പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ നോർവെയുടെ കാഴ്സ്റ്റൺ വാർഹോമിനു ലോക റിക്കാർഡ്. ആവേശകരമായ മത്സരത്തിൽ 45.94 സെക്കൻഡിൽ ഫിനിഷ്ചെയ്താണു നോർവീജിയൻ താരം തന്റെതന്നെ പേരിലുണ്ടായിരുന്ന 46.70 സെക്കൻഡിന്റെ റിക്കാർഡ് തിരുത്തിയത്.
പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ നാലു താരങ്ങൾക്കേ 47 സെക്കൻഡിനുള്ളിൽ ഫിനിഷ് ചെയ്യാൻ സാധിച്ചിട്ടുള്ളൂ. ടോക്കിയോയിൽ അമേരിക്കയുടെ റായ് ബെഞ്ചമിൻ (46.17 സെക്കൻഡ്) വെള്ളിയും ബ്രസീലിന്റെ അലിസണ് ഡോസ് സാന്റോസ് (46.72 സെക്കൻഡ്) വെങ്കലവും നേടി. രണ്ടു പേരും റീജണൽ റിക്കാർഡും കുറിച്ചു.
2019ൽ ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിലും ബെഞ്ചമിനെ പിന്നിലാക്കിയാണ് കാഴ്സ്റ്റണ് സ്വർണമെഡൽ നേടിയത്.
റിക്കാർഡില്ലാതെ ഡുപ്ലാന്റിസ്
പുരുഷ പോൾവോൾട്ടിൽ ലോക റിക്കാർഡുകാരനായ സ്വീഡന്റെ അർമാൻഡ് ഡുപ്ലാന്റിസിന് ഒളിന്പിക് റിക്കാർഡ് സ്വന്തമാക്കാനായില്ല. 6.02 മീറ്ററുമായി സ്വർണം നേടിയെങ്കിലും സ്വന്തം പേരിലുള്ള ലോക റിക്കാർഡായ 6.18 മീറ്ററിന്റെ അടുത്തെങ്ങുമെത്താൻ താരത്തിനു സാധിച്ചില്ലെന്നതും ശ്രദ്ധേയം.
2016ൽ ബ്രസീലിന്റെ തിയാഗൊ ബ്രാസ് കുറിച്ച 6.03 മീറ്ററാണ് ഒളിന്പിക് റിക്കാർഡ്. ടോക്കിയോയിലും മത്സരരംഗത്തുണ്ടായിരുന്ന ബ്രാസിന് 5.87 മീറ്ററുമായി വെങ്കലം സ്വന്തമാക്കാനേ സാധിച്ചുള്ളൂ. അമേരിക്കയുടെ ക്രിസ്റ്റഫർ നീൽസെനിനാണു (5.97) വെള്ളി.
പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ നാലു താരങ്ങൾക്കേ 47 സെക്കൻഡിനുള്ളിൽ ഫിനിഷ് ചെയ്യാൻ സാധിച്ചിട്ടുള്ളൂ. ടോക്കിയോയിൽ അമേരിക്കയുടെ റായ് ബെഞ്ചമിൻ (46.17 സെക്കൻഡ്) വെള്ളിയും ബ്രസീലിന്റെ അലിസണ് ഡോസ് സാന്റോസ് (46.72 സെക്കൻഡ്) വെങ്കലവും നേടി. രണ്ടു പേരും റീജണൽ റിക്കാർഡും കുറിച്ചു.
2019ൽ ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിലും ബെഞ്ചമിനെ പിന്നിലാക്കിയാണ് കാഴ്സ്റ്റണ് സ്വർണമെഡൽ നേടിയത്.
റിക്കാർഡില്ലാതെ ഡുപ്ലാന്റിസ്
പുരുഷ പോൾവോൾട്ടിൽ ലോക റിക്കാർഡുകാരനായ സ്വീഡന്റെ അർമാൻഡ് ഡുപ്ലാന്റിസിന് ഒളിന്പിക് റിക്കാർഡ് സ്വന്തമാക്കാനായില്ല. 6.02 മീറ്ററുമായി സ്വർണം നേടിയെങ്കിലും സ്വന്തം പേരിലുള്ള ലോക റിക്കാർഡായ 6.18 മീറ്ററിന്റെ അടുത്തെങ്ങുമെത്താൻ താരത്തിനു സാധിച്ചില്ലെന്നതും ശ്രദ്ധേയം.
2016ൽ ബ്രസീലിന്റെ തിയാഗൊ ബ്രാസ് കുറിച്ച 6.03 മീറ്ററാണ് ഒളിന്പിക് റിക്കാർഡ്. ടോക്കിയോയിലും മത്സരരംഗത്തുണ്ടായിരുന്ന ബ്രാസിന് 5.87 മീറ്ററുമായി വെങ്കലം സ്വന്തമാക്കാനേ സാധിച്ചുള്ളൂ. അമേരിക്കയുടെ ക്രിസ്റ്റഫർ നീൽസെനിനാണു (5.97) വെള്ളി.