ ചരിത്ര സ്വർണം ഉൾപ്പെടെ ഏഴ് മെഡൽ. ഒളിന്പിക് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ നേട്ടമാണു ടോക്കിയോയിൽ കണ്ടത്.
ജാപ്പനീസ് മണ്ണിൽ ഇന്ത്യക്കായി മെഡൽ സ്വന്തമാക്കിയ ഏഴ് സമുറായ്കളെക്കുറിച്ച്...
നീരജ് ചോപ്ര
ഓഗസ്റ്റ് ഏഴ്: ഒളിന്പിക് ചരിത്രത്തിൽ ഇന്ത്യ അത്ലറ്റിക്സിലൂടെ സ്വന്തമാക്കിയ ആദ്യ മെഡലാണ് നീരജ് ചോപ്രയുടെ ജാവലിൻ ത്രോ സ്വർണം. 2008ൽ ഷൂട്ടിംഗിലൂടെ അഭിനവ് ബിന്ദ്ര സ്വർണം നേടിയശേഷം ചരിത്രത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ വ്യക്തിഗത സ്വർണം. 87.58 മീറ്റർ ജാവലിൻ പായിച്ചായിരുന്നു നീരജ് ടോക്കിയോയിൽ ഇന്ത്യൻ ദേശീയ ഗാനം മുഴക്കിയത്. ഒളിന്പിക് ചരിത്രത്തിൽ ഇന്ത്യയുടെ 10-ാമത് സ്വർണായിരുന്നു അത്.
മീരബായ് ചാനു
ജൂലൈ 24: ഒളിന്പിക്സ് ഭാരോദ്വഹനത്തിലൂടെ ഇന്ത്യ സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം മെഡലായിരുന്നു മീരബായ് ചാനുവിന്റെ വെള്ളി. വനിതാ 49 കിലോഗ്രാം വിഭാഗത്തിൽ 202 കിലോഗ്രാം ഉയർത്തിയായിരുന്നു മീരബായ് ചാനു ഇന്ത്യക്ക് വെള്ളി സമ്മാനിച്ചത്. 2000 സിഡ്നി ഒളിന്പിക്സിൽ കർണം മല്ലേശ്വരിയുടെ വെങ്കലമാണ് ഒളിന്പിക് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ ഭാരോദ്വഹന മെഡൽ.
പി.വി. സിന്ധു
ഓഗസ്റ്റ് ഒന്ന്: ഒളിന്പിക്സിൽ തുടർച്ചയായി രണ്ടു മെഡൽ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്രം കുറിച്ചായിരുന്നു ബാഡ്മിന്റണ് സിംഗിൾസിൽ പി.വി. സിന്ധുവിന്റെ വെങ്കല നേട്ടം. സെമിയിൽ പരാജയപ്പെട്ട സിന്ധു, വെങ്കല മെഡൽ പോരാട്ടത്തിൽ 21-13, 21-15ന് ചൈനയുടെ ബിംഗ്ജിയൊവൊയെ കീഴടക്കി. 2016 റിയോ ഒളിന്പിക്സിൽ സിന്ധു വെള്ളി നേടിയിരുന്നു.
രവികുമാർ ദാഹിയ
ഓഗസ്റ്റ് അഞ്ച്: ടോക്കിയോയിൽ ഇന്ത്യയുടെ രണ്ടാമത്തെ വെള്ളി മെഡലാണ് പുരുഷ 57 കിലോഗ്രാം ഫ്രിസ്റ്റൈൽ ഗുസ്തിയിലൂടെ രവികുമാർ ദാഹിയ കഴുത്തിലണിഞ്ഞത്. ഒളിന്പിക്സ് ഗുസ്തിയിൽ ഫൈനലിൽ പ്രവേശിക്കുന്ന രണ്ടാമൻ എന്ന നേട്ടവും രവികുമാർ സ്വന്തമാക്കി. 2012ൽ സുശീൽ കുമാർ ഫൈനലിൽ പ്രവേശിച്ചിരുന്നു. അന്നും വെള്ളിയായിരുന്നു ഫലം.
ലവ്ലിന
ഓഗസ്റ്റ് നാല്: ഒളിന്പിക്സ് ചരിത്രത്തിൽ ഇന്ത്യ ബോക്സിംഗിലൂടെ നേടുന്ന മൂന്നാമത്തെ വെങ്കലമാണ് ലവ്ലിന ബൊർഗൊഹെയ്നിലൂടെ ടോക്കിയോയിൽ പിറന്നത്. വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തിലായിരുന്നു ഇന്ത്യൻ താരത്തിന്റെ വെങ്കലം. വിജേന്ദർ സിംഗ് (2008), മേരി കോം (2012) എന്നിവരാണ് മുന്പ് ഇടിക്കൂട്ടിൽനിന്ന് ഇന്ത്യക്കു മെഡൽ സമ്മാനിച്ചത്.
ബജ്റംഗ് പൂനിയ
ഓഗസ്റ്റ് ഏഴ്: ടോക്കിയോയിൽ ഇന്ത്യയുടെ സുവർണ ദിനമായ ഓഗസ്റ്റ് ഏഴിനായിരുന്നു ഗുസ്തി പിടിച്ച് ബജ്റംഗ് പൂനിയ വെങ്കലം സ്വന്തമാക്കിയത്. പുരുഷ 65 കിലോഗ്രാം ഫ്രീസ്റ്റൈലിലായിരുന്നു ബജ്റംഗിന്റെ വെങ്കലം. ഒളിന്പിക് ചരിത്രത്തിൽ ഗുസ്തിയിലൂടെ ഇന്ത്യ നേടുന്ന ഏഴാമത് (രണ്ട് വെള്ളിയും അഞ്ച് വെങ്കലവും) മെഡലാണിത്.
ശ്രീജേഷ്
ഓഗസ്റ്റ് അഞ്ച്: നീണ്ട 41 വർഷത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യക്ക് ഒളിന്പിക് ഹോക്കിയിൽ ലഭിച്ച മെഡലാണ് ടോക്കിയോയിലെ വെങ്കലം. ഗോൾവല കാത്ത മലയാളി താരം പി.ആർ. ശ്രീജേഷിന്റെ മികവിലായിരുന്നു ഇന്ത്യൻ ടീമിന്റെ വെങ്കല നേട്ടം. മാനുവൽ ഫ്രെഡറിക്കിനുശേഷം (1972) ഒളിന്പിക് മെഡൽ നേടുന്ന ഏക മലയാളിയാണ് ശ്രീജേഷ്. വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യ 5-4ന് ജർമനിയെ തകർത്തു.
ജപ്പാനിലെ ഒരു പർവത അടിവാരത്തിൽ കർഷകർ പൊന്നുവിളയിക്കുന്ന ഗ്രാമം. വിളവെടുപ്പിനുശേഷം അവിടെ കൊള്ളയടിക്കാനൊരുങ്ങുന്ന കൊള്ളസംഘം. അവരെ നേരിടുന്ന ഏഴ് യോദ്ധാക്കളുടെ പോരാട്ട കഥയാണു സെവൻ സമുറായ്. ഈ സിനിമയുടെ ചുവടുപറ്റിയാണ് അമിതാഭ് ബച്ചന്റെ ബോളിവുഡ് സൂപ്പർ ഹിറ്റ് ഷോലെ ഇറങ്ങിയതുപോലും...
ടോക്കിയോ ഒളിന്പിക്സ് കൊടിയിറങ്ങിയപ്പോൾ ഇന്ത്യക്കു ലഭിച്ചത് അത്ലറ്റിക്സിലെ ചരിത്ര സ്വർണം ഉൾപ്പെടെ ഏഴ് മെഡൽ. ഒളിന്പിക് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ നേട്ടമാണു ടോക്കിയോയിൽ കണ്ടത്.
ജാപ്പനീസ് മണ്ണിൽ ഇന്ത്യക്കായി മെഡൽ സ്വന്തമാക്കിയ ഏഴ് സമുറായ്കളെക്കുറിച്ച്...
നീരജ് ചോപ്ര
ഓഗസ്റ്റ് ഏഴ്: ഒളിന്പിക് ചരിത്രത്തിൽ ഇന്ത്യ അത്ലറ്റിക്സിലൂടെ സ്വന്തമാക്കിയ ആദ്യ മെഡലാണ് നീരജ് ചോപ്രയുടെ ജാവലിൻ ത്രോ സ്വർണം. 2008ൽ ഷൂട്ടിംഗിലൂടെ അഭിനവ് ബിന്ദ്ര സ്വർണം നേടിയശേഷം ചരിത്രത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ വ്യക്തിഗത സ്വർണം. 87.58 മീറ്റർ ജാവലിൻ പായിച്ചായിരുന്നു നീരജ് ടോക്കിയോയിൽ ഇന്ത്യൻ ദേശീയ ഗാനം മുഴക്കിയത്. ഒളിന്പിക് ചരിത്രത്തിൽ ഇന്ത്യയുടെ 10-ാമത് സ്വർണായിരുന്നു അത്.
മീരബായ് ചാനു
ജൂലൈ 24: ഒളിന്പിക്സ് ഭാരോദ്വഹനത്തിലൂടെ ഇന്ത്യ സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം മെഡലായിരുന്നു മീരബായ് ചാനുവിന്റെ വെള്ളി. വനിതാ 49 കിലോഗ്രാം വിഭാഗത്തിൽ 202 കിലോഗ്രാം ഉയർത്തിയായിരുന്നു മീരബായ് ചാനു ഇന്ത്യക്ക് വെള്ളി സമ്മാനിച്ചത്. 2000 സിഡ്നി ഒളിന്പിക്സിൽ കർണം മല്ലേശ്വരിയുടെ വെങ്കലമാണ് ഒളിന്പിക് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ ഭാരോദ്വഹന മെഡൽ.
പി.വി. സിന്ധു
ഓഗസ്റ്റ് ഒന്ന്: ഒളിന്പിക്സിൽ തുടർച്ചയായി രണ്ടു മെഡൽ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്രം കുറിച്ചായിരുന്നു ബാഡ്മിന്റണ് സിംഗിൾസിൽ പി.വി. സിന്ധുവിന്റെ വെങ്കല നേട്ടം. സെമിയിൽ പരാജയപ്പെട്ട സിന്ധു, വെങ്കല മെഡൽ പോരാട്ടത്തിൽ 21-13, 21-15ന് ചൈനയുടെ ബിംഗ്ജിയൊവൊയെ കീഴടക്കി. 2016 റിയോ ഒളിന്പിക്സിൽ സിന്ധു വെള്ളി നേടിയിരുന്നു.
രവികുമാർ ദാഹിയ
ഓഗസ്റ്റ് അഞ്ച്: ടോക്കിയോയിൽ ഇന്ത്യയുടെ രണ്ടാമത്തെ വെള്ളി മെഡലാണ് പുരുഷ 57 കിലോഗ്രാം ഫ്രിസ്റ്റൈൽ ഗുസ്തിയിലൂടെ രവികുമാർ ദാഹിയ കഴുത്തിലണിഞ്ഞത്. ഒളിന്പിക്സ് ഗുസ്തിയിൽ ഫൈനലിൽ പ്രവേശിക്കുന്ന രണ്ടാമൻ എന്ന നേട്ടവും രവികുമാർ സ്വന്തമാക്കി. 2012ൽ സുശീൽ കുമാർ ഫൈനലിൽ പ്രവേശിച്ചിരുന്നു. അന്നും വെള്ളിയായിരുന്നു ഫലം.
ലവ്ലിന
ഓഗസ്റ്റ് നാല്: ഒളിന്പിക്സ് ചരിത്രത്തിൽ ഇന്ത്യ ബോക്സിംഗിലൂടെ നേടുന്ന മൂന്നാമത്തെ വെങ്കലമാണ് ലവ്ലിന ബൊർഗൊഹെയ്നിലൂടെ ടോക്കിയോയിൽ പിറന്നത്. വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തിലായിരുന്നു ഇന്ത്യൻ താരത്തിന്റെ വെങ്കലം. വിജേന്ദർ സിംഗ് (2008), മേരി കോം (2012) എന്നിവരാണ് മുന്പ് ഇടിക്കൂട്ടിൽനിന്ന് ഇന്ത്യക്കു മെഡൽ സമ്മാനിച്ചത്.
ബജ്റംഗ് പൂനിയ
ഓഗസ്റ്റ് ഏഴ്: ടോക്കിയോയിൽ ഇന്ത്യയുടെ സുവർണ ദിനമായ ഓഗസ്റ്റ് ഏഴിനായിരുന്നു ഗുസ്തി പിടിച്ച് ബജ്റംഗ് പൂനിയ വെങ്കലം സ്വന്തമാക്കിയത്. പുരുഷ 65 കിലോഗ്രാം ഫ്രീസ്റ്റൈലിലായിരുന്നു ബജ്റംഗിന്റെ വെങ്കലം. ഒളിന്പിക് ചരിത്രത്തിൽ ഗുസ്തിയിലൂടെ ഇന്ത്യ നേടുന്ന ഏഴാമത് (രണ്ട് വെള്ളിയും അഞ്ച് വെങ്കലവും) മെഡലാണിത്.
ശ്രീജേഷ്
ഓഗസ്റ്റ് അഞ്ച്: നീണ്ട 41 വർഷത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യക്ക് ഒളിന്പിക് ഹോക്കിയിൽ ലഭിച്ച മെഡലാണ് ടോക്കിയോയിലെ വെങ്കലം. ഗോൾവല കാത്ത മലയാളി താരം പി.ആർ. ശ്രീജേഷിന്റെ മികവിലായിരുന്നു ഇന്ത്യൻ ടീമിന്റെ വെങ്കല നേട്ടം. മാനുവൽ ഫ്രെഡറിക്കിനുശേഷം (1972) ഒളിന്പിക് മെഡൽ നേടുന്ന ഏക മലയാളിയാണ് ശ്രീജേഷ്. വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യ 5-4ന് ജർമനിയെ തകർത്തു.