മെഡൽ ദാഹവുമായി കത്തിക്കയറിയ രവികുമാർ ദഹിയയ്ക്കു മുന്നിൽ എതിരാളിക്ക് ഉത്തരമില്ലാതായി. അവസാന നിമിഷംവരെ മുന്നിലായിരുന്ന എതിരാളിയെ ഞെക്കിക്കൂട്ടി കീഴടക്കി പുരുഷ വിഭാഗം 57 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യയുടെ രവികുമാർ ദാഹിയ ഫൈനലിൽ പ്രവേശിച്ചു.
ഇന്ത്യ ഇതോടെ ടോക്കിയോ ഒളിന്പിക്സിൽ നാലാം മെഡൽ ഉറപ്പാക്കി. സെമി പോരാട്ടത്തിൽ കസാഖിസ്ഥാന്റെ നൂറിസ്ലാം സാനായേവിനെ മലർത്തിയടിച്ചാണ് ഇന്ത്യൻ താരം ഫൈനലിലേക്കു കടന്നത്. ഇന്നു നടക്കുന്ന ഫൈനലിൽ രവികുമാർ റഷ്യയുടെ സാവുർ യുഗ്യേവിനെ നേരിടും.
ശക്തരായ പോരാട്ടത്തിൽ പോയിന്റിൽ വളരെയേറെ പിന്നിൽ നിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണു രവികുമാർ കസാഖ് താരത്തെ മലർത്തിയടിച്ചത്. ആദ്യ റൗണ്ടിൽ രവികുമാർ 2-1 ലീഡ് നേടിയിരുന്നു. എന്നാൽ, രണ്ടാം റൗണ്ടിൽ രവികുമാറിന്റെ കാലിൽ പൂട്ടിട്ട കസാഖ് താരം എട്ടു പോയിന്റ് നേടിയതോടെ സ്കോർ 2-9.
എന്നാൽ, പിന്നീടു തുടർച്ചയായി മൂന്ന് പോയിന്റ് നേടിയ രവികുമാർ ലീഡ്നില 5-9 എന്ന നിലയിൽ കുറച്ചു. ഇതിനിടെ കാലിനു പരിക്കേറ്റ കസാഖ് താരം വൈദ്യസഹായം തേടി. പിന്നീടു മത്സരം പുനരാരംഭിച്ചപ്പോൾ രവികുമാർ രണ്ടു പോയിന്റുകൂടി നേടി സ്കോർ 7-9 എന്ന നിലയിലാക്കി. രവികുമാറിന് എതിരാളിയെ സർക്കിളിനു വെളിയിലേക്കു തള്ളിവിടാനുമായി.
കസാഖ് താരം വിജയം ഉറപ്പിച്ചു നിൽക്കവേയായിരുന്നു ഇന്ത്യൻ താരത്തിന്റെ അസാധ്യമായ തിരിച്ചുവരവ്. സെക്കൻഡ് മാത്രം ബാക്കിനിൽക്കെ വിൻ ഫാളിലൂടെ മലർത്തിയടിച്ച് രവികുമാർ ഫൈനലിലേക്ക്.
‘വിൻ ബൈ ഫാൾ’
കൂച്ചുവിലങ്ങിട്ട് എതിരാളിയുടെ രണ്ടു തോളും നിലത്ത് (ഗോദയിൽ) മുട്ടിച്ച് ഒരു സെക്കൻഡിലധികം സമയം നിശ്ചലനാക്കി ജയിക്കുന്നതിനെയാണു ഗുസ്തിയിൽ വിൻ ബൈ ഫാൾ എന്ന് വിശേഷിപ്പിക്കുന്നത്. കൂച്ചുവിലങ്ങിലാകുന്ന എതിരാളിക്ക് അതിൽനിന്നു പുറത്തുകടക്കാനായി റഫറി ഗോദയിൽ അടിക്കും. അതിനുള്ളിൽ പുറത്തുവന്നില്ലെങ്കിൽ വിൻ ബൈ ഫാൾ പ്രഖ്യാപിക്കും.
ഇന്നലെ രവികുമാർ ദാഹിയ ജയിച്ചതും വിൻ ബൈ ഫാളിലൂടെയായിരുന്നു. സ്കോറിൽ 7-9നു പിന്നിൽനിൽക്കുന്പോഴായിരുന്നു വിൻ ബൈ ഫാളിലൂടെ രവി കുമാറിന്റെ അദ്ഭുത ജയം.
ഇന്ത്യ ഇതോടെ ടോക്കിയോ ഒളിന്പിക്സിൽ നാലാം മെഡൽ ഉറപ്പാക്കി. സെമി പോരാട്ടത്തിൽ കസാഖിസ്ഥാന്റെ നൂറിസ്ലാം സാനായേവിനെ മലർത്തിയടിച്ചാണ് ഇന്ത്യൻ താരം ഫൈനലിലേക്കു കടന്നത്. ഇന്നു നടക്കുന്ന ഫൈനലിൽ രവികുമാർ റഷ്യയുടെ സാവുർ യുഗ്യേവിനെ നേരിടും.
ശക്തരായ പോരാട്ടത്തിൽ പോയിന്റിൽ വളരെയേറെ പിന്നിൽ നിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണു രവികുമാർ കസാഖ് താരത്തെ മലർത്തിയടിച്ചത്. ആദ്യ റൗണ്ടിൽ രവികുമാർ 2-1 ലീഡ് നേടിയിരുന്നു. എന്നാൽ, രണ്ടാം റൗണ്ടിൽ രവികുമാറിന്റെ കാലിൽ പൂട്ടിട്ട കസാഖ് താരം എട്ടു പോയിന്റ് നേടിയതോടെ സ്കോർ 2-9.
എന്നാൽ, പിന്നീടു തുടർച്ചയായി മൂന്ന് പോയിന്റ് നേടിയ രവികുമാർ ലീഡ്നില 5-9 എന്ന നിലയിൽ കുറച്ചു. ഇതിനിടെ കാലിനു പരിക്കേറ്റ കസാഖ് താരം വൈദ്യസഹായം തേടി. പിന്നീടു മത്സരം പുനരാരംഭിച്ചപ്പോൾ രവികുമാർ രണ്ടു പോയിന്റുകൂടി നേടി സ്കോർ 7-9 എന്ന നിലയിലാക്കി. രവികുമാറിന് എതിരാളിയെ സർക്കിളിനു വെളിയിലേക്കു തള്ളിവിടാനുമായി.
കസാഖ് താരം വിജയം ഉറപ്പിച്ചു നിൽക്കവേയായിരുന്നു ഇന്ത്യൻ താരത്തിന്റെ അസാധ്യമായ തിരിച്ചുവരവ്. സെക്കൻഡ് മാത്രം ബാക്കിനിൽക്കെ വിൻ ഫാളിലൂടെ മലർത്തിയടിച്ച് രവികുമാർ ഫൈനലിലേക്ക്.
‘വിൻ ബൈ ഫാൾ’
കൂച്ചുവിലങ്ങിട്ട് എതിരാളിയുടെ രണ്ടു തോളും നിലത്ത് (ഗോദയിൽ) മുട്ടിച്ച് ഒരു സെക്കൻഡിലധികം സമയം നിശ്ചലനാക്കി ജയിക്കുന്നതിനെയാണു ഗുസ്തിയിൽ വിൻ ബൈ ഫാൾ എന്ന് വിശേഷിപ്പിക്കുന്നത്. കൂച്ചുവിലങ്ങിലാകുന്ന എതിരാളിക്ക് അതിൽനിന്നു പുറത്തുകടക്കാനായി റഫറി ഗോദയിൽ അടിക്കും. അതിനുള്ളിൽ പുറത്തുവന്നില്ലെങ്കിൽ വിൻ ബൈ ഫാൾ പ്രഖ്യാപിക്കും.
ഇന്നലെ രവികുമാർ ദാഹിയ ജയിച്ചതും വിൻ ബൈ ഫാളിലൂടെയായിരുന്നു. സ്കോറിൽ 7-9നു പിന്നിൽനിൽക്കുന്പോഴായിരുന്നു വിൻ ബൈ ഫാളിലൂടെ രവി കുമാറിന്റെ അദ്ഭുത ജയം.