വനിതാ ഹോക്കി വെങ്കല മെഡൽ മത്സരത്തിൽ ഇന്ത്യക്കു തോൽവി. ഇന്ത്യയെ 4-3നു ബ്രിട്ടൻ തോൽപ്പിച്ചു. ആദ്യമായി ഒളിന്പിക് ഹോക്കിയിൽ മെഡൽ നേടാമെന്ന ഇന്ത്യയുടെ മോഹമാണു തകർന്നത്. 1980ലെ മോസ്കോ ഒളിന്പിക്സിലും നാലാം സ്ഥാനമായിരുന്നു. ഒളിന്പിക് ചരിത്രത്തിൽത്തന്നെ ഇന്ത്യ ആദ്യമായാണ് സെമിയിലെത്തിയത്.
ആവേശകരമായ മത്സരത്തിൽ ലീഡ് നേടിയശേഷമാണ് ഇന്ത്യയുടെ തോൽവി. ആദ്യ ക്വാർട്ടറിൽ ബ്രിട്ടന്റെ ആക്രമണങ്ങളെ ഇന്ത്യൻ ഗോൾകീപ്പർ സവിത തടഞ്ഞുനിർത്തി. രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിലേ ബ്രിട്ടനെ എലീന റെയർ മുന്നിലെത്തിച്ചു. ബ്രിട്ടൻ ഒരു പെനൽറ്റി കോർണർ നേടിയെങ്കിലും ഇന്ത്യൻ പ്രതിരോധത്തെ കടക്കാനായില്ല.
24-ാം മിനിറ്റിൽ ബ്രിട്ടൻ രണ്ടാം ഗോളും നേടി. ഇന്ത്യ തുടർച്ചയായി പെനൽറ്റി കോർണറുകൾ നേടി. പെനൽറ്റി കോർണറിൽനിന്നു ഗുർജിത് കൗർ 25-ാം മിനിറ്റിൽ ഒരു ഗോൾ മടക്കി. തൊട്ടടുത്ത മിനിറ്റിൽ പെനൽറ്റി കോർണറിലൂടെ ഗുർജിത് രണ്ടാമതും ബ്രിട്ടന്റെ വലകുലുക്കി. 48-ാം മിനിറ്റിൽ പെനൽറ്റി കോർണറിലൂടെ ഗ്രേസ് ബാൽസ്ഡണ്‍ ബ്രിട്ടന്റെ നാലാം ഗോളും നേടി.
നെതർലൻഡ്സിനാണു സ്വർണം. ഫൈനലിൽ നെതർലൻഡ്സ് 3-1ന് അർജന്റീനയെ തോൽപ്പിച്ചു. നാലാം തവണയാണു നെതർലൻഡ്സ് സ്വർണം നേടുന്നത്.
ആവേശകരമായ മത്സരത്തിൽ ലീഡ് നേടിയശേഷമാണ് ഇന്ത്യയുടെ തോൽവി. ആദ്യ ക്വാർട്ടറിൽ ബ്രിട്ടന്റെ ആക്രമണങ്ങളെ ഇന്ത്യൻ ഗോൾകീപ്പർ സവിത തടഞ്ഞുനിർത്തി. രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിലേ ബ്രിട്ടനെ എലീന റെയർ മുന്നിലെത്തിച്ചു. ബ്രിട്ടൻ ഒരു പെനൽറ്റി കോർണർ നേടിയെങ്കിലും ഇന്ത്യൻ പ്രതിരോധത്തെ കടക്കാനായില്ല.
24-ാം മിനിറ്റിൽ ബ്രിട്ടൻ രണ്ടാം ഗോളും നേടി. ഇന്ത്യ തുടർച്ചയായി പെനൽറ്റി കോർണറുകൾ നേടി. പെനൽറ്റി കോർണറിൽനിന്നു ഗുർജിത് കൗർ 25-ാം മിനിറ്റിൽ ഒരു ഗോൾ മടക്കി. തൊട്ടടുത്ത മിനിറ്റിൽ പെനൽറ്റി കോർണറിലൂടെ ഗുർജിത് രണ്ടാമതും ബ്രിട്ടന്റെ വലകുലുക്കി. 48-ാം മിനിറ്റിൽ പെനൽറ്റി കോർണറിലൂടെ ഗ്രേസ് ബാൽസ്ഡണ്‍ ബ്രിട്ടന്റെ നാലാം ഗോളും നേടി.
നെതർലൻഡ്സിനാണു സ്വർണം. ഫൈനലിൽ നെതർലൻഡ്സ് 3-1ന് അർജന്റീനയെ തോൽപ്പിച്ചു. നാലാം തവണയാണു നെതർലൻഡ്സ് സ്വർണം നേടുന്നത്.