ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ ഒളിന്പിക് സ്വർണമെഡൽ സ്വപ്നങ്ങൾ സെമി ഫൈനലിൽ അവസാനിച്ചു. സെമിയിൽ ഇന്ത്യയെ ലോക രണ്ടാം റാങ്കുകാരായ ബെൽജിയം 5-2ന് തോൽപ്പിച്ചു. ഇനി വെങ്കല മെഡലിനായി ഇന്ത്യ ജർമനിയെ നേരിടും.
ഹാട്രിക് നേടിയ അലക്സാണ്ടർ ഹെൻഡ്രിക്സാണു ബെൽജിയത്തിനു തകർപ്പൻ ജയമൊരുക്കിയത്. ബെൽജിയത്തിനെതിരേ 2-1ന്റെ ലീഡ് നേടിയ ശേഷമാണ് ഇന്ത്യയുടെ തോൽവി. ആദ്യ മൂന്നു ക്വാർട്ടറുകളിലും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യക്ക് അവസാന ക്വാർട്ടറിലാണ് പിഴച്ചത്. മൂന്നു ഗോൾ അവസാന ക്വാർട്ടറിൽ ഇന്ത്യ വഴങ്ങി. പെനൽറ്റി കോർണറുകളാണു ബെൽജിയത്തിനു തുണയായത്.
അഞ്ചാം ഗോളെത്തുന്പോൾ ഇന്ത്യയുടെ ഗോൾവലയ്ക്കു മുന്നിൽ ഗോളി പി.ആർ. ശ്രീജേഷ് ഉണ്ടായിരുന്നില്ല. മത്സരം അവസാനിക്കാൻ രണ്ടു മിനിറ്റോളം ബാക്കിനിൽക്കേ പരിശീലകൻ ഗ്രഹാം റീഡ് ശ്രീജേഷിനെ പിൻവലിച്ച് ഒരു ഫീൽഡ് പ്ലെയറെ കളത്തിലിറക്കിയിരുന്നു. എങ്ങനെയെങ്കിലും ഗോൾ തിരിച്ചടിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. പക്ഷേ കോച്ചിന്റെ ഈ തന്ത്രം ഒടുവിൽ ഇന്ത്യ അഞ്ചാം ഗോൾ കൂടി വഴങ്ങുന്നതിനാണു വഴിവച്ചത്.
ഹാട്രിക് നേടിയ അലക്സാണ്ടർ ഹെൻഡ്രിക്സാണു ബെൽജിയത്തിനു തകർപ്പൻ ജയമൊരുക്കിയത്. ബെൽജിയത്തിനെതിരേ 2-1ന്റെ ലീഡ് നേടിയ ശേഷമാണ് ഇന്ത്യയുടെ തോൽവി. ആദ്യ മൂന്നു ക്വാർട്ടറുകളിലും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യക്ക് അവസാന ക്വാർട്ടറിലാണ് പിഴച്ചത്. മൂന്നു ഗോൾ അവസാന ക്വാർട്ടറിൽ ഇന്ത്യ വഴങ്ങി. പെനൽറ്റി കോർണറുകളാണു ബെൽജിയത്തിനു തുണയായത്.
അഞ്ചാം ഗോളെത്തുന്പോൾ ഇന്ത്യയുടെ ഗോൾവലയ്ക്കു മുന്നിൽ ഗോളി പി.ആർ. ശ്രീജേഷ് ഉണ്ടായിരുന്നില്ല. മത്സരം അവസാനിക്കാൻ രണ്ടു മിനിറ്റോളം ബാക്കിനിൽക്കേ പരിശീലകൻ ഗ്രഹാം റീഡ് ശ്രീജേഷിനെ പിൻവലിച്ച് ഒരു ഫീൽഡ് പ്ലെയറെ കളത്തിലിറക്കിയിരുന്നു. എങ്ങനെയെങ്കിലും ഗോൾ തിരിച്ചടിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. പക്ഷേ കോച്ചിന്റെ ഈ തന്ത്രം ഒടുവിൽ ഇന്ത്യ അഞ്ചാം ഗോൾ കൂടി വഴങ്ങുന്നതിനാണു വഴിവച്ചത്.