ഗുർജിത് കൗർ, അമൃത്സറിലെ മയാഡി കാല ഗ്രാമത്തിൽനിന്ന് ഇന്ത്യൻ ഹോക്കിക്ക് അമൃതവുമായെത്തിയവളുടെ പേര്. ഇരുപത്തഞ്ചുകാരിയായ ഗുർജിത് കൗറാണ് ഓസ്ട്രേലിയയ്ക്കെതിരായ ക്വാർട്ടർ പോരാട്ടത്തിൽ ഇന്ത്യയെ ജയത്തിലേക്കു കൈപിടിച്ചുയർത്തിയ ഗോൾ നേടിയത്.
22-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കോർണറിനുശേഷം ഗ്രാഡ്ഫ്ളിക്കർ സ്പെഷലിസ്റ്റായ ഗുർജിത് കൗറിന്റെ സ്റ്റിക്കിൽനിന്നു പാഞ്ഞ ആ ഷോട്ട് ഓസ്ട്രേലിയൻ വലയിൽ നൃത്തമാടിയപ്പോൾ ഹോക്കി ദേശീയ കായിക വിനോദമായ ഭാരതത്തിലെ 136 കോടി ജനങ്ങളുടെ ഹൃദയം തുള്ളിത്തുളുന്പി.
ടോ ക്കിയോയിലെ ഒയി ഒളിന്പിക് ഹോക്കി സ്റ്റേഡിയത്തിൽ പിറന്ന ആ ഗോളിന്റെ അലയൊലികളിലാണു മയാഡി കാല ഗ്രാമം. ദൈവാനുഗ്രഹം, അവളെക്കുറിച്ച് അഭിമാനിക്കുന്നു, ഏറെ വിയർപ്പൊഴുക്കിയിട്ടുണ്ട് അവൾ- ഗുർജിത് കൗറിന്റെ പിതാവ് സത്നം സിംഗിന്റെ വാക്കികളാണിത്. കർഷകനായ സത്നം സിംഗിന്റെ രണ്ടാമത്തെ മകളാണ് ഗുർജിത്, ഇന്ത്യൻ ഹോക്കിയുടെ അഭിമാന താരം.
22-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കോർണറിനുശേഷം ഗ്രാഡ്ഫ്ളിക്കർ സ്പെഷലിസ്റ്റായ ഗുർജിത് കൗറിന്റെ സ്റ്റിക്കിൽനിന്നു പാഞ്ഞ ആ ഷോട്ട് ഓസ്ട്രേലിയൻ വലയിൽ നൃത്തമാടിയപ്പോൾ ഹോക്കി ദേശീയ കായിക വിനോദമായ ഭാരതത്തിലെ 136 കോടി ജനങ്ങളുടെ ഹൃദയം തുള്ളിത്തുളുന്പി.
ടോ ക്കിയോയിലെ ഒയി ഒളിന്പിക് ഹോക്കി സ്റ്റേഡിയത്തിൽ പിറന്ന ആ ഗോളിന്റെ അലയൊലികളിലാണു മയാഡി കാല ഗ്രാമം. ദൈവാനുഗ്രഹം, അവളെക്കുറിച്ച് അഭിമാനിക്കുന്നു, ഏറെ വിയർപ്പൊഴുക്കിയിട്ടുണ്ട് അവൾ- ഗുർജിത് കൗറിന്റെ പിതാവ് സത്നം സിംഗിന്റെ വാക്കികളാണിത്. കർഷകനായ സത്നം സിംഗിന്റെ രണ്ടാമത്തെ മകളാണ് ഗുർജിത്, ഇന്ത്യൻ ഹോക്കിയുടെ അഭിമാന താരം.