സാമുറായ് പോരാളികളുടെ ചരിത്രമുറങ്ങുന്ന ജാപ്പനീസ് മണ്ണിൽ നീരജ് ചോപ്രയിലൂടെ ഇന്ത്യൻ വിജയഭേരി. അത്ലറ്റിക്സിന്റെ ഒളിന്പിക് ചരിത്രത്തിൽ ഇന്ത്യ ആദ്യമായി സ്വർണത്തിൽ മുത്തമിട്ടു നീരജ് ചോപ്ര ഇന്ത്യയുടെ സുവർണ നക്ഷത്രമായി. ടോക്കിയോ 2020 ഒളിന്പിക്സിൽ നീരജ് ചോപ്ര 87.58 മീറ്റർ ദൂരത്തേക്ക് ജാവലിൻ പറത്തിയാണു പുരുഷവിഭാഗത്തിൽ സ്വർണതിലകമണിഞ്ഞത്.
136 കോടി വരുന്ന ഇന്ത്യൻ ജനത ആ ധന്യനിമിഷത്തിന്റെ ആഹ്ലാദാവേശത്തിൽ സ്വയം മറന്നു. ടോക്കിയോയിലെ ഒളിന്പിക് സ്റ്റേഡിയത്തിൽ നമ്മുടെ ദേശീയഗാനം മുഴങ്ങി. ജയ്ഹോ വിളികളുമായി പതിനായിരങ്ങൾ ഇന്ത്യൻ തെരുവുകളിലിറങ്ങി.
ഏറ്റവും മികച്ച ദൂരവുമായി ഫൈനലിലേക്കിറങ്ങിയ നീരജ് ചോപ്ര മികച്ച ഫോമിലായിരുന്നു. ആദ്യാവസരത്തിൽതന്നെ നീരജിന്റെ ജാവലിൻ 87.03 മീറ്റർ പറന്നു. അതോടെ ഇന്ത്യ മെഡൽ ഏകദേശം ഉറപ്പിച്ചു. രണ്ടാം ശ്രമത്തിൽ 87.58 എന്ന നിർണായക ദൂരം കണ്ടെത്തിയ ഇന്ത്യൻ താരം സ്വർണം സ്വന്തമാക്കി. അഞ്ചാം ശ്രമത്തിൽ 86.67 മീറ്റർ കണ്ടെത്തിയ ചെക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വഡ്ലെഷ്ചിനാണു വെള്ളി. 85.44 മീറ്ററുമായി ചെക് റിപ്പബ്ലിക്കിന്റെ വിറ്റെസ്ലാവ് വെസ്ലി വെങ്കല ജേതാവായി.
ടോക്കിയോയിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു നീരജ് ചോപ്ര. 2013ൽ പതിനാറാം വയസിൽ ലോക യൂത്ത് ചാന്പ്യൻഷിപ്പിലൂടെ ജാവലിൻ പോരാട്ടവേദിയിലെ ഇന്ത്യൻ മുഖമായ നീരജ്, തന്റെ ഇരുപത്തിമൂന്നാം വയസിൽ ഒളിന്പിക് സ്വർണം ഇന്ത്യക്കു സമ്മാനിച്ചു.
ഒളിന്പിക്സിൽ അഭിനവ് ബിന്ദ്രയ്ക്കു ശേഷം (2008 ബെയ്ജിംഗ് ഒളിന്പിക്സിൽ ഷൂട്ടിംഗിൽ) സ്വർണം നേടുന്ന ഏക താരമെന്ന നേട്ടവും ഇരുപത്തിമൂന്നുകാരനായ നീരജ് സ്വന്തമാക്കി.
1900ത്തിലെ പാരീസ് ഒളിന്പിക്സിൽ ബ്രിട്ടീഷ്-ഇന്ത്യക്കാരനായി ട്രാക്കിലിറങ്ങി പുരുഷ വിഭാഗം 200 മീറ്ററിലും 200 മീറ്റർ ഹർഡിൽസിലും വെള്ളി നേടിയ നോർമാൻ പ്രിച്ചാർഡ് മാത്രമാണ് മുന്പ് അത്ലറ്റിക്സിലൂടെ ഇന്ത്യൻ അക്കൗണ്ടിൽ മെഡൽ എത്തിച്ചത്. എന്നാൽ, യഥാർഥ ഇന്ത്യക്കാരന്റെ അത്ലറ്റിക്സിലെ ചരിത്ര സ്വർണമാണ് നീരജ് ടോക്കിയോയിൽ അണിഞ്ഞത്.
136 കോടി വരുന്ന ഇന്ത്യൻ ജനത ആ ധന്യനിമിഷത്തിന്റെ ആഹ്ലാദാവേശത്തിൽ സ്വയം മറന്നു. ടോക്കിയോയിലെ ഒളിന്പിക് സ്റ്റേഡിയത്തിൽ നമ്മുടെ ദേശീയഗാനം മുഴങ്ങി. ജയ്ഹോ വിളികളുമായി പതിനായിരങ്ങൾ ഇന്ത്യൻ തെരുവുകളിലിറങ്ങി.
ഏറ്റവും മികച്ച ദൂരവുമായി ഫൈനലിലേക്കിറങ്ങിയ നീരജ് ചോപ്ര മികച്ച ഫോമിലായിരുന്നു. ആദ്യാവസരത്തിൽതന്നെ നീരജിന്റെ ജാവലിൻ 87.03 മീറ്റർ പറന്നു. അതോടെ ഇന്ത്യ മെഡൽ ഏകദേശം ഉറപ്പിച്ചു. രണ്ടാം ശ്രമത്തിൽ 87.58 എന്ന നിർണായക ദൂരം കണ്ടെത്തിയ ഇന്ത്യൻ താരം സ്വർണം സ്വന്തമാക്കി. അഞ്ചാം ശ്രമത്തിൽ 86.67 മീറ്റർ കണ്ടെത്തിയ ചെക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വഡ്ലെഷ്ചിനാണു വെള്ളി. 85.44 മീറ്ററുമായി ചെക് റിപ്പബ്ലിക്കിന്റെ വിറ്റെസ്ലാവ് വെസ്ലി വെങ്കല ജേതാവായി.
ടോക്കിയോയിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു നീരജ് ചോപ്ര. 2013ൽ പതിനാറാം വയസിൽ ലോക യൂത്ത് ചാന്പ്യൻഷിപ്പിലൂടെ ജാവലിൻ പോരാട്ടവേദിയിലെ ഇന്ത്യൻ മുഖമായ നീരജ്, തന്റെ ഇരുപത്തിമൂന്നാം വയസിൽ ഒളിന്പിക് സ്വർണം ഇന്ത്യക്കു സമ്മാനിച്ചു.
ഒളിന്പിക്സിൽ അഭിനവ് ബിന്ദ്രയ്ക്കു ശേഷം (2008 ബെയ്ജിംഗ് ഒളിന്പിക്സിൽ ഷൂട്ടിംഗിൽ) സ്വർണം നേടുന്ന ഏക താരമെന്ന നേട്ടവും ഇരുപത്തിമൂന്നുകാരനായ നീരജ് സ്വന്തമാക്കി.
1900ത്തിലെ പാരീസ് ഒളിന്പിക്സിൽ ബ്രിട്ടീഷ്-ഇന്ത്യക്കാരനായി ട്രാക്കിലിറങ്ങി പുരുഷ വിഭാഗം 200 മീറ്ററിലും 200 മീറ്റർ ഹർഡിൽസിലും വെള്ളി നേടിയ നോർമാൻ പ്രിച്ചാർഡ് മാത്രമാണ് മുന്പ് അത്ലറ്റിക്സിലൂടെ ഇന്ത്യൻ അക്കൗണ്ടിൽ മെഡൽ എത്തിച്ചത്. എന്നാൽ, യഥാർഥ ഇന്ത്യക്കാരന്റെ അത്ലറ്റിക്സിലെ ചരിത്ര സ്വർണമാണ് നീരജ് ടോക്കിയോയിൽ അണിഞ്ഞത്.